ഇമ്രാനെ മലര്‍ത്തിയടിച്ച അതി ബുദ്ധിശാലി; ഇന്ത്യയുടെ പ്രധാനശത്രു..ജയിലില്‍ നിന്നിറങ്ങി പ്രധാനമന്ത്രി പദത്തിലേയ്ക്ക് ആരാണ് ഷഹബാസ് ഷെരീഫ്
ഇമ്രാന്‍ എന്ന വന്‍ മരം വീണു ഇനി ആര് എന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേ ഉള്ളൂ ഷെഹബാസ് ഷെരീഫ്. ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നായിരുന്നു ദേശീയ അസംബ്ലി പ്രിസൈഡിങ് ഓഫീസര്‍ അയാസ് സാദിഖ് വ്യക്തമാക്കിയത്. പിന്നാലെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരുമ്പോള്‍. ഷെഹബാസ് ഷെരീഫ്. അടുത്ത പാക്ക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെടും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ
നാലുവര്‍ഷത്തിലധികം പ്രതിപക്ഷ നേതാവായിരുന്നതിന്റേയും മൂന്നുതവണ മുഖ്യമന്ത്രിയായതിന്റേയും അനുഭവ സമ്പത്തുമായാണ് ഷഹബാസ് പ്രധാനമന്ത്രിക്കസേരയിലേയ്ക്ക് എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ കഴിയേണ്ടി വന്ന ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് പാകിസ്ഥാന്റെ 23 ആം പ്രധാനമന്ത്രിയാകാനൊരുങ്ങുന്നതെതാണ് മറ്റൊരു ശ്രദ്ദേയമായ കാര്യം.
ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയടക്കമുള്ള പ്രതിപക്ഷ നിരയെ ഇമ്രാന്‍ ഖാനെതിരെ അണിനിരത്തിയ തന്ത്രശാലിയാണ് ഷഹബാസ് ഷെരീഫ്. പഞ്ചാബ് പ്രവിശ്യയെ നയിച്ചപ്പോള്‍ ചൈനീസ് സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി ബീജിങ്ങിന്റെ അടുപ്പക്കാരനായ ഭരണാധികാരി. അമേരിക്കയുമായും സൗഹൃദം. 99ലെ പട്ടാള അട്ടിമറിയില്‍ രാജ്യം വിടേണ്ടിവന്ന ഷഹബാസ് തിരിച്ചെത്തിത് 2007ലാണ്. നവാസ് ഷെരീഫിനെ അയോഗ്യനാക്കിയപ്പോള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ നേതൃനിരയിലെത്തിയ കോടീശ്വരനായ വ്യവാസായി. ഇത്തിഫാഖ് ഗ്രൂപ്പിലൂടെ സ്റ്റീല്‍ വ്യവസായത്തില്‍ തിളങ്ങിയ ഷഹബാസ് ഇടക്കാലത്ത് ലാഹോര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് നേതൃസ്ഥാനത്തുമെത്തി.
സമ്പത്തും അധികാരവും ഒരുപോലെ കൊണ്ടുനടന്ന ഷെഹബാസിന് വിവാദങ്ങളും ഒപ്പമുണ്ടായി. പ്രതിപക്ഷനേതാവായിരുന്ന 2019ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ 23 ആസ്തികള്‍ മരവിപ്പിച്ചു. ലാഹോര്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലുമായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇമ്രാനെതിരെ കരുനീക്കം തുടങ്ങി. ഒടുവില്‍ വിജയത്തിലുമെത്തി. അനന്ത് നാഗിലും പുല്‍വാമയിലും കുടുംബ വേരുകളുള്ള ബിരുദദാരിയായ 70 കാരന്‍ കൂട്ടുകക്ഷി സര്‍ക്കാരിനൊപ്പം ഒന്നരവര്‍ഷം പൂര്‍ത്തിയാക്കാനാകുമോയെന്ന് കണ്ടറിയണം.
പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തില്‍ നിന്ന് പുറത്ത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടി കൊടുത്ത ഇമ്രാന്‍ ഖാന്‍ എന്ന ഇതിഹാസ നായകനാണ് നാടകീയ രം?ഗങ്ങള്‍ക്ക് ഒടുവില്‍ അധികാരത്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി പുറത്തായിരിക്കുന്നത്. 174 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ഇമ്രാന്‍ ഖാന്‍ വീട്ടു തടങ്കലില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഒപ്പം രാജ്യം വിടാന്‍ അനുവദിക്കരുതെന്നുള്ള ഹര്‍ജിയും കോടതിയില്‍ എത്തിയിട്ടുണ്ട്.
രാവിലെ മുതല്‍ അതിനാടകീയ രം?ഗങ്ങള്‍ക്കാണ് പാക് ദേശീയ അസംബ്ലി സാക്ഷ്യം വഹിച്ചത്. ഒടുവില്‍ അര്‍ധ രാത്രിയോടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെയ്ക്കുന്ന സാഹചര്യം എത്തിയതോടെ ഇമ്രാന്‍ ഖാന് ഇനി പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നിരയിലുള്ള അയാ സാദ്ദിഖാണ് അവിശ്വാസ പ്രമേയ നടപടികള്‍ സ്പീക്കര്‍ എന്ന നിലയില്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെ ഔ?ദ്യോ?ഗിക വസതിയില്‍ നിന്ന് ഇമ്രാന്‍ പോവുകയും ചെയ്തുന്നു.
രാത്രി പത്തരയ്ക്ക് മുന്‍പ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തില്‍ രാവിലെ പത്തരയ്ക്ക് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ അസസ് ഖൈസര്‍ സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാന്‍ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
രാജ്യത്തേയും ഭരണഘടനയെയും കോടതിയെയും ഇമ്രാന്‍ അധിക്ഷേപിക്കുന്നുവെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ തുറന്നടിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അര്‍ധരാത്രി ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയില്‍ എത്തിയതോടെ ഇമ്രാന്‍ ഖാന്റെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയും നല്‍കി. അവിശ്വാസ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ പുറത്ത് വന്‍ സൈനിക വ്യൂഹമാണ് അണിനിരന്നിട്ടുള്ളത്. ഇതിനിടെ പാക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തുന്ന നീക്കത്തില്‍ പ്രതിപക്ഷം കക്ഷി ചേര്‍ന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി ദേശീയ അസംബ്ലിയില്‍ വിമര്‍ശനവും ഉന്നയിച്ചു.
വിദേശ ശക്തിയുടെ ഇടപെടലാണ് ഈ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നാണ് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉന്നയിരുന്ന പ്രധാന ആരോപണം. ഒരു അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇന്ന് പ്രതിപക്ഷം ആയുധമാക്കി. ഇമ്രാന്‍ ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎല്‍എന്‍ നേതാവ് മറിയം നവാസ് പറഞ്ഞത്. വിദേശ ശക്തികള്‍ കെട്ടിയിരിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha