Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

ഇമ്രാനെ മലര്‍ത്തിയടിച്ച അതി ബുദ്ധിശാലി; ഇന്ത്യയുടെ പ്രധാനശത്രു..ജയിലില്‍ നിന്നിറങ്ങി പ്രധാനമന്ത്രി പദത്തിലേയ്ക്ക് ആരാണ് ഷഹബാസ് ഷെരീഫ്

10 APRIL 2022 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...

അന്യഗ്രഹജീവികളും പറക്കുംതളികയും ഈ ലോകത്തുണ്ടോ..? . ഇപ്പോഴിതാ അത്തരമൊരു വാര്‍ത്ത വീണ്ടും വൈറലായിരിക്കുകയാണ്... പറക്കുംതളികയെ കണ്ടുവെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുകയാണ് യുവതി..എന്താണ് അവർ കണ്ടത്...?

ഫലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തൽ...ഇസ്രായേൽ പുതിയ കരാർ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്..20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതിൽ അടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങ​ൾ..കരാറിന്റെ കാലാവധി തീർന്നാൽ ആക്രമണം വീണ്ടും...

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ... ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ...കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ്.. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു..

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

ഇമ്രാന്‍ എന്ന വന്‍ മരം വീണു ഇനി ആര് എന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേ ഉള്ളൂ ഷെഹബാസ് ഷെരീഫ്. ഇന്ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നായിരുന്നു ദേശീയ അസംബ്ലി പ്രിസൈഡിങ് ഓഫീസര്‍ അയാസ് സാദിഖ് വ്യക്തമാക്കിയത്. പിന്നാലെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരുമ്പോള്‍. ഷെഹബാസ് ഷെരീഫ്. അടുത്ത പാക്ക് പ്രധാനമന്ത്രിയായി അവരോധിക്കപ്പെടും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ

നാലുവര്‍ഷത്തിലധികം പ്രതിപക്ഷ നേതാവായിരുന്നതിന്റേയും മൂന്നുതവണ മുഖ്യമന്ത്രിയായതിന്റേയും അനുഭവ സമ്പത്തുമായാണ് ഷഹബാസ് പ്രധാനമന്ത്രിക്കസേരയിലേയ്ക്ക് എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ കഴിയേണ്ടി വന്ന ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് പാകിസ്ഥാന്റെ 23 ആം പ്രധാനമന്ത്രിയാകാനൊരുങ്ങുന്നതെതാണ് മറ്റൊരു ശ്രദ്ദേയമായ കാര്യം.

ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയടക്കമുള്ള പ്രതിപക്ഷ നിരയെ ഇമ്രാന്‍ ഖാനെതിരെ അണിനിരത്തിയ തന്ത്രശാലിയാണ് ഷഹബാസ് ഷെരീഫ്. പഞ്ചാബ് പ്രവിശ്യയെ നയിച്ചപ്പോള്‍ ചൈനീസ് സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി ബീജിങ്ങിന്റെ അടുപ്പക്കാരനായ ഭരണാധികാരി. അമേരിക്കയുമായും സൗഹൃദം. 99ലെ പട്ടാള അട്ടിമറിയില്‍ രാജ്യം വിടേണ്ടിവന്ന ഷഹബാസ് തിരിച്ചെത്തിത് 2007ലാണ്. നവാസ് ഷെരീഫിനെ അയോഗ്യനാക്കിയപ്പോള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ നേതൃനിരയിലെത്തിയ കോടീശ്വരനായ വ്യവാസായി. ഇത്തിഫാഖ് ഗ്രൂപ്പിലൂടെ സ്റ്റീല്‍ വ്യവസായത്തില്‍ തിളങ്ങിയ ഷഹബാസ് ഇടക്കാലത്ത് ലാഹോര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് നേതൃസ്ഥാനത്തുമെത്തി.

സമ്പത്തും അധികാരവും ഒരുപോലെ കൊണ്ടുനടന്ന ഷെഹബാസിന് വിവാദങ്ങളും ഒപ്പമുണ്ടായി. പ്രതിപക്ഷനേതാവായിരുന്ന 2019ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ 23 ആസ്തികള്‍ മരവിപ്പിച്ചു. ലാഹോര്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലുമായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇമ്രാനെതിരെ കരുനീക്കം തുടങ്ങി. ഒടുവില്‍ വിജയത്തിലുമെത്തി. അനന്ത് നാഗിലും പുല്‍വാമയിലും കുടുംബ വേരുകളുള്ള ബിരുദദാരിയായ 70 കാരന്‍ കൂട്ടുകക്ഷി സര്‍ക്കാരിനൊപ്പം ഒന്നരവര്‍ഷം പൂര്‍ത്തിയാക്കാനാകുമോയെന്ന് കണ്ടറിയണം.

പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തില്‍ നിന്ന് പുറത്ത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടി കൊടുത്ത ഇമ്രാന്‍ ഖാന്‍ എന്ന ഇതിഹാസ നായകനാണ് നാടകീയ രം?ഗങ്ങള്‍ക്ക് ഒടുവില്‍ അധികാരത്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി പുറത്തായിരിക്കുന്നത്. 174 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ഇമ്രാന്‍ ഖാന്‍ വീട്ടു തടങ്കലില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഒപ്പം രാജ്യം വിടാന്‍ അനുവദിക്കരുതെന്നുള്ള ഹര്‍ജിയും കോടതിയില്‍ എത്തിയിട്ടുണ്ട്.

രാവിലെ മുതല്‍ അതിനാടകീയ രം?ഗങ്ങള്‍ക്കാണ് പാക് ദേശീയ അസംബ്ലി സാക്ഷ്യം വഹിച്ചത്. ഒടുവില്‍ അര്‍ധ രാത്രിയോടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെയ്ക്കുന്ന സാഹചര്യം എത്തിയതോടെ ഇമ്രാന്‍ ഖാന് ഇനി പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നിരയിലുള്ള അയാ സാദ്ദിഖാണ് അവിശ്വാസ പ്രമേയ നടപടികള്‍ സ്പീക്കര്‍ എന്ന നിലയില്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെ ഔ?ദ്യോ?ഗിക വസതിയില്‍ നിന്ന് ഇമ്രാന്‍ പോവുകയും ചെയ്തുന്നു.

രാത്രി പത്തരയ്ക്ക് മുന്‍പ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തില്‍ രാവിലെ പത്തരയ്ക്ക് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ അസസ് ഖൈസര്‍ സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാന്‍ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

രാജ്യത്തേയും ഭരണഘടനയെയും കോടതിയെയും ഇമ്രാന്‍ അധിക്ഷേപിക്കുന്നുവെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ തുറന്നടിക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് അര്‍ധരാത്രി ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയില്‍ എത്തിയതോടെ ഇമ്രാന്‍ ഖാന്റെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയും നല്‍കി. അവിശ്വാസ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ പുറത്ത് വന്‍ സൈനിക വ്യൂഹമാണ് അണിനിരന്നിട്ടുള്ളത്. ഇതിനിടെ പാക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തുന്ന നീക്കത്തില്‍ പ്രതിപക്ഷം കക്ഷി ചേര്‍ന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി ദേശീയ അസംബ്ലിയില്‍ വിമര്‍ശനവും ഉന്നയിച്ചു.

വിദേശ ശക്തിയുടെ ഇടപെടലാണ് ഈ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നാണ് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉന്നയിരുന്ന പ്രധാന ആരോപണം. ഒരു അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇന്ന് പ്രതിപക്ഷം ആയുധമാക്കി. ഇമ്രാന്‍ ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎല്‍എന്‍ നേതാവ് മറിയം നവാസ് പറഞ്ഞത്. വിദേശ ശക്തികള്‍ കെട്ടിയിരിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (3 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (3 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (4 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (4 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (4 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (4 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (4 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (5 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (5 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (5 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (6 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (7 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (7 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (8 hours ago)

Malayali Vartha Recommends