വിജയം തൊട്ട് മുന്നിൽ ആയുധം തീർന്ന് റഷ്യ നിലവിളിക്കുന്നു.. യുക്രൈൻ പറയുന്നത് സത്യമോ
ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ... റഷ്യയുടെ ആർഎസ്–28 സാർമാറ്റ് എന്ന മിസൈലിനു സാക്ഷാൽ വ്ലാഡിമിർ പുട്ടിൻ തന്നെ നൽകിയിരിക്കുന്ന വിശേഷണം ഇതാണ്. യുക്രെയ്ൻ– റഷ്യ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് തന്നെ സാർമാറ്റിന്റെ പരീക്ഷണം റഷ്യ നടത്തിയിരിക്കുന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഈ മിസൈൽ റഷ്യ കഴിഞ്ഞ ഒരു വർഷമായി ത്വരിതഗതിയിൽ വികസിപ്പിക്കുന്നുണ്ടെന്ന വസ്തുത പാശ്ചാത്യ ചേരിക്ക് നന്നായി അറിയാവുന്ന കാര്യമാണ്. സാത്താൻ– 2 എന്ന വിളിപ്പേരിലാണ് അവർ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. ഈ മിസൈലിനു മുൻപുണ്ടായിരുന്നു ആർ–36 വോടോവ ക്ലാസിലുള്ള മിസൈലുകളെയാണ് സാത്താൻ എന്നു പാശ്ചാത്യലോകം വിളിച്ചിരുന്നത്.എന്നാൽ ഒരു വശത്ത് റഷ്യയുടെ വിജയക്കുതിപ്പും ആയുധ ശേഷിയും ഒക്കെ വർത്തയാകുമ്പോൾ മറുവശത്ത് അതായത് യുക്രൈന്റെ ഭാഗത്ത് നിന്നും റഷ്യക്ക് പ്രതികൂവളമായിട്ടുള്ള വാർത്തകളും പുറത്തുവരികയാണ്.
യുക്രെയ്‌ൻ യുദ്ധത്തില്‍ റഷ്യയ്ക്ക് വന്‍ നാശനഷ്ടമാണ് ഉണ്ടാകുന്നതെന്നും തങ്ങളുടെ സൈനികര്‍ക്ക് ആയുധങ്ങളടക്കമുള്ള സന്നാഹങ്ങള്‍ എത്തിക്കാൻ റഷ്യ ബുദ്ധിമുട്ടുകയാണെന്നും യുക്രെയ്ന്‍ ഭരണകൂടം അവകാശപ്പെടുന്നു. ഇക്കാര്യം അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ ശരിവച്ചതായി വാര്‍സോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കയും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധമാണ് റഷ്യയ്ക്ക് വിനയായത്.
യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതല്‍ റഷ്യയുടെ ആയിരക്കണക്കിന് സുപ്രധാന ആയുധ സംവിധാനങ്ങളാണ് നശിച്ചിരിക്കുന്നത്. ഇവയില്‍ ടാങ്കുകള്‍, പട്ടാളക്കാര്‍ സഞ്ചരിക്കുന്ന കവചിത വാഹനങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റ്, കപ്പലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളും. ഇവയില്‍ പലതും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ പിടിച്ചെടുക്കപ്പെടുകയോ ചെയ്തു എന്നാണ് ഒറിക്‌സസ്പിയൊയെന്‍കോപ് എന്നറിയപ്പെടുന്ന സ്വതന്ത്ര അന്വേഷകര്‍ പറയുന്നത്.
ചില നിർണായക ആയുധങ്ങളുടെ ശേഖരം കുറഞ്ഞതിനാൽ അവ നിർമിക്കാനും യുദ്ധമുന്നണിയില്‍ എത്തിക്കാനും റഷ്യ പ്രതിസന്ധി നേരിടുന്നതായി പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇത്തരം ചില ഉപകരണങ്ങളുടെ ഘടകഭാഗങ്ങൾക്കും ദൗർലഭ്യമുണ്ട്.
ഇത് പുട്ടിനെ വിഷമവൃത്തത്തിലാക്കുന്നു എന്നും അദ്ദേഹം പറയുന്നു.പ്രശ്‌നം നേരിടുന്ന എ100 പ്രീമിയര്‍ ഉപകരണത്തെക്കുറിച്ച് റഷ്യന്‍ മാധ്യമങ്ങളും പറഞ്ഞു കഴിഞ്ഞു. ഇത് അടുത്ത തലമുറയിലെ എയര്‍ബോണ്‍ ഏളി വാണിങ് ആന്‍ഡ് കൺട്രോള്‍വിമാനമാണ്. ഇതുണ്ടാക്കിയെടുക്കാനുള്ള മൈക്രോചിപ്പുകളും മറ്റും ലഭിക്കാതെ വിഷമിക്കുകയാണ് റഷ്യ.
ഏതെല്ലാം ആയുധങ്ങളുടെ നിര്‍മാണത്തിലാണ് റഷ്യ പ്രതിസന്ധിയിലായിരിക്കുന്നത് എന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ല. സ്ഥിതിഗതികള്‍ വളരെ മോശമാണോ എന്നും അദ്ദഹം വ്യക്തമാക്കിയില്ല. എന്തായാലും റഷ്യയുടെ വീക്ഷണകോണില്‍നിന്നു നോക്കിയാല്‍, നേരത്തേ നിലനിന്നിരുന്ന പല പ്രശ്‌നങ്ങളും വഷളായിരിക്കുകയാണ് എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.
കാലിബര്‍ ക്രൂസ് മിസൈലുകളും മറ്റും ഇതിൽപെടുന്നു. എന്തായാലും സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാന്‍ തങ്ങളാലാവും വിധം റഷ്യ ശ്രമിക്കുകയാണ്. എന്നാല്‍, എത്ര വേഗം അവര്‍ക്ക് അതു പരിഹരിക്കാനാവുമെന്ന് വ്യക്തമല്ല. പരമാവധി ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചെടുക്കുക എന്നതായിരിക്കും റഷ്യയ്ക്കു മുന്നിലുള്ള ഒരു പോംവഴി.
റഷ്യ യുദ്ധോപകരണങ്ങളുടെ നിര്‍മാണത്തിന്റെ കാര്യത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണെന്നാണ് യുക്രെയ്ന്‍ ബ്രിഗേഡിയര്‍ ജനറല്‍ കിറിലോ ബുഡാനോവ് പറഞ്ഞത്. യുക്രെയന്‍ ഡിഫന്‍സ് ഏജന്‍സിയുടെ മേധാവിയായ കിറിലോ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
റഷ്യയുടെ വ്യോമ പ്രതിരോധ സിസ്റ്റങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന മേഖലകള്‍ സ്തംഭിച്ചെന്നും പല കമ്പനികളും പൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്തുവെന്നും ബ്രിഗേഡിയര്‍ പറഞ്ഞു. അതേസമയം, റഷ്യയുടെ കയ്യിലുള്ള മിസൈലുകളുടെ എണ്ണവും കുറഞ്ഞു തുടങ്ങി. ഇവ വീണ്ടും നിര്‍മിക്കാൻ 24 മണിക്കൂറും പണിയെടുക്കുകയാണ് ആയുധനിർമാണ സ്ഥാപനങ്ങള്‍ എന്നും പറയപ്പെടുന്നു.
ഘടകഭാഗങ്ങളുടെ ദൗര്‍ലഭ്യത്തെത്തുടര്‍ന്ന്, സൈന്യത്തിനായി ആയുധങ്ങള്‍ നിർമിച്ചിരുന്ന ഇരുപതിലേറെ നിര്‍മാണശാലകള്‍ പൂര്‍ണമായോ ഭാഗികമായോ പൂട്ടിപ്പോയെന്നും വാര്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെ തുടര്‍ന്ന് പല ഘടകഭാഗങ്ങളും ലഭിക്കണമെങ്കില്‍ പലമടങ്ങ് അധിക വില നകണം എന്നതാണ് കാരണം.
റഷ്യയ്ക്കായി ടാങ്കുകള്‍ നിര്‍മിക്കുന്ന ഉറാല്‍വാഗണ്‍സവോഡ് പ്രശ്‌നം നേരിടുന്ന കമ്പനികളില്‍ പെടുന്നു. എയര്‍ക്രാഫ്റ്റ് മിസൈലുകളും ഈ കമ്പനി നിര്‍മിക്കുന്നുണ്ട്. ഘടകഭാഗങ്ങളുടെ വില വര്‍ധനയാണ് ഉറാല്‍വാഗണ്‍സവോഡിന് വിനയാതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ എന്ന സ്ഥാപനം പറയുന്നു.
https://www.facebook.com/Malayalivartha