ദിലീപ് കേസന്വേന്വേഷിച്ച ക്രൈബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ തെറിപ്പിച്ചു! കാവ്യയ്ക്ക് ആശ്വാസം; ഊരിപ്പോകും! ഇനിയാണ് ശരിക്കും കളിയെന്ന്...

സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും മാറ്റി. വിജിലൻസ് ഡയറകടർ സ്‌ഥാനത്തുനിന്നും സുധേഷ് കുമാറിനെ നീക്കി; ദിലീപ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന എ.ഡി.ജി.പി എസ്. ശ്രീജിത്തിനെയും മാറ്റിക്കൊണ്ടാണ് നിലവിൽ പോലീസിന്റെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയിരിക്കുന്നത്. വിജലൻസ് ഡയറക്‌ടറുടെ തസ്‌തികയ്‌ക്ക് തുല്യമായി ഒരു ഡി.ജി.പി തസ്‌തിക (ജയിൽ) സൃഷ്‌ടിച്ചുകൊണ്ടാണ് സുധേഷ് കുമാറിനെ മാറ്റിയത്.
സുധേഷ്‌കുമാറിനെ ജയിൽ ഡി.ജി.പി ആയി നിയമിച്ചതിനെത്തുടർന്ന് ജയിലിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിനെ ശ്രീജിത്തിന് പകരം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായി നിയമിക്കുകയും ചെയ്‌തു. വിജലൻസ് ഡയറക്‌ടർ സ്‌ഥാനത്തുനിന്നും നീക്കയ സുധേഷ്‌കുമാറിനെയാണ് പുതുതായി സൃഷ്‌ടിച്ച ജയിൽ ഡി.ജി.പി തസ്‌തികയിൽ നിയമിച്ചിരിക്കുന്നത്.
ട്രാൻസ്‌പോർട്ട് കമ്മിഷണറായ എ.ഡി.ജി.പി, എം.ആർ. അജിത്‌കുമാറാണ് പുതിയ വിജിലൻസ് ഡയറക്‌ടർ. നടിയെ ആക്രമിച്ചതുൾപ്പെടെ നടൻ ദിലീപുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരുന്ന എസ്. ശ്രീജിത്തിനെയാണ് പുതിയ ട്രാൻസ്‌പോർട്ട് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവിൽ നിൽക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യൽ നീക്കത്തെ തുടർന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാൻ കാരണമെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിൽ എ.ഡി.ജി.പി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകർ പരാതി നൽകിയിരുന്നു.
അഡ്വ. ഫിലിപ്പ് ടി വർഗ്ഗീസ് മുഖേനയാണ് സർക്കാരിന് പരാതി നൽകിയത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എഡിജിപി ശ്രീജിത്ത് ഉൾപ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകർ പരാതി നൽകിയിരിക്കുന്നത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി പരാതിയിൽ ആരോപിക്കുന്നുണ്ട്
വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിൻ തച്ചങ്കരി പരാതി നൽകിയിരുന്നു. പ്രമുഖ സ്വർണാഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും വിജിലൻസ് ഡയറക്ടർക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയി കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് മാറ്റം.
https://www.facebook.com/Malayalivartha

























