റഷ്യ യുക്രൈന്‍ യുദ്ധം ക്ലൈമാക്‌സില്‍ ആര് ജയിക്കും ഉത്തരം ഇതാ..

യുദ്ധത്തിന്റെ ഫലമായുള്ള തളര്‍ച്ചയും യുക്രെയ്‌നിനെ വല്ലാതെ പിന്നോട്ടടിക്കുന്നുണ്ട്. യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടോടുന്ന സൈനികരുടെ കഥ 'വാഷിങ്ടന്‍ പോസ്റ്റ്' പോലുള്ള പാശ്ചാത്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പൂര്‍ണ പരിശീലനമോ വേണ്ടത്ര ഭക്ഷണമോ പടക്കോപ്പുകളോ ഇല്ലാതെ പോരാടുന്ന സൈനികരുടെ കഥകള്‍ പ്രചരിക്കുന്നതും യുക്രെയ്ന്‍ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. മറുഭാഗത്ത് റഷ്യന്‍ സൈന്യവും കനത്ത ആള്‍നാശം നേരിടുന്നുണ്ട്. വളരെ പരിമിതമായ തോതിലെങ്കിലും യുക്രെയ്‌നിന്റെ പ്രത്യാക്രമണങ്ങള്‍ ഫലപ്രദമാകുന്ന മേഖലകളുമുണ്ട്. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ റഷ്യന്‍ നിയന്ത്രണത്തിലായ ഖേര്‍സണ്‍സപോറീഷ്യ പ്രവിശ്യകളിലെ ചില മേഖലകളിലെങ്കിലും യുക്രെയ്ന്‍ മുന്നേറ്റമുണ്ടാകുന്നുണ്ട്.
ഹര്‍കീവ്, കീവ്, ഒഡേസ്സ തുടങ്ങിയ പ്രധാന നഗരങ്ങളൊന്നുംതന്നെ കൈക്കലാക്കാനായില്ലെങ്കിലും തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങളിലൂടെ നാശനഷ്ടങ്ങളുണ്ടാക്കാനും അവിടങ്ങളിലെ സൈനിക പുനര്‍വിന്യാസത്തിനു തടയിടാനും റഷ്യയ്ക്കു സാധിക്കുന്നുണ്ട്. റഷ്യയ്ക്കുള്ളിലേക്കു കടന്നു ചെല്ലുന്ന തരത്തിലുള്ള (Long range) ആയുധ വിതരണം ഉണ്ടാകില്ലെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന റഷ്യയ്ക്കു കൂടുതല്‍ മേല്‍ക്കോയ്മ ഈ ഘട്ടത്തില്‍ നല്‍കുന്നുണ്ട്. യുക്രെയ്‌നിന് ലഭിച്ച പാശ്ചാത്യ ആയുധങ്ങള്‍ പ്രധാന യുദ്ധമുഖത്ത് സമയബന്ധിതമായി എത്തിക്കാനും സാധിക്കുന്നില്ല. അതിനുള്ള റെയില്‍, റോഡ് മാര്‍ഗങ്ങളെല്ലാം റഷ്യ തകര്‍ത്തിരിക്കുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡി ഓഫ് വാറിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നിലവിലെ പ്രധാന യുദ്ധമുഖം ഏകദേശം 2500 കിലോമീറ്റര്‍ നീണ്ടതാണ്. അതില്‍ത്തന്നെ 1100 കിലോമീറ്ററോളം സജീവയുദ്ധം നടക്കുന്ന മേഖലയാണ്. അപ്പോഴും പാശ്ചാത്യ ആയുധങ്ങളുടെ പ്രഹരശേഷി റഷ്യന്‍ സൈന്യത്തിനു വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ട്. യൂറോപ്യന്‍ ഉപരോധങ്ങള്‍ റഷ്യന്‍ ആയുധനിര്‍മാണത്തെയും അറ്റകുറ്റപ്പണികളെയും സാരമായി ബാധിച്ചിട്ടുമുണ്ട്. യുദ്ധത്തിന്റെ ഈ ഘട്ടത്തിലെ വിജയങ്ങള്‍ക്ക് റഷ്യ അതിന്റെ മാരകമായ സൈനിക പ്രഹരശേഷിയാണ് ഉപയോഗിക്കുന്നത്. യുക്രെയ്ന്‍ സൈനിക ഉപമേധാവി പറഞ്ഞത്, റഷ്യ പ്രതിദിനം 11 മടങ്ങോളം ആയുധ പ്രയോഗം നടത്തുന്നു എന്നാണ്.
https://www.facebook.com/Malayalivartha


























