ശ്രീകൈലാസത്തിൽ മതിയായ ചികിത്സാ സൗകര്യക്കുറവ്, എയർലിഫ്റ്റ് ചെയ്യണം..സ്ഥിതി ഗുരുതരം, ചികിത്സയുടെയും ഉപകരണങ്ങളുടെയും ചെലവ് ശ്രീകൈലാസം വഹിക്കും, ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടി ബലാത്സംഗക്കേസിൽ പ്രതിയായ വിവാദ ആൾദൈവം നിത്യാനന്ദ...!

ആരോഗ്യനില മോശമായതിനെ തുടർന്ന് ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടി ബലാത്സംഗക്കേസിൽ പ്രതിയായ വിവാദ ആൾദൈവം നിത്യാനന്ദ.തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി കത്ത് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്. നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും അതിനാല്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് കത്തിന്‍റെ ഉള്ളടക്കം.
'ശ്രീ നിത്യാനന്ദ പരമശിവത്തിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. കൈലാസത്തിൽ നിലവിൽ ലഭ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഉപയോഗിച്ച് ഡോക്ടർമാർക്ക് രോഗനിർണയം നടത്താൻ കഴിയുന്നില്ല.അതിനാൽ രാഷ്ട്രീയ അഭയം ഉടൻ നൽകണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'. നിത്യാനന്ദയെ എയർ ആംബുലൻസ് വഴി എയർലിഫ്റ്റ് ചെയ്യാനും ശ്രീലങ്കയിൽ എത്തിച്ച് വൈദ്യസഹായം നൽകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ചികിൽസയുടെയും ഉപകരണങ്ങളുടെയും ചെലവ് ശ്രീകൈലാസം വഹിക്കുമെന്നും രാഷ്ട്രീയ അഭയം നൽകിയാൽ ശ്രീലങ്കയിൽ നിക്ഷേപം നടത്താമെന്നും കത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, നിത്യാന്ദയ്ക്കിടെ അടുത്തിടെ പീഡനക്കേസിൽ ബെംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. തെന്നിന്ത്യൻ നടിയായ രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് നടപടി. നിത്യാനന്ദയുടെ മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ ആണ് 2010 മാർച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്. കേസില്‍ നിത്യാനന്ദയ്ക്കെതിരെ കോടതി ഒട്ടേറെ സമൻസുകൾ പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ് പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha



























