ഷീയ്ക്ക് സായി ഇങ്ങിന്റെ ടെസ്റ്റ് ഡോസ്.. ചൈയുടെ പ്രധാന ശത്രു തായ്വാന്റെ മണ്ണിലിറങ്ങും; യുദ്ധം കൊഴുക്കാന്‍ ഇതുമാത്രം മതി

ചൈനയെയും ഷിയെയും ഒട്ടും പേടിയില്ലാത്തയാളാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് തായ്വാന്‍ പ്രസിഡന്റ് സായി ഇങ് വെന്‍. യുദ്ധ നീക്കങ്ങളില്‍ പ്രതിരോധം ഉയര്‍ത്തുന്നതിന് പുറമേ. നിലപാടുകളിലും ആ ധീരത ഒന്നുകൂടി തെളിയിക്കുകയാണ് അവര്‍
തിബത്തുകാരുടെ ആത്മീയ നേതാവായ, നില്‍ക്കക്കള്ളിയില്ലാതെ ചൈനയെ ക്രൂരത ഭയന്ന് ഇന്ത്യയിലേക്ക് ഓടിരക്ഷപ്പെടേണ്ടിവന്ന ദലൈലാമയോട് തായ് വാനിലേക്ക് വരാന്‍ ആവശ്യപ്പെട്ട് തായ് വാന്‍ പ്രസിഡന്റ് സായി ഇങ്. ദലൈലാമ ചിത്രം കൈവശംവച്ചിരിക്കുന്നവരെയടക്കം വ്യാപകമായി ജയിലിലടയ്ക്കപ്പെട്ട സാഹചര്യത്തിലാണ് ഈ നിര്‍ണായക നീക്കവുമായി സായി ഇങ് വെന്‍ രംഗത്തിറങ്ങുന്നത്
വെന്‍. ഈ വരുന്ന തിബത്ത് ജനാധിപത്യ ദിനത്തില്‍ (ടിബറ്റ് ഡമോക്രസി ഡേ) തായ് വാന്റെ തലസ്ഥാനമായ തായ് പേ സന്ദര്‍ശിക്കാനാണ് സായി ഇങ് വെനിന്റെ തുറന്ന ക്ഷണം. ചൈനയെയോ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെയോ തരിമ്പും ഭയമില്ലാത്ത നേതാവാണ് ചൈനയുടെ അഞ്ചിലൊന്ന് മാത്രം കരുത്തുള്ള തായ് വാന്‍ എന്ന രാഷ്ട്രത്തെ ഭരിയ്ക്കുന്ന സായി ഇങ് വെന്‍. ഈയിടെ ചൈനയുടെ വിലക്കിനെ അവഗണിച്ച് യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയെ ക്ഷണിക്കുകയും അവരെ മാധ്യമങ്ങളുടെ മുന്നില്‍ തുറന്ന് സ്വീകരിക്കുകയും ചെയ്ത നേതാവും കൂടിയാണ് കരളുറപ്പുള്ള സായി ഇങ് വെന്‍. ഇതോടെ ചൈനയുടെ ഏഷ്യന്‍ കരയിലെ വന്‍ശക്തി എന്ന പ്രതിച്ഛായയ്ക്ക് വീണ്ടും ആഘാതമേല്‍ക്കുകയാണ്.
തിബത്തിലെ മനുഷ്യാവകാശ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കാനാണ് സായി ഇങ് വെന്‍ ദലൈലാമയെ ക്ഷണിച്ചിരിക്കുന്നത്. സപ്തംബര്‍ രണ്ടിന് തായ് വാന്‍ തിബത്ത് ജനാധിപത്യ ദിനത്തിന്റെ 62ാം വാര്‍ഷികം ആഘോഷിച്ചു. തായ് വാന്‍ പാര്‍ലമെന്റ് ഗ്രൂപ്പ് ഫോര്‍ തിബത്തായിരുന്നു ഈ ആഘോഷങ്ങള്‍ക്ക് പിന്നില്‍. 'ഞങ്ങള്‍ കൂടുതല്‍ ടിബത്ത് സൂഹൃത്തുക്കളെ ഉണ്ടാക്കും. തിബത്ത് അസോസിയേഷനുകളെയും സംഘടനകളെയും ബന്ധപ്പെടും. തായ് വാനും തിബത്തും ഒരേ മൂല്യങ്ങളും പ്രതീക്ഷകളുമുള്ള രണ്ട് സൗഹൃദ സമൂഹങ്ങളാണ്.' തായ് വാന്‍ പാര്‍ലമെന്റ് ഗ്രൂപ്പ് ഓഫ് തിബത്തിന്റെ ചെയര്‍മാന്‍ ലിന്‍ ചങ് സുവോ പറഞ്ഞു. എന്തായാലും ചൈന ശത്രുക്കളായി കാണുന്ന തായ് വാന്റെയും തിബത്തിന്റെയും പരസ്യമായ വെല്ലുവിളികള്‍ക്ക് ചൈനയില്‍ നിന്നും രൂക്ഷമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഏതേസമയം ദലൈലാമയുടെ ചിത്രങ്ങള്‍ കൈവശം വെച്ച രണ്ട് ബുദ്ധസന്യാസിമാരെ ജയിലിലടച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. വിചാരണയ്ക്ക് ശേഷം ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. ഇരുവരുടെയും മൊബൈല്‍ ഫോണുകളില്‍ ദലൈലാമയുടെ ഫോട്ടോ ഉണ്ടായിരുന്നു എന്നതായിരുന്നു കുറ്റം. 1959ല്‍ ചൈന വിട്ട ശേഷം ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ് ദലൈലാമ. അഭയം നല്‍കിയതിന്റെ പേരില്‍ ഇന്ത്യയോട് കടുത്ത അമര്‍ഷം ചൈനയ്ക്കുണ്ട്.
2020 സെപ്തംബറിലാണ് ഇരുവരെയും ദലൈലാമയുടെ ചിത്രം കൈവശം വെച്ചതിന് കമ്മ്യൂണിസ്റ്റ് പോലീസ് പൊക്കിയത്. 30 കാരനായ ടെന്‍സിന്‍ ദര്‍ഗായെ, റിത്‌സെ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇരുവരും കര്‍ദ്‌സെയിലെ ബറോംഗ് മഠത്തിലെ സന്യാസിമാരാണ്. ഇവര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരോപിച്ച കുറ്റം സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്നു എന്നതായിരുന്നു. ഈ വര്‍ഷമാദ്യത്തിലാണ് കേസില്‍ കോടതിയില്‍ വിചാരണ തൂടങ്ങിയത്. ടെന്‍സിന് മൂന്നര വര്‍ഷവും, റിത്‌സെയ്ക്ക് മൂന്ന് വര്‍ഷുമാണ് ശിക്ഷ വിധിച്ചത്. വിചാരണ വേളയില്‍ രണ്ട് സന്യാസിമാരെയും കാണാന്‍ അവരുടെ അനുവദിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha



























