കാനഡയില്‍ രണ്ടുപ്പേർ ചേർന്ന് കത്തിക്കുത്ത് ആക്രമണം നടത്തി; 10 പേർക്ക് ദാരുണാന്ത്യം! ആക്രമണത്തിന്റെ ഭയാനകതയെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കാനഡയില്‍ കത്തിക്കുത്ത് ആക്രമണം. രണ്ടു പേർ ചേർന്ന് നടത്തിയ ആക്രമണത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായി.സസ്ക്വാചാൻ പ്രവിശ്യയിൽ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. 13 ഇടങ്ങളിൽ ഇവർ ആക്രമണം അഴിച്ച് വിട്ടു . പതിനഞ്ചോളം ആൾക്കാർക്ക് പരുക്കേൽക്കുകയുണ്ടായി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡാമിയന്‍ (30), മൈൽസ് സാൻഡേഴ്സൻ (31) എന്നിവർ ചേർന്നായിരുന്നു ആക്രമണത്തിന് നേതൃത്വം നൽകിയത്. എല്ലാം ചെയ്തു കൂട്ടിയ ശേഷം പ്രതികൾ കറുപ്പ് നിറമുള്ള വാഹനത്തിൽ രക്ഷപ്പെട്ടു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തിൽ പ്രതികരിച്ചു. ഭയാനകവും ഹൃദയഭേദകവുമായ അക്രമമാണു നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
പോലീസിന് ആക്രമണത്തെ കുറിച്ച് വിവരം കിട്ടുന്നത് പ്രാദേശിക സമയം പുലർച്ചെ 5.40നാണ്. പ്രതികൾ ചിലരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയും കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാനായി മൂന്ന് ഹെലികോപ്റ്ററുകൾ വിന്യസിച്ചു. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മിഷനർ റോണ്ട ബ്ലാക്മോർ ആണ് ഈ കാര്യങ്ങൾ എല്ലാം വിശദമാക്കിയത്. ആക്രമണം നടന്ന ജെയിംസ് സ്മിത്ത് ക്രീ നേഷനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha



























