2017-യിൽ തയ്യാറാക്കിയ അതേ നടപടിക്രമങ്ങളിൽ 5 വർഷത്തിനിപ്പുറവും ഒരു മാറ്റവും വരാതെ.... ' ലണ്ടൻ ബ്രിജ് ഈസ് ഡൗൺ എന്ന ഒരു വരിയിൽ ഒളിച്ചിരുന്നത്ത് ലോകം ഞെട്ടലോടെ കേട്ട ആ വാർത്ത.. ഓപറേഷൻ യൂണികോൺ നടപ്പിലാക്കിയത് ഇങ്ങനെ...

ബ്രിട്ടീഷ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചാൽ തുടർന്ന് കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് രാജ്യവും ഭരണകൂടവും മുൻകൂട്ടി നിശ്ചയിച്ചിരുന്നു. അന്ത്യം സ്കോട്ലൻഡിൽ വച്ചായതോടെ ഓപറേഷൻ യൂണികോൺ എന്ന കോഡിലൂടെയാണ് പ്രത്യേക പ്ലാൻ അനുസരിച്ച് വിവരങ്ങൾ കൈമാറിയത്. 96കാരിയായ രാജ്ഞി ബാൽമോറലിലെ വേനൽക്കാല വസതിയിൽ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിടവാങ്ങിയതോടെയാണ് ഓപറേഷൻ യൂണികോൺ ബ്രിട്ടൻ സ്വീകരിച്ചത്. 2017 ലാണ് രാജ്ഞി സ്കോട്ലൻഡിൽ വച്ച് അന്തരിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ തയ്യാറാക്കിയത്.
ലണ്ടനിൽ വച്ചാണ് രാജ്ഞി അന്തരിക്കുന്നതെങ്കിൽ ' ലണ്ടൻ ബ്രിജ് ഈസ് ഡൗൺ' എന്ന് എന്നാവണം രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിക്കേണ്ടതെന്നായിരുന്നു അതിലെ സുപ്രധാന കാര്യം. യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടണം. ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകും. യുകെയുടെ ദേശീയ മാധ്യമമായ ബിബിസി (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) വിവരങ്ങൾ പുറത്തുവിടണം. ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തും മരണവിവരം പ്രദർശിപ്പിക്കണം എന്നിങ്ങനെയായിരുന്നു 1960 ൽ തയ്യാറാക്കിയ നടപടി ക്രമത്തിലുള്ളത്.
ഹോളിറൂഡ് ഹൗസും പാർലമെന്റും സെന്റ് ഗിൽസ് കത്തീഡ്രലുമാകും ലോകത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രം. പാർലമെന്റ് നടപടികൾ അടിയന്തരമായി നിർത്തിവച്ച് രാഷ്ട്രീയ നേതാക്കൾ ദേശീയ ദുഃഖാചരണത്തിനും അനുശോചനങ്ങൾക്കും തയ്യാറിയി. പാർലമെന്റിലെ അനുശോചന ബുക്കിൽ പൊതുജനങ്ങൾക്ക് ഒപ്പുവയ്ക്കാൻ സൗകര്യവുമൊരുങ്ങും. രാജ്ഞിയുടെ നില മോശമാണെന്ന് സൂചനകൾ വന്നതിന് പിന്നാലെ ബാൽമോറിലേക്ക് ജനപ്രവാഹമായിരുന്നു. ഹോളിറൂഡ് ഹൗസിൽ നിന്ന് എഡിൻബറിലെ റോയൽ മൈൽ കത്തീഡ്രലിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിക്കുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
സ്കോട്ലൻഡിലെ ദേശീയമൃഗമാണ് യൂണികോൺ. ഇംഗ്ലണ്ടിന്റെ സിംഹത്തിനൊപ്പം റോയൽകോട്ടിലും യൂണികോണിന് സ്ഥാനമുണ്ട്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്.ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽനിന്ന് കടത്തിയ 105 കാരറ്റ് വരുന്ന കോഹിനൂർ രത്നം അലങ്കരിച്ച രാജ കിരീടം ഇനി കാമിലയുടെ കൈവശമെത്തും. നിലവിൽ അത് ടവർ ഓഫ് ലണ്ടനിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha



























