കോഹിനൂര്‍ ഇനി കാമിലയുടെ കിരീടമാകും; ബ്രിട്ടണില്‍ ഇതാ ചാള്‍സ് രാജകുമാരന്റെ പഴയ കാമുകി കാമില രാജ്ഞിയാകുന്നു, ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരുടെ അധീനതയില്‍ വന്ന വിഖ്യാതമായ കൊഹിനൂര്‍ രത്‌നം പതിച്ച കിരീടം ഇനി കാമിലയുടെ തലയെ അലങ്കരിക്കും... ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് രാജപത്‌നി പദവി എലിസബത്ത് രാജ്ഞി മുന്‍കൂട്ടി സമ്മാനിച്ചത് ഏഴുപതാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ

പെണ്ണുങ്ങളാണേല്‍ ഇങ്ങനെ വേണം തലേവരെയെന്ന് പറഞ്ഞാല്‍ എത്രയോ ശരിയാണ്. ബ്രിട്ടണില്‍ ഇതാ ചാള്‍സ് രാജകുമാരന്റെ പഴയ കാമുകി കാമില രാജ്ഞിയാവുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാള്‍സ് രാജകുമാരന്‍ പുതിയ രാജാവായി മാറുമ്പോള്‍ കാമില ബ്രിട്ടന്റെ രാജ്ഞിയായി അവരോധിക്കപ്പെടും. ഇവര്‍ക്ക് മക്കളില്ലാത്തതിനാല്‍ ചാള്‍സിന്റെ മക്കള്‍തന്നെ അടുത്ത ബ്രിട്ടീഷ് രാജാവകാശികളായി തുടരുകയും ചെയ്യും.
ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരുടെ അധീനതയില്‍ വന്ന വിഖ്യാതമായ കൊഹിനൂര്‍ രത്‌നം പതിച്ച കിരീടം ഇനി കാമിലയുടെ തലയെ അലങ്കരിക്കുമെന്നതാണ് മറ്റൊരു കൗതുകം. ആയിരം വര്‍ഷത്തിലേറെ ചരിത്രവും പാരമ്പര്യവുമുള്ള ഇന്ത്യയുടെ രത്‌നം കാമിലയുടെ ശിരസില്‍ എത്തുമെന്ന് ഒരാളും കരുതിയിരുന്നില്ല. ഡയാന രാജകുമാരി ഇരിക്കേണ്ടിയിരുന്ന സിംഹാസനത്തില്‍ ചാള്‍സിന്റെ പഴയ കാമുയും പിന്നീട് ഭാര്യയുമായി മാറിയ കാമില ഉടന്‍ കടന്നുവരികയാണ്. കാമാല റോസ് മേരി ഷാന്ത് എന്ന കാമിലാ രാജ്ഞിക്ക് 75 വയസാണ് പ്രായം.
ബ്രിട്ടണിലെ കിഴക്കന്‍ മേഖലയായ സുസസ്‌ക്‌സില്‍ ജനിച്ച കാമില ഇംഗഌണ്ടിലും സ്വിറ്റ്‌സര്‍ലണ്ടിലും ഫ്രാന്‍സിലുമാണ് പഠനം നടത്തിയിട്ടുള്ളത്. 1973ല്‍ ബ്രീട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്ന ആന്‍ഡ്രൂ പാര്‍ക്കര്‍ ബൗള്‍സിനെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. 1995ല്‍ വിവാഹമോചനം നേടിയ ശേഷമാണ് 2005ല്‍ ചാള്‍സ് രാജകുമാരന്റെ രണ്ടാം ഭാര്യയായി വിവാഹിതയായത്. ആംഗ്ലിക്കൻ ക്കന്‍ സഭാ ആചാരത്തിലും അനുമതിയിലുമായിരുന്നു ഇവരുടേയും രണ്ടാം വിവാഹം. വിവാഹ ശേഷം ചാള്‍സിനൊപ്പം ഒട്ടേറെ യാത്രകളിലും പൊതുചടങ്ങുകയും ഇവര്‍ പങ്കെടുത്തിരുന്നു. വിവിധ കാരുണ്യ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും സഹകാരിയായിട്ടുണ്ട് കാമില. അസ്ഥിരോഗബാധിതരെ സഹായിക്കുന്ന സന്നദ്ധസംഘടനയിലെ പ്രവര്‍ത്തനത്തിന് ഇവര്‍ക്ക ഒട്ടേറെ ആദരവുകളും പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.
1971ലാണ് ചാള്‍സ് രാജകുമാരന്‍ ആദ്യമായി കാമിലയെ കാണുന്നത്. 1970ല്‍ കാമില ഭര്‍ത്താവില്‍നിന്ന് അകന്നതിനുശേഷമാണ് ചാള്‍സുമായി കൂടുതല്‍ അടുക്കുന്നത്. ഡയാനയെ പ്രണിയിച്ച് വിവാഹം ചെയ്ത കാലത്തും ഇവര്‍ തമ്മിലുള്ള പരിചയം തുടരുകയും ചെയ്തിരുന്നു. മാത്രവുമല്ല ഡയാനയുമായുള്ള വിവാഹത്തിനു മുന്‍പ് കാമലയെ വിവാഹം ചെയ്യാന്‍ ചാള്‍സ് ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ മകന്‍ ചാള്‍സ് ബ്രിട്ടന്റെ പുതിയ രാജാവാകുന്ന അതേ വേളയില്‍ തന്നെ കാമി രാജ്ഞി പദവിയിലെത്തുകയാണ്. ചാള്‍സ് മൂന്നാമന്‍ എന്ന പേരാകും അദ്ദേഹം സ്വീകരിക്കുകയെന്ന് കൊട്ടരാവൃത്തങ്ങള്‍ പറയുന്നു. മാത്രവുമല്ല ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ്.
ഏഴുപതാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് രാജപത്‌നി പദവി എലിസബത്ത് രാജ്ഞി മുന്‍കൂട്ടി സമ്മാനിച്ചത്. തന്റെ കാലശേഷം ചാള്‍സിനെ രാജകുമാരനെന്നും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നും വിളിക്കാമെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. ഏഴു പതിറ്റാണ്ടിനുശേഷമാണ് ഗ്രേറ്റ് ബ്രിട്ടണ് വീണ്ടും പുരുഷ ഭരണാധികാരിയെ ലഭിക്കുന്നത്. 1958 ല്‍ വെയില്‍സിന്റെ രാജകുമാരനെന്ന പദവിയിലെത്തിയെങ്കിലും 1969ലാണ് ഔദ്യോഗികമായി അവരോധിക്കപ്പെടുന്നത്. എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തയാണ് ചാള്‍സ്.
ഡയാനയുടെ മരണത്തിന് കാരണമായ വാഹനാപകടത്തിലും ചാള്‍സ് രാജകുമാരനെ സംശയമുനയില്‍ നിര്‍ത്തി. ചാള്‍സ് രാജകുമാരാന്‍ സ്ഥാപിച്ച ചാരിറ്റബള്‍ ഫണ്ട്, അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചെന്ന റിപ്പോര്‍ട്ട് അടുത്തകാലത്ത് വിവാദമായിരുന്നു. എന്തായാലും ഇനി ബ്രിട്ടന്റ് രാജ്ഞിയായി മാറുകയാണ് കാമില.
https://www.facebook.com/Malayalivartha



























