ഗാസ മുനമ്പിൽ നടന്ന ആക്രമണത്തിൽ ഹമാസിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഹെഡ്...ഷാദി ബറൂദ് കൊല്ലപ്പെട്ടു...ബറ്റാലിയൻ കമാൻഡറായി സേവനമനുഷ്ഠിക്കുകയും തീവ്രവാദ ഗ്രൂപ്പിന്റെ, മറ്റ് റോളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു....വ്യോമസേന നടത്തിയ ആക്രമണത്തിലാണ് സംഘടനയിലെ പ്രധാനികൾ കൊല്ലപ്പെട്ടത്....

ഗാസ മുനമ്പിൽ നടന്ന ആക്രമണത്തിൽ ഹമാസിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഷാദി ബറൂദ് കൊല്ലപ്പെട്ടു . ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് നേതാവ് യഹ്‌യ സിൻവാറുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തത് ബറൂദ് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.ബറൂദ് മുമ്പ് ഖാൻ യൂനിസ് പ്രദേശത്ത് ബറ്റാലിയൻ കമാൻഡറായി സേവനമനുഷ്ഠിക്കുകയും തീവ്രവാദ ഗ്രൂപ്പിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിൽ മറ്റ് റോളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ “ഇസ്രായേൽ പൗരന്മാർക്കെതിരെ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിനും ഉത്തരവാദിയായിരുന്നു”, ഐഡിഎഫ് വ്യക്തമാക്കി.വ്യോമാക്രമണത്തിന്റെ വീഡിയോയും ഐഡിഎഫ് പുറത്തുവിട്ടു. ഹമാസ് ഇന്റലിജൻസ് സർവീസ് ഡെപ്യൂട്ടി ഹെഡ് ഷാദി ബറൂദിന്റെ മരണത്തിലേക്ക് നയിച്ചത് ഷിൻ ബെറ്റുമായി നടത്തിയ സംയുക്ത ഓപ്പറേഷനാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് ഭീകരരെ വകവരുത്തി ഇസ്രായേൽ. വ്യോമസേന നടത്തിയ ആക്രമണത്തിലാണ് സംഘടനയിലെ പ്രധാനികൾ കൊല്ലപ്പെട്ടത്. ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ട്രൂപ്പായ ദറാജ് തഫ ബറ്റാലിയനിലെ കമാൻഡർ അടക്കമുള്ളവരെയാണ് ഇസ്രായേൽ വധിച്ചിരിക്കുന്നത്.ദറാജ് തഫ ബറ്റാലിയൻ കമാൻഡർ റിഫാത്ത് അബ്ബാസ്, സഹ കമാൻഡർ ഇബ്രാഹിം ജദ്ബ, കോംബാറ്റ് സപ്പോർട്ട് കമാൻഡർ തരേഖ് മാറൂഫ് എന്നിവരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഒക്ടോബറിൽ ഇസ്രായേലിനുള്ളിൽ നടത്തിയ ആക്രമണത്തിൽ ഇവർക്ക് നേരിട്ട് പങ്കുള്ളതായി പ്രതിരോധ സേന വ്യക്തമാക്കി. ഹമാസിലെ തന്നെ ഏറ്റവും സുപ്രധാന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നും സേന എക്‌സിലൂടെ അറിയിച്ചു.കരമാർഗമുള്ള ആക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ടാങ്കുകൾ ഉത്തര ഗാസയിൽ പ്രവേശിച്ച് ഹമാസ് ബങ്കറുകൾ തകർത്തിരുന്നു.
ലോക്കറ്റ് ലോഞ്ചിംഗ് പോസ്റ്റുകളും നശിപ്പിച്ചു. ശേഷം തിരികെ ഇസ്രായേൽ അതിർത്തിയിലേക്ക് മടങ്ങിയെത്തിയതായും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഇന്റലിജൻസ് സഹമേധാവി ഷാദി ബറൂദിനെ ഇസ്രായേൽ വധിച്ചിരുന്നു.ഉത്തര ഗാസയിലും ലെബനൻ അതിർത്തിയിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആയിരക്കണക്കിന് ഭീകരരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും താവളങ്ങൾ ഈ ആക്രമണങ്ങളിൽ തകർന്നു. തങ്ങളുടെ മുൻ നിര കമാൻഡർമാരിൽ പലരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഹിസ്ബുള്ള സ്ഥിരീകരിച്ചു.യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയം യുഎസ് എതിർത്തതോടെ വീണ്ടും പരാജയപ്പെട്ടു. ഹമാസിന്റെ ബന്ദികളായി വിദേശികൾ അടക്കം 222 പേരുണ്ടെന്ന് ഇസ്രയേൽ അറിയിച്ചു. 4 പേർ മോചിതരായി.
ഇസ്രയേൽ ആക്രമണങ്ങളിൽ 50 ബന്ദികളും കൊല്ലപ്പെട്ടെന്ന് ഹമാസ് വക്താവ് അറിയിച്ചു.ഗാസയിൽ കൊല്ലപ്പെട്ട 7028 പലസ്തീൻകാരുടെ പേരുകളും തിരിച്ചറിയൽ നമ്പരുകളും ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. ഗാസയിലെ മരണക്കണക്കിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണിത്.വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സേന വ്യാപകമായ റെയ്ഡ് തുടരുകയാണ്. ഇന്നലെ മാത്രം 60 പലസ്തീൻകാർ അറസ്റ്റിലായി. വൈദ്യുതിയും ഭക്ഷണവുമില്ലാതെ വലയുന്ന ഗാസ, തുള്ളി ഇന്ധനമില്ലാത്ത സ്ഥിതിയിലേക്കു നീങ്ങുകയാണെന്ന് യുഎൻ മുന്നറിയിപ്പു നൽകി. ആശുപത്രികളിലെ അടിയന്തര ശസ്ത്രക്രിയകൾ പ്രതിസന്ധിയിലാണ്. ജീവകാരുണ്യ സഹായങ്ങളുമായി 12 ട്രക്കുകൾ കൂടി ഗാസയിലെത്തി. സൈനികരല്ലാത്ത ബന്ദികളെ കൈമാറാൻ ഹമാസ് തയാറെന്ന് ഇറാൻ അറിയിച്ചു. എന്നാൽ ഇസ്രയേൽ തടവിലുള്ള 6,000 പലസ്തീൻകാരെയും മോചിപ്പിക്കണം.
https://www.facebook.com/Malayalivartha

























