മരണഭയം ഗാസയില്‍ താമസിക്കുന്നവരെ വേട്ടയാടുകയാണ്...ബോംബ് വീണതിന് ശേഷം മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം നശിക്കാറുണ്ട്...ഇതിനിടെ സ്വന്തം മക്കളുടെ കൈകളില്‍ വര്‍ണ്ണാഭമായ നൂലുകള്‍ കെട്ടുകയാണ് മാതാപിതാക്കള്‍...മൃതദേഹം ഈ നൂല്‍ ഉപയോഗിച്ച് തിരിച്ചറിയാമെന്നാണ് ഇവരുടെ വാദം....

കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ, ബുധനാഴ്ച രാത്രി വടക്കൻ ഗാസയിൽ ഇസ്രയേലിന്റെ കരയാക്രമണവും. ടാങ്കുകളുമായി ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയശേഷം ഇന്നലെ പുലർച്ചെയോടെ പിൻവാങ്ങിയെന്ന് ഇസ്രയേൽ സേന അറിയിച്ചു. രണ്ടാഴ്ച മുൻപും ഗാസയിൽ പരിമിത കരയാക്രമണം നടത്തിയിരുന്നു. തുടർച്ചയായ 20–ാം ദിവസവും ഇസ്രയേൽ വ്യോമാക്രമണം തുടർന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 2,913 കുട്ടികളടക്കം 7,028 പേർ കൊല്ലപ്പെട്ടു. ആറാഴ്ച നീണ്ട 2014ലെ ഗാസ–ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ മൂന്നിരട്ടിയാണിത്. 6,000 കുട്ടികളടക്കം 18,482 പേർക്കു പരുക്കേറ്റു.
ഇതിനിടെ സ്വന്തം മക്കളുടെ കൈകളില്‍ വര്‍ണ്ണാഭമായ നൂലുകള്‍ കെട്ടുകയാണ് മാതാപിതാക്കള്‍.ഇതിന് പിന്നിലെ കാരണം ആശ്ചര്യത്തിനപ്പുറം വേദനയാണ് നല്‍കുക. ഇസ്രയേല്‍ എപ്പോള്‍ ആക്രമിക്കുമെന്നും കൊല്ലപ്പെടുമെന്നും അറിയാത്ത വിധം മരണഭയം ഗാസയില്‍ താമസിക്കുന്നവരെ വേട്ടയാടുകയാണ്. ബോംബ് വീണതിന് ശേഷം മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം നശിക്കാറുണ്ട്. അതുകൊണ്ടാണ് ഗാസയിലെ രക്ഷിതാക്കള്‍ കുട്ടികളുടെ കൈകളില്‍ നൂല്‍ കെട്ടുന്നത്. നമുക്കോ നമ്മുടെ കുട്ടികള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബാംഗങ്ങളുടെ മൃതദേഹം ഈ നൂല്‍ ഉപയോഗിച്ച് തിരിച്ചറിയാമെന്നാണ് ഇവരുടെ വാദം.നേരത്തെ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും ആയിരക്കണക്കിന് ഭീകരരെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഗാസ മുനമ്പില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുകയാണ്. ഇതോടൊപ്പം ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിലും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചു.ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും ആയിരക്കണക്കിന് താവളങ്ങള്‍ ഈ ആക്രമണങ്ങളില്‍ തകര്‍ന്നു.ഇതിനിടെ തങ്ങളുടെ മുന്‍നിര കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 46 പോരാളികള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.നേരത്തെ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള തീരുമാനിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ക്ക് അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2006-ല്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം അതിര്‍ത്തിയിലെ ഏറ്റവും മാരകമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെ വടക്കന്‍ മുനമ്പില്‍ യുദ്ധം ചെയ്യാന്‍ ഇസ്രായേലിന് താല്‍പ്പര്യമില്ലെന്നും ഹിസ്ബുള്ള സ്വയം സംയമനം പാലിക്കുകയാണെങ്കില്‍ ഇസ്രായേലും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അതേപടി നിലനിര്‍ത്തുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.
ഇതിനിടെ ഹിസ്ബുള്ളയെയും ഭീകര സംഘടനയായ ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടുന്നതിനെതിരെ അമേരിക്ക മുന്നറിയിപ്പ് നല്‍കി. യുദ്ധം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് രണ്ട് വിമാനവാഹിനിക്കപ്പലുകളും അമേരിക്ക വിന്യസിച്ചു.എന്നാല്‍ യുഎസിനും ഇസ്രായേലിനും മുന്നറിയിപ്പ് നല്‍കുകയാണ് ഹിസ്ബുള്ള ചെയ്തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വിദ്വേഷമുള്ള യൂറോപ്യന്മാരും ജാഗ്രത പാലിക്കണമെന്നായിരുന്നു ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീന്റെ പ്രസ്താവന. നേരത്തെ ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇസ്രായേല്‍ കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറെ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ വധിച്ചു.
https://www.facebook.com/Malayalivartha

























