ഖാൻ യൂനിസിലെ കെട്ടിടങ്ങളിൽ ഒറ്റ രാത്രികൊണ്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 26 പേർ...

തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ കെട്ടിടങ്ങളിൽ ഒറ്റരാത്രികൊണ്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി വഫ പറഞ്ഞു. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശവും വടക്കൻ ഗാസയിലെ ജബാലിയ ക്യാമ്പിലെ ലക്ഷ്യങ്ങളും തകർന്നതായി ഏജൻസി പറഞ്ഞു.
ഗാസയിൽ ഉടനീളം ഇസ്രായേൽ വ്യോമാക്രണം തുടരുകയാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് ഒഴിയണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ സേന ലഘുലേഖ വിതറിയിരുന്നു. വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തെത്തിയവരാണ് ഖാൻ യൂനിസിൽ ഏറെയുള്ളത്. ഗാസ സിറ്റിയിൽ മൃതദേഹങ്ങൾ റോഡിൽ നിന്ന് മാറ്റാനെത്തുന്നവരെ പോലും ഇസ്രായേൽ ആക്രമിക്കുന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
നെറ്റ്‌വർക്കുകൾക്ക് വൈദ്യുതി നൽകുന്ന ജനറേറ്ററുകൾ പുനരാരംഭിക്കുന്നതിനുള്ള ഇന്ധനം വിതരണം ചെയ്തതിന് ശേഷം ഗാസയിൽ ഫോണും ഇന്റർനെറ്റ് സേവനങ്ങളും ഭാഗികമായി പ്രവർത്തിച്ചു തുടങ്ങിയതായി ഫലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ പാൽടെൽ അറിയിച്ചു. ഗാസ മുനമ്പിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഭാഗികമായി പുനഃസ്ഥാപിക്കുകയാണെന്ന് ഇന്റർനെറ്റ് തകരാറുകൾ ട്രാക്ക് ചെയ്യുന്ന ഒരു ഗ്രൂപ്പായ നെറ്റ്ബ്ലോക്ക്സ് പറഞ്ഞു.
അതേ സമയം, വടക്കൻ ഗാസയിലെ കിന്റർഗാർട്ടനിലും പ്രാഥമിക വിദ്യാലയത്തിലും ആർപിജികളും മോർട്ടാർ ഷെല്ലുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതായി ഐഡിഎഫ് സൈന്യം അവകാശപ്പെട്ടു. “ആർപിജികളും മോർട്ടാർ ഷെല്ലുകളും മറ്റ് ആയുധങ്ങളും ഐഡിഎഫ് സൈനികർ വടക്കൻ ഗാസയിലെ ഒരു കിന്റർഗാർട്ടനിലും ഒരു പ്രാഥമിക വിദ്യാലയത്തിലും കണ്ടെത്തി.
കിന്റർഗാർട്ടനുകളിൽ സൂക്ഷിക്കേണ്ടത്, കളിപ്പാട്ടങ്ങൾ ആണ് മാരകായുധങ്ങൾ അല്ലെന്ന് ഐഡിഎഫ് എക്സിൽ കുറിച്ചു.
https://www.facebook.com/Malayalivartha


























