ലെബനനിൽ നിന്ന് വിക്ഷേപിച്ച ഭൂതല മിസൈൽ തടഞ്ഞു; സൈനിക വിമാനത്തിൽ നിന്നും ദൂരത്ത് നിന്നുമാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന

ലെബനനിൽ നിന്ന് വിക്ഷേപിച്ച ഭൂതല മിസൈൽ "വിജയകരമായി തടഞ്ഞു" എന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. വ്യോമ പ്രതിരോധമാണ് മിസൈൽ തടഞ്ഞത്. സൈനിക വിമാനത്തിൽ നിന്നും ദൂരത്ത് നിന്നുമാണ് മിസൈൽ വിക്ഷേപിച്ച മിസൈലാണ് ഐ ഡി എഫ് തടഞ്ഞത്. ഇസ്രായേൽ യുദ്ധവിമാനങ്ങളും യുദ്ധ ഹെലികോപ്റ്ററുകളും തെക്കൻ ലെബനനിലെ ഹിസ്ബുള്ള സൈറ്റുകൾക്ക് നേരെ വെള്ളിയാഴ്ച വൈകുന്നേരം വ്യോമാക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു.
വടക്കൻ ഇസ്രായേലിൽ ആവർത്തിച്ചുള്ള മിസൈൽ, റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്നും ഐഡിഎഫ് വ്യക്തമാക്കി. തീവ്രവാദ ഗ്രൂപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ, കമാൻഡ് സെന്ററുകൾ, നിരീക്ഷണ പോസ്റ്റുകൾ എന്നിവയായിരുന്നു ഐ ഡി എഫിന്റെ ലക്ഷ്യം . വടക്കൻ അതിർത്തിയിലെ മൗണ്ട് ഡോവ് ഏരിയയിലേക്ക് ലെബനനിൽ നിന്ന് ഒരു റോക്കറ്റും തൊടുത്തുവിട്ടുവെന്നും ഐഡിഎഫ് അറിയിച്ചു. ആർക്കും പരിക്കുകളൊന്നുമില്ല.
തീപിടിത്തത്തിന്റെ ഉറവിടം പീരങ്കികൾ ഉപയോഗിച്ച് നിർവീര്യമാക്കി എന്നും ഐ ഡി എഫ് എക്സ് പ്ലാറ്റഫോമിലൂടെ അറിയിച്ചു. വടക്കൻ ഗാസയിലെ ഒരു കിന്റർഗാർട്ടനിലും ഒരു പ്രാഥമിക വിദ്യാലയത്തിലും ഇസ്രായേൽ ഐ സൈന്യം മോർട്ടാർ ഷെല്ലുകളും ആർപിജികളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതായി ഐഡിഎഫ് അറിയിച്ചു. സ്കൂളുകളും പള്ളികളും ഉൾപ്പെടെയുള്ള സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളിൽ പോലും ഹമാസ് ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു.
https://www.facebook.com/Malayalivartha


























