Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഇസ്രായേലി സൈനികരുടെ സഹായത്തോടെ ബി ബി സി യിലെ മാധ്യമ പ്രവർത്തകർ അൽ ഷിഫാ ആശുപത്രിക്കുള്ളിൽ കണ്ട കാഴ്ച ഇങ്ങനെ..

18 NOVEMBER 2023 07:06 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയതു മുതൽ ഏറ്റവും കൂടുതൽ തവണ സമൂഹ മാധ്യമങ്ങളിൽ വന്ന പേര് അൽ ഷിഫാ ആശുപത്രിയുടേതാണ് .ഗാസയിലെ പോരാട്ടത്തിൽ പലായനം ചെയ്ത ആളുകൾ ഈ ആശുപത്രി സമുച്ചയത്തിൽ ആണ് അഭയം പ്രാപിച്ചത് ..എന്ന അൽഷിഫയ്ക്കടിയിലെ തുരങ്കങ്ങളാണ് താമസ ഭീകരർ ഒളിത്താവളമായും തെരഞ്ഞെടുത്തിരിക്കുന്നത് . ഹമാസ് ബന്ദികളെ കൊണ്ടുവന്നു പാർപ്പിച്ചിരിക്കുന്നതും ഇവിടെ തന്നെ . ചുരുക്കിപ്പറഞ്ഞാൽ ഗാസയിലെ നിരപരാധികളായ ആളുകളും ബന്ദികളും ഹമാസ് പോരാളികളും ഇവരെ തിരക്കി വന്ന ഇസ്രായേൽ സൈന്യവും ഇവർക്കെല്ലാം പുറമെ രോഗികളും എല്ലാം ഒരുപോലെ തെരഞ്ഞെടുത്തിരിക്കുന്ന ഇടമാണ് അൽഷിഫ . ശരിക്കും പറഞ്ഞാൽ ഒരു ഹൈഡ് ആൻഡ് സീക് കളിപോലെ എല്ലാവരും ഒരേ കേന്ദ്രത്തിൽ വന്നെത്തിയിരിക്കുന്നു . നിലവിൽ ആരോ​ഗ്യ പ്രവർത്തകരും സാധാരണക്കാരുമടക്കം 7,000 പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ

ഇസ്രായേലി സൈനികരുടെ സഹായത്തോടെ ബി ബി സി യിലെ മാധ്യമ പ്രവർത്തകർ അൽ ഷിഫാ ആശുപത്രിക്കുള്ളിൽ കണ്ട കാഴ്ച ഇങ്ങനെയാണ്

ഗാസയിലെ ഏറ്റവും വലിയ ഈ ആശുപത്രി വരാന്തകൾ ഇരുളടഞ്ഞു കിടക്കുകയാണ് . ദിവസങ്ങളായി തങ്ങൾ വൈദ്യുതിയോ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജോലി ചെയ്യുകയാണെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു - നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള ഗുരുതരമായ അസുഖമുള്ള രോഗികൾ ഇത് മൂലം മരിച്ചു. ഐസിയുവില്‍ കഴിയുന്ന 22 രോഗികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതര്‍. മൂന്ന് ദിവസത്തിനിടെ 55 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രായില്‍ സൈന്യം ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം 7,000 പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്

ഇസ്രായേൽ ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഒരു ദിവസത്തിന് ശേഷം മുഖംമൂടി ധരിച്ച പ്രത്യേക സേനയാണ് മാധ്യമ പ്രവർത്തകരെ കൊണ്ടുപോയത് . വഴിയിലെല്ലാം തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തകർന്ന ഗ്ലാസിന്റെ മൂർച്ചയേറിയ കഷ്ണങ്ങളും കാലിൽ തുളച്ചു കയറി . ഇരുട്ടായതുകൊണ്ട് വ്യക്തമായി നടപ്പാതപോലും കാണുന്നുണ്ടായിരുന്നില്ല . സ്ഥിതിഗതികൾ ഇപ്പോഴും എത്രമാത്രം സംഘർഷഭരിതമാണ് എന്ന് അവിടത്തെ അന്തരീക്ഷം വ്യക്തമാക്കുന്നുണ്ട് . എന്തിനാണ് ഇസ്രായേൽ സൈന്യം ആശുപത്രി പിടിച്ചെടുത്തത് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ആണ് അവിടെ കാണാൻ കഴിഞ്ഞത്

ഹമാസ് ആശുപത്രികളെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് അവിടെ കാണാൻ സാധിച്ചത് . എംആർഐ യൂണിറ്റിന്റെ വെളിയിച്ചമുള്ള ഇടനാഴിയിൽ, ലെഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് കലാഷ്‌നിക്കോവ് റൈഫിളുകളുടെ കളുടെ മൂന്ന് ശേഖരങ്ങളും വെടിക്കോപ്പുകളും ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ബി ബി സി മാധ്യമപ്രവർത്തകർക്ക് കാണിച്ചുകൊടുത്തു ഗ്രനേഡുകളോടൊപ്പം 15 തോക്കുകളും അവർ കണ്ടെത്തിയതായി അദ്ദേഹം പറയുന്നു.

ലെഫ്റ്റനന്റ് കേണൽ കോൺറിക്കസ് അവർക്ക് ചില സൈനിക ബുക്ക്‌ലെറ്റുകളും ലഘുലേഖകളും കാണിസിച്ചുകൊടുത്തു , കൂടാതെ ആശുപത്രിയിൽ നിന്ന് വരാനും പുറത്തുകടക്കാനുമുള്ള രഹസ്യ വഴികൾ രേഖപ്പെടുത്തിയ മാപ്പും അവിടെ നിന്ന് കണ്ടെത്തിയത് സൈനികർ കാണിച്ചു കൊടുത്തു.. സൈനികർ എത്തിയതോടെ തീവ്രവാദികൾ ഉപേക്ഷിച്ചു പോയ ധാരാളം കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും ഇവിടെ നിന്ന്കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും തന്നെ മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതല്ലായിരുന്നു . ചില ലാപ്‌ടോപ്പുകളിൽ ബന്ദികളെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം എടുത്ത ഫോട്ടോകളും വീഡിയോകളും അടങ്ങിയിട്ടുണ്ട് ..ഒക്ടോബറിലെ ആക്രമണത്തിന് ശേഷം അറസ്റ്റിലായ ഹമാസ് പോരാളികളെ ചോദ്യം ചെയ്തതിന്റെ ഇസ്രായേൽ പോലീസ് പങ്കുവെച്ച ദൃശ്യങ്ങളും കണ്ടെത്തി

ഒക്‌ടോബർ 7ലെ ആക്രമണം ഇസ്രയേലിന്റെ കണക്കുകൂട്ടലുകളെ മാറ്റിമറിക്കുന്നതായിരുന്നു.. യുകെയും യുഎസും മറ്റുള്ളവരും ചേർന്ന് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹമാസിന്റെ സൈനിക-രാഷ്ട്രീയ ശക്തിയെ തകർത്ത് വർഷങ്ങളായി തുടരുന്ന തീവ്രവാദം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കയാണ് ഇസ്രായേൽ . ഗാസ നഗരത്തിന്റെ ഹൃദയം തന്നെയാണ് അൽഷിഫ ..അതാണ് ഹമാസുകൾ തെരഞ്ഞെടുത്തിരിക്കുന്നത് . അതിനാൽ ഇസ്രായേൽ സൈന്യവും ലക്ഷ്യമിടുന്നത് ഇവിടം തന്നെയാണ് . ഇസ്രായേൽ സൈനികർ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഗാസക്കാരെല്ലാം ജീവൻ കയ്യിലൊതുക്കി അഭയം പ്രാപിച്ചിരിക്കുന്നതും ഇതേ അൽഷിഫയിൽ തന്നെയാണ്

ഹമാസ് പോരാളികൾ ചില ബന്ദികളോടൊപ്പം ഒളിച്ചിരിക്കുന്നത് ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളിലാണ് എന്ന് തന്നെ ഇസ്രായേൽ സേന ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ആവർക്കായുള്ള തിരച്ചിൽ ഇപ്പോഴും സൈന്യം നടത്തുകയാണ്...ഹമാസിന്റെ പ്രവർത്തനങ്ങളുടെ "തുടിക്കുന്ന ഹൃദയം"ആണ് അൽഷിഫ . ഈ കെട്ടിടം ഇസ്രായേൽ യുദ്ധത്തിന്റെ കേന്ദ്ര സ്ഥാനമായി മാറിയിരിക്കുന്നു, ഹമാസിന്റെ ഒരു പ്രധാന കമാൻഡ് സെന്റർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആശുപത്രി പിടിച്ചെടുത്താൽ മാത്രമേ ഹമാസ് ഭീകരരെ കണ്ടെത്താൻ കഴിയു എന്ന് ഇസ്രായേൽ ഉറച്ചു വിശ്വസിക്കുന്നു . അതുകൊണ്ടുതന്നെ ആശുപത്രി പിടിച്ചെടുത്തത് ക്രൂരമായ നടപടി എന്ന് ലോകം പറയുമ്പോഴും ഇത് ഇസ്രയേലിന്റെ സത്യമാണ് എന്ന് സൈനികർ ആവർത്തിക്കുന്നു

ആശുപത്രി പിടിച്ചെടുത്ത് ഏകദേശം 24 മണിക്കൂർ ആകുന്നതിനു മുൻപ് തന്നെ , ഹമാസ് പോരാളികളെയും ബന്ദികളെയും കുറിച്ച് വിവരങ്ങൾ നൽകാൻ സഹായിക്കുന്ന ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായി സൈനികർ വെളിപ്പെടുത്തി . അൽ ശിഫ ആശുപത്രി സമുച്ചയത്തില്‍ ഹമാസിന്റെ തുരങ്ക താവളം കണ്ടെത്തി നശിപ്പിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. തുരങ്കത്തിന്റെ വിഡിയോയും ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്. ആയിരക്കണക്കിനു പലസ്തീന്‍കാര്‍ അഭയം പ്രാപിച്ച ഗാസയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ന്യായീകരിച്ചു. ആശുപത്രിയിലുള്ള രോഗികള്‍ക്കും അഭയം പ്രാപിച്ച സാധാരണക്കാര്‍ക്കുമായി 4,000 ലിറ്ററിലേറെ വെള്ളവും 1,500 ഭക്ഷണപ്പൊതികളും ഐഡിഎഫ് വിതരണം ചെയ്‌തെന്നും ഇസ്രയേല്‍ അറിയിച്ചു

 

ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയ ബി ബി സി റിപ്പോർട്ടർമാർ , ഗാസയുടെ തീരദേശ റോഡിലേക്കിറങ്ങിയപ്പോൾ കണ്ടത് യഥാർത്ഥ യുദ്ധ ഭൂമി തന്നെയാണ് . ഗാസ സിറ്റി ഇപ്പോൾ ഭരിക്കുന്നത് ടാങ്കുകളാണ് എന്നാണു അവർ പറയുന്നത് . ഭൂകമ്പ മേഖല പോലെയുള്ള ആ സ്ഥലങ്ങൾ പ്രേത ഭൂമിയായി കാണപ്പെട്ടെന്നും നാശം വളരെ രൂക്ഷമാണ് എന്നും കണ്ടെത്തിയതിൽ നിന്ന് തന്നെ ഇസ്രായേൽ സൈന്യത്തിന് ആശുപത്രിയിലേയ്ക്ക് കടന്നു ചെല്ലുന്നതിനു വളരെ ശക്തമായ പ്രതിരോധം ഹമാസ് പോരാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാണ് . ആശുപത്രിയിൽ ഹമാസ് തമ്പടിച്ചിട്ടില്ലെങ്കിൽ അവിടെ ഇത്രയേറെ ഒരു ചെറുത്ത് നിൽപ്പിന്റെ ആവശ്യം ഇല്ലല്ലോ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (13 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (33 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (42 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (58 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (11 hours ago)

Malayali Vartha Recommends