ബന്ദികളാക്കിയവരെ ഹമാസ് മോചിപ്പിക്കുകയാണെങ്കിൽ നിലവിലുള്ള യുദ്ധത്തിന് വലിയ ഇടവേളയുണ്ടാകും... ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കാതെ വെടിനിർത്തൽ എന്ന നിർദ്ദേശം പരിഗണിക്കില്ലെന്ന് ഇസ്രായേൽ...

ബന്ദികളാക്കിയവരെ ഹമാസ് മോചിപ്പിക്കുകയാണെങ്കിൽ നിലവിലുള്ള യുദ്ധത്തിന് വലിയ ഇടവേളയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മിഡിൽ ഈസ്റ്റിലെ ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുർക്. 240ഓളം പേരെയാണ് കഴിഞ്ഞ ഒരു മാസത്തിലേറെയാണ് ഹമാസ് തടങ്കലിൽ വച്ചിരിക്കുന്നത്. ഇവരിൽ നാല് പേരെ മാത്രമാണ് ഈ കാലയളവിനുള്ളിൽ ഭീകരർ മോചിപ്പിച്ചത്. ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കാതെ വെടിനിർത്തൽ എന്ന നിർദ്ദേശം പരിഗണിക്കില്ലെന്ന് ഇസ്രായേൽ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിന്റെ പ്രത്യാക്രമണത്തിന് വലിയ രീതിയിൽ കുറവ് ഉണ്ടാകുമെന്നും, വെടിനിർത്തൽ എന്ന ആവശ്യം അംഗീകരിക്കപ്പെടുമെന്നും ബ്രെറ്റ് പറയുന്നു. ഖത്തറാണ് നിലവിൽ ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെടിനിർത്തൽ സംബന്ധിച്ചും, ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ചും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ബൈഡൻ ചർച്ചകൾ നടത്തിയെന്നും ബ്രെറ്റ് വ്യക്തമാക്കി.
കാലതാമസം ഇല്ലാതെ എല്ലാവരേയും മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഇരുനേതാക്കളും പ്രധാനമായും സംസാരിച്ചത്. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും, ഇതിൽ തനിക്ക് പ്രതീക്ഷ ഉണ്ടെന്നും ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ബന്ദികളാക്കപ്പെട്ടവരിൽ 10ഓളം പേർ യുഎസ് പൗരന്മാരാണ്.തടവിലാക്കപ്പെട്ടവരുടെ മോചനം സംബന്ധിച്ച് ഈജിപ്ഷ്യൻ നേതാവ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി സംസാരിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരിൽ എട്ടോളം പേർ ഫ്രഞ്ച് പൗരന്മാരാണ്. ഇവരെ മോചിപ്പിക്കുന്നതിനാണ് തങ്ങൾ എല്ലാക്കാലത്തും മുൻഗണന നൽകുന്നതെന്നും മാക്രോൺ പറയുന്നു.വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലെ അൽ ഫാഖൂറ സ്കൂളിൽ ഇസ്രായേൽ സൈന്യം ബോംബിട്ടു. 50ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടി ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളാണിത്. നവംബർ രണ്ടിനും ഇസ്രായേൽ ഇവിടെ ബോംബിട്ടിരുന്നു.ഇസ്രായേലിന്‍റെ കനത്ത ആക്രമണത്തിൽ നിന്ന് രക്ഷതേടി സ്കൂളിൽ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങളെ പൂർണമായും പലായനം ചെയ്യിക്കാനുള്ള ഇസ്രായേൽ ശ്രമത്തിന്‍റെ ഭാഗമാണ് അൽ ഫാഖൂറ സ്കൂൾ ആക്രമണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സിവിലിയന്മാർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേലെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.അതിനിടെ, ഗസ്സ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിക്കു സമീപം റോഡിൽ നിറയെ മൃതദേഹങ്ങൾ കൂട്ടിയിട്ട ദൃശ്യങ്ങൾ പുറത്തുവന്നു.പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. അതേസമയം ഇസ്രായേൽ സേനയുടെ ഭീഷണിയെ തുടർന്ന് അൽ ശിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണ്.
വടക്കൻ ഗസ്സയെ തരിപ്പണമാക്കുന്നതിനൊപ്പം തെക്കൻ ഗസ്സയിലും ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ഭീഷണിപ്പെടുത്തുന്നുണ്ട്. വടക്കൻ ഗസ്സയിൽ നിന്നും പാലായനം ചെയ്‌തെത്തിയ ലക്ഷക്കണക്കിനാളുകളാണ് ഖാൻ യൂനുസിലുള്ളത്.ഇസ്രായേൽ ഭീഷണിയെതുടർന്ന് ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു. ഗസ്സയിലെ തെരുവുകളിൽ നിറയെ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കി.650 രോഗികളുള്ള അൽശിഫ ആശുപത്രി ഒരുമണിക്കൂറിനകം ഒഴിയാൻ ഇന്നുച്ചയ്ക്കാണ് ഇസ്രായേൽ ഭീഷണി മുഴക്കിയത്. ഒഴിഞ്ഞില്ലെങ്കിൽ വെടിവെച്ചുകൊല്ലുമെന്ന ഇസ്രായേൽ ഭീഷണിക്കു വഴങ്ങി രോഗികളെയെല്ലാം ആശുപത്രിയിൽ നിന്ന് മാറ്റി.
https://www.facebook.com/Malayalivartha


























