Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് സുരക്ഷിത പാത, ഒരുക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു; 24 ലക്ഷം ജനങ്ങള്‍ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് ഉത്തരമില്ല:- റഫയില്‍, ആക്രമണം നടത്തി കൊലപ്പെടുത്തിയത് 28 പേരെ...

11 FEBRUARY 2024 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഗാസയിലെ തെക്കന്‍ നഗരമായ റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് സുരക്ഷിത പാത, ഒരുക്കുമെന്ന് അറിയിച്ച്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം. റഫയിലെ ഇസ്രായേല്‍ സൈനിക നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. റഫയിലെ സാധാരാണ പൗരന്‍മാര്‍ക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നുണ്ടെങ്കിലും 24 ലക്ഷം ജനങ്ങള്‍ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് നെതന്യാഹു ഉത്തരം നല്‍കുന്നില്ല. അഭയാര്‍ഥികള്‍ തമ്പടിച്ച ഗാസയിലെ റഫയില്‍ കൂട്ടക്കൊല തുടങ്ങിയ ഇസ്രായേല്‍ സൈന്യം ശനിയാഴ്ച 28 പേരെ കൊലപ്പെടുത്തി.

ഗാസയില്‍ ജനങ്ങളില്‍ പകുതിയും താമസിക്കുന്ന റഫയില്‍ ആക്രമണം നടത്തിയാല്‍ അവര്‍ക്ക് പോകാന്‍ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഫയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന്, ഹമാസ് മുന്നറിയിപ്പ് നല്‍കി. അതിനിടെ, തടവുകാരായ ഗാസക്കാരോട് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ക്രൂരതകളുമായി ഇസ്രയേല്‍ സൈന്യം.

തടവുകാരെ ബന്ധിതരാക്കി, കണ്ണുകള്‍ കെട്ടി ചിത്രീകരിക്കുന്നതും അത് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നതുമായ ഇസ്രയേല്‍ സൈനികരുടെ രീതി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ പ്രതികരിച്ചു. അനാവശ്യമായി തടവുകാരെ അപമാനിക്കരുതെന്ന അന്താരാഷ്ട്ര നിയമം നിലനില്‍ക്കേയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍. യുദ്ധത്തിലെ തടവുകാരോട് പെരുമാറുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ രീതി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലിലെ ഐക്യ രാഷ്ട്ര സഭ ഉപദേശകന്‍ ഡോ. മാര്‍ക് എല്ലിസ് പറഞ്ഞു.

 

'അടിവസ്ത്രം മാത്രം ധരിപ്പിച്ച് തടവുകാരെ നടത്തിക്കുന്നതും അത് ദൃശ്യവത്കരിക്കുന്നതും ഈ നിയമങ്ങള്‍ ലംഘിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ഇത്തരം രീതികള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ കോടതി ഈ ദൃശ്യങ്ങള്‍ വിലയിരുത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ മൈക്കിള്‍ മാന്‍സ് ഫീല്‍ഡ് പറഞ്ഞു. മൂന്നാം ജനീവ കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 13ല്‍ അക്രമം, അപമാനം എന്നിവയില്‍ നിന്നും തടവുകാര്‍ സംരക്ഷിക്കപ്പെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കാതെ തടവുകാരെ പൊതുമധ്യത്തില്‍ അപഹാസ്യരാക്കുന്ന രീതിയാണ് ഇസ്രയേല്‍ സൈന്യം തുടരുന്നത്. 2023 നവംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം നൂറുകണക്കിന് വീഡിയോ ഇസ്രയേല്‍ സൈന്യം പങ്കുവച്ചിട്ടുണ്ടെന്നും അതില്‍ എട്ടെണ്ണം തടവുകാരുടേത്, ആണെന്നും അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേല്‍ സൈന്യം പങ്കുവെച്ച വീഡിയോകളില്‍ പലതിലും സംഘര്‍ഷത്തിന്റെയും ഒഴിഞ്ഞ വീടുകളില്‍ അതിക്രമിച്ചു കയറുന്ന സൈനികരുടെ വീഡിയോയുമാണ് കാണാന്‍ സാധിക്കുന്നത്. ആക്രമണം നടത്തുന്ന സൈനികരുടെയും ഒഴിഞ്ഞ പലസ്തീന്‍ വീട്ടില്‍ പിസ റസ്റ്റോറന്റ് സ്ഥാപിക്കുന്നതുമായ വീഡിയോകളും പങ്കുവെക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തടവുകാരെ ചിത്രീകരിച്ച വീഡിയോകളിലും അവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് കാണാന്‍ സാധിക്കുന്നത്. തടവുകാരുടെ ഐഡന്റിന്റി മറച്ചുവെക്കാതെയുള്ള വീഡിയോകളാണ് പങ്കുവെച്ചതില്‍ പലതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (37 minutes ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (51 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (1 hour ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (1 hour ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (1 hour ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (2 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (2 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (2 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (3 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (4 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (5 hours ago)

Malayali Vartha Recommends