Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് സുരക്ഷിത പാത, ഒരുക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു; 24 ലക്ഷം ജനങ്ങള്‍ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് ഉത്തരമില്ല:- റഫയില്‍, ആക്രമണം നടത്തി കൊലപ്പെടുത്തിയത് 28 പേരെ...

11 FEBRUARY 2024 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍

24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..

ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..

ഗാസയിലെ തെക്കന്‍ നഗരമായ റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് സുരക്ഷിത പാത, ഒരുക്കുമെന്ന് അറിയിച്ച്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരാമര്‍ശം. റഫയിലെ ഇസ്രായേല്‍ സൈനിക നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. റഫയിലെ സാധാരാണ പൗരന്‍മാര്‍ക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നുണ്ടെങ്കിലും 24 ലക്ഷം ജനങ്ങള്‍ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് നെതന്യാഹു ഉത്തരം നല്‍കുന്നില്ല. അഭയാര്‍ഥികള്‍ തമ്പടിച്ച ഗാസയിലെ റഫയില്‍ കൂട്ടക്കൊല തുടങ്ങിയ ഇസ്രായേല്‍ സൈന്യം ശനിയാഴ്ച 28 പേരെ കൊലപ്പെടുത്തി.

ഗാസയില്‍ ജനങ്ങളില്‍ പകുതിയും താമസിക്കുന്ന റഫയില്‍ ആക്രമണം നടത്തിയാല്‍ അവര്‍ക്ക് പോകാന്‍ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഫയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് അമേരിക്കയ്ക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന്, ഹമാസ് മുന്നറിയിപ്പ് നല്‍കി. അതിനിടെ, തടവുകാരായ ഗാസക്കാരോട് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ക്രൂരതകളുമായി ഇസ്രയേല്‍ സൈന്യം.

തടവുകാരെ ബന്ധിതരാക്കി, കണ്ണുകള്‍ കെട്ടി ചിത്രീകരിക്കുന്നതും അത് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നതുമായ ഇസ്രയേല്‍ സൈനികരുടെ രീതി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ പ്രതികരിച്ചു. അനാവശ്യമായി തടവുകാരെ അപമാനിക്കരുതെന്ന അന്താരാഷ്ട്ര നിയമം നിലനില്‍ക്കേയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍. യുദ്ധത്തിലെ തടവുകാരോട് പെരുമാറുന്ന ഇസ്രയേല്‍ സൈന്യത്തിന്റെ രീതി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലിലെ ഐക്യ രാഷ്ട്ര സഭ ഉപദേശകന്‍ ഡോ. മാര്‍ക് എല്ലിസ് പറഞ്ഞു.

 

'അടിവസ്ത്രം മാത്രം ധരിപ്പിച്ച് തടവുകാരെ നടത്തിക്കുന്നതും അത് ദൃശ്യവത്കരിക്കുന്നതും ഈ നിയമങ്ങള്‍ ലംഘിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ഇത്തരം രീതികള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ കോടതി ഈ ദൃശ്യങ്ങള്‍ വിലയിരുത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ മൈക്കിള്‍ മാന്‍സ് ഫീല്‍ഡ് പറഞ്ഞു. മൂന്നാം ജനീവ കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 13ല്‍ അക്രമം, അപമാനം എന്നിവയില്‍ നിന്നും തടവുകാര്‍ സംരക്ഷിക്കപ്പെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ഈ നിയമങ്ങള്‍ പാലിക്കാതെ തടവുകാരെ പൊതുമധ്യത്തില്‍ അപഹാസ്യരാക്കുന്ന രീതിയാണ് ഇസ്രയേല്‍ സൈന്യം തുടരുന്നത്. 2023 നവംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം നൂറുകണക്കിന് വീഡിയോ ഇസ്രയേല്‍ സൈന്യം പങ്കുവച്ചിട്ടുണ്ടെന്നും അതില്‍ എട്ടെണ്ണം തടവുകാരുടേത്, ആണെന്നും അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേല്‍ സൈന്യം പങ്കുവെച്ച വീഡിയോകളില്‍ പലതിലും സംഘര്‍ഷത്തിന്റെയും ഒഴിഞ്ഞ വീടുകളില്‍ അതിക്രമിച്ചു കയറുന്ന സൈനികരുടെ വീഡിയോയുമാണ് കാണാന്‍ സാധിക്കുന്നത്. ആക്രമണം നടത്തുന്ന സൈനികരുടെയും ഒഴിഞ്ഞ പലസ്തീന്‍ വീട്ടില്‍ പിസ റസ്റ്റോറന്റ് സ്ഥാപിക്കുന്നതുമായ വീഡിയോകളും പങ്കുവെക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തടവുകാരെ ചിത്രീകരിച്ച വീഡിയോകളിലും അവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് കാണാന്‍ സാധിക്കുന്നത്. തടവുകാരുടെ ഐഡന്റിന്റി മറച്ചുവെക്കാതെയുള്ള വീഡിയോകളാണ് പങ്കുവെച്ചതില്‍ പലതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (5 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (5 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (6 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (6 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (6 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (6 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (7 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (7 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (7 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (7 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (8 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends