Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

ഗസയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചാല്‍ തങ്ങളും ആക്രമണം നിര്‍ത്തുമെന്ന് ഹിസ്ബുല്ല... അയണ്‍ ഡോമിനെ ഭേദിച്ച് ലെബനാന്റെ ആക്രമണം... ഡ്രോണുകളെ തടസ്സപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനെ കുറിച്ചും അന്വേഷിക്കുന്നതായി ഐഡിഎഫ്...

12 JULY 2024 12:26 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഹമാസിന് പിന്തുണയുമായി ഹിസ്ബുല്ലയും ഹൂത്തികളും കൂടെ രംഗത്ത് വന്നതോടെ യുദ്ധം കൂടുതൽ രൂക്ഷമായി കൊണ്ട് പോവുകയാണ് ഇപ്പോൾ ചെയ്യുന്നത്. വെടി നിർത്തൽ ചർച്ചകളൊക്കെ പുരോഗമിച്ചു കൊണ്ട് ഇരിക്കുമായാണ് . അതിനിടയിൽ അതിശകതമായ ആക്രമണം ആണ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ ഗസയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചാല്‍ തങ്ങളും ആക്രമണം നിര്‍ത്തുമെന്ന് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല. പ്രതിരോധത്തിന്റെ മുഴുവന്‍ അച്ചുതണ്ടിന് വേണ്ടിയുമാണ് ഹമാസ് ചര്‍ച്ചകള്‍ നടത്തുന്നത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഹമാസ് എന്ത് നടപടി സ്വീകരിച്ചാലും എല്ലാവരും അംഗീകരിക്കുകയും അതില്‍ സംതൃപ്തരാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

വിദേശകാര്യ മേധാവി ഒരു വെടിനിര്‍ത്തല്‍ കരാറിലെത്തിയാല്‍, ഞങ്ങള്‍ എല്ലാവരും അത് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സഖ്യം ഒരു ചര്‍ച്ചയും കൂടാതെ വെടിവയ്പ് അവസാനിപ്പിക്കും. അതൊരു പ്രതിബദ്ധതയാണെന്നും ഹസന്‍ നസ്‌റുല്ല പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡറെ അനുസ്മരിച്ച് ടെലിവിഷന്‍ പ്രസംഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പരാമര്‍ശം. അതേസമയം, ഗസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍പ്പോലും, ലെബനനെതിരേ ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള ഒരു ആക്രമണവും ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും നസ്‌റുല്ല മുന്നറിയിപ്പ് നല്‍കി.ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാലും ഹിസ്ബുല്ലയ്‌ക്കെതിരായ നടപടികളുമായി ഞങ്ങള്‍ മുന്നോട്ടുപോവുമെന്നും ലക്ഷ്യം കാണുംവരെ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രായേല്‍ യുദ്ധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, ബുധനാഴ്ച ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായേലിലെ ബെയ്ത്ത് ഹമേച്ചസ് ജങ്ഷനു സമീപം ത്ത് ഒരു സൈനികന് നിസ്സാര പരിക്കേറ്റതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അയണ്‍ ഡോമിനെ ഭേദിച്ചാണ് ലെബനാന്റെ ആക്രമണമുണ്ടായതെന്നാണ് റിപോര്‍ട്ട്. സൈറണുകള്‍ മുഴങ്ങാത്തതിനെ കുറിച്ചും ഡ്രോണുകളെ തടസ്സപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനെ കുറിച്ചും അന്വേഷിക്കുന്നതായി ഐഡിഎഫ് അറിയിച്ചു. ചൊവ്വാഴ്ച ദമാസ്‌കസ്-ബെയ്‌റൂത്ത് റോഡില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനും കൊലപാതകത്തിനും പ്രതികാരമായാണ് പുതിയ ആക്രമണമെന്നാണ് റിപോര്‍ട്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്‌റല്ലയുടെ മുന്‍ അംഗരക്ഷകന്‍ യാസര്‍ കര്‍ണബാഷ് കൊല്ലപ്പെട്ടതായുംറിപോര്‍ട്ടുണ്ട്. തെക്കന്‍ ലെബനനിലെ ടെയര്‍ ഹര്‍ഫയിലെ കെട്ടിടത്തിനു നേരെയാണ് ഇസ്രായേല്‍ ബുധനാഴ്ച രാവിലെ വ്യോമാക്രമണം നടത്തിയത്.

 

ക്ടോബര്‍ 8ന് ഹിസ്ബുല്ല ഇസ്രായേലിനെ ആക്രമിക്കാന്‍ തുടങ്ങിയശേഷം, റിസര്‍വിസ്റ്റുകള്‍ ഉള്‍പ്പെടെ 16 ഇസ്രായേല്‍ സൈനികരും 12 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതെ സമയം ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് അമേരിക്ക.എന്നാൽ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കരാറിന് തയ്യാറാണെങ്കിലും ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഗസ്സ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നവർക്കു നേരെ ആക്രമണം തുടരുകയാണ് ഇസ്രായേൽ.വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗസ്സ സിറ്റിയിൽ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ച ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്. റഫ, ഖാൻ യൂനുസ്, ശുജാഇയ എന്നിവിടങ്ങളിൽ നിരവധി കൂട്ടക്കുരുതികൾ അരങ്ങേറി.

 

ശുജാഇയിൽ നിന്ന്മാത്രം 60 മൃതദേഹങ്ങൾ കണ്ടെടുത്തു. വടക്കൻ ഗസ്സയിൽ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. സുരക്ഷിതമെന്ന് സൈന്യം പറയുന്ന ദേർ അൽബലാഹ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു.ഒമ്പത് മാസം പിന്നിട്ട ഗസ്സ ആക്രമണത്തിൽ 38,345 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. അതേസമയം ഇസ്രായേൽ -ഹമാസ് വെടിനിർത്തൽ ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു. ഇരു വിഭാഗവും തമ്മിലെ ഭിന്നതകൾ കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര അന്വേഷണത്തിൽ സൈനികരുടെ പെരുമാറ്റത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഒക്ടോബർ 7 ന് ഹമാസിൻ്റെ ആക്രമണത്തിനിടെ 100 ലധികം ആളുകൾ കൊല്ലപ്പെട്ട കിബ്ബട്ട്സ് “പരാജയപ്പെട്ടു” എന്ന് ഇസ്രായേൽ സൈന്യം വ്യാഴാഴ്ച സമ്മതിച്ചു.ഏകദേശം 24 മണിക്കൂറോളം നൂറുകണക്കിന് തീവ്രവാദികളും സൈന്യവും നിയന്ത്രണത്തിനായി പോരാടുന്ന തെക്കൻ ഇസ്രായേലിലേക്കുള്ള ഹമാസ് നുഴഞ്ഞുകയറ്റത്തിൻ്റെ ഏറ്റവും രൂക്ഷമായ

 

പോരാട്ടങ്ങളിലൊന്നാണ് കിബ്ബത്ത്സ് ബീരി കണ്ടത്.സൈന്യം ഇടപെടാൻ വളരെയധികം സമയമെടുത്തതായി നിവാസികൾ പരാതിപ്പെട്ടതോടെ ഇത് ഏറ്റവും വിവാദമായ ഒന്നായിരുന്നു.കിബ്ബട്ട്സ് കുടുംബങ്ങൾക്ക് സമർപ്പിച്ച ശേഷം പരസ്യമാക്കിയ ഒരു അന്വേഷണ സംഗ്രഹം, “കിബ്ബട്ട്സ് ബീരിയിലെ നിവാസികളെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ സൈന്യം പരാജയപ്പെട്ടു” എന്ന് നിഗമനം ചെയ്തു.സൈനിക പ്രതികരണത്തിൽ “ഏകീകരണത്തിൻ്റെ അഭാവം” ഉണ്ടായിരുന്നുവെന്നും “ഒക്ടോബർ 7 ന് നടന്ന വിപുലമായ നുഴഞ്ഞുകയറ്റ സാഹചര്യത്തിന് സൈന്യം തയ്യാറായിട്ടില്ല” എന്നും അത് പറഞ്ഞു.ഗാസയിൽ നിന്ന് വെറും നാല് കിലോമീറ്റർ (രണ്ടര മൈൽ) അകലെ, ഒക്‌ടോബർ 7-ന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കമ്മ്യൂണിറ്റികളിലൊന്നാണ് കിബ്ബട്ട്സ് ബീരി, ഇരകളുടെ എണ്ണത്തിൽ നോവ സംഗീതോത്സവത്തിന് പിന്നിൽ രണ്ടാമത്.സൈനിക റിപ്പോർട്ട് അനുസരിച്ച്, 101 ബീരി സിവിലിയന്മാർ കൊല്ലപ്പെടുകയും 32 ബന്ദികളാക്കപ്പെടുകയും ചെയ്തു,

അവരിൽ 11 പേർ ഗാസയിൽ ബന്ദികളായി തുടരുന്നു. 23 സൈനികരും എട്ട് പോലീസുകാരും കൊല്ലപ്പെട്ടു.ആക്രമണസമയത്ത് 1,100-ഓളം ആളുകളാണ് കമ്മ്യൂണിറ്റിയിൽ താമസിച്ചിരുന്നത്.റിപ്പോർട്ടിനോടുള്ള പ്രതികരണത്തിൽ ബീരി കുടുംബങ്ങൾ കൂടുതൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. “ഞങ്ങൾ അനുഭവിച്ച അവിശ്വസനീയമായ നഷ്ടം ഇനി സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ” അവർ സംസ്ഥാന അന്വേഷണ കമ്മീഷനെ ആവശ്യപ്പെട്ടു.അതെ സമയം അമേരിക്കൻ സംഘം കെയ്റോയിൽ തന്നെ തുടരുകയാണ്. ബന്ദി മോചന കരാറിന് ഒരുക്കമാണെങ്കിലും അപ്രായോഗിക ഉപാധികളാണ് ഹമാസ് ഉന്നയിക്കുന്നതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.

 

ഗസ്സയിൽ ഈജിപ്തിനോട് ചേർന്ന അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം വേണം എന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ നെതന്യാഹു അമേരിക്കക്ക് മുമ്പാകെ സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്.ലക്ഷ്യം പൂർത്തീകരിക്കാതെ സൈനിക പിൻമാറ്റത്തിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റും വ്യക്തമാക്കി. ഹമാസുമായി ഉടൻ വെടിനിർത്തൽ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി. ഇസ്രായേലിലേക്ക് ബോംബുകളുടെ കയറ്റുമതി പുനരാരംഭിക്കാനൊരുങ്ങുകയാണ് അമേരിക്ക. 500 പൗണ്ട് ബോംബുകളാണ് ഇസ്രായേലിലേക്ക് യു.എസ് പുതുതായി കയറ്റുമതി ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (1 hour ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (2 hours ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (2 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (3 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (3 hours ago)

ലാലിന് വേറെ ജോലിയില്ലേയെന്ന് മിക്കവരും എന്നോട് ചോദിക്കാറുണ്ട്; ബിഗ്‌ബോസിനെ കുറിച്ച് തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍  (3 hours ago)

ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഡിസംബര്‍ 12 ന് കോവളത്ത് തുടക്കം: ഡിസംബര്‍ 14 ന് 'കേരള ഫ്യൂച്ചര്‍ ഫോറ'ത്തില്‍ മുഖ്യമന്ത്രി സംവദിക്കും; ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ ആദ്യദിവസം  (3 hours ago)

ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം  (3 hours ago)

19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി  (3 hours ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്  (3 hours ago)

പിണറായിക്ക് വെള്ളിടിവെട്ടിച്ച് ചെന്നിത്തല  (3 hours ago)

പ്രവാസികളേ സൂക്ഷിച്ചോ.... യു.എ.ഇയിൽ ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ യു എ ഇ കടുപ്പിക്കുന്നു  (5 hours ago)

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും ആളപായമില്ല  (5 hours ago)

Malayali Vartha Recommends