Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

ഗസയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചാല്‍ തങ്ങളും ആക്രമണം നിര്‍ത്തുമെന്ന് ഹിസ്ബുല്ല... അയണ്‍ ഡോമിനെ ഭേദിച്ച് ലെബനാന്റെ ആക്രമണം... ഡ്രോണുകളെ തടസ്സപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനെ കുറിച്ചും അന്വേഷിക്കുന്നതായി ഐഡിഎഫ്...

12 JULY 2024 12:26 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഹമാസിന് പിന്തുണയുമായി ഹിസ്ബുല്ലയും ഹൂത്തികളും കൂടെ രംഗത്ത് വന്നതോടെ യുദ്ധം കൂടുതൽ രൂക്ഷമായി കൊണ്ട് പോവുകയാണ് ഇപ്പോൾ ചെയ്യുന്നത്. വെടി നിർത്തൽ ചർച്ചകളൊക്കെ പുരോഗമിച്ചു കൊണ്ട് ഇരിക്കുമായാണ് . അതിനിടയിൽ അതിശകതമായ ആക്രമണം ആണ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ ഗസയില്‍ ഇസ്രായേലുമായി വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചാല്‍ തങ്ങളും ആക്രമണം നിര്‍ത്തുമെന്ന് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല. പ്രതിരോധത്തിന്റെ മുഴുവന്‍ അച്ചുതണ്ടിന് വേണ്ടിയുമാണ് ഹമാസ് ചര്‍ച്ചകള്‍ നടത്തുന്നത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഹമാസ് എന്ത് നടപടി സ്വീകരിച്ചാലും എല്ലാവരും അംഗീകരിക്കുകയും അതില്‍ സംതൃപ്തരാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

വിദേശകാര്യ മേധാവി ഒരു വെടിനിര്‍ത്തല്‍ കരാറിലെത്തിയാല്‍, ഞങ്ങള്‍ എല്ലാവരും അത് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സഖ്യം ഒരു ചര്‍ച്ചയും കൂടാതെ വെടിവയ്പ് അവസാനിപ്പിക്കും. അതൊരു പ്രതിബദ്ധതയാണെന്നും ഹസന്‍ നസ്‌റുല്ല പറഞ്ഞു. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡറെ അനുസ്മരിച്ച് ടെലിവിഷന്‍ പ്രസംഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പരാമര്‍ശം. അതേസമയം, ഗസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍പ്പോലും, ലെബനനെതിരേ ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള ഒരു ആക്രമണവും ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും നസ്‌റുല്ല മുന്നറിയിപ്പ് നല്‍കി.ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാലും ഹിസ്ബുല്ലയ്‌ക്കെതിരായ നടപടികളുമായി ഞങ്ങള്‍ മുന്നോട്ടുപോവുമെന്നും ലക്ഷ്യം കാണുംവരെ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രായേല്‍ യുദ്ധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, ബുധനാഴ്ച ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായേലിലെ ബെയ്ത്ത് ഹമേച്ചസ് ജങ്ഷനു സമീപം ത്ത് ഒരു സൈനികന് നിസ്സാര പരിക്കേറ്റതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അയണ്‍ ഡോമിനെ ഭേദിച്ചാണ് ലെബനാന്റെ ആക്രമണമുണ്ടായതെന്നാണ് റിപോര്‍ട്ട്. സൈറണുകള്‍ മുഴങ്ങാത്തതിനെ കുറിച്ചും ഡ്രോണുകളെ തടസ്സപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനെ കുറിച്ചും അന്വേഷിക്കുന്നതായി ഐഡിഎഫ് അറിയിച്ചു. ചൊവ്വാഴ്ച ദമാസ്‌കസ്-ബെയ്‌റൂത്ത് റോഡില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനും കൊലപാതകത്തിനും പ്രതികാരമായാണ് പുതിയ ആക്രമണമെന്നാണ് റിപോര്‍ട്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്‌റല്ലയുടെ മുന്‍ അംഗരക്ഷകന്‍ യാസര്‍ കര്‍ണബാഷ് കൊല്ലപ്പെട്ടതായുംറിപോര്‍ട്ടുണ്ട്. തെക്കന്‍ ലെബനനിലെ ടെയര്‍ ഹര്‍ഫയിലെ കെട്ടിടത്തിനു നേരെയാണ് ഇസ്രായേല്‍ ബുധനാഴ്ച രാവിലെ വ്യോമാക്രമണം നടത്തിയത്.

 

ക്ടോബര്‍ 8ന് ഹിസ്ബുല്ല ഇസ്രായേലിനെ ആക്രമിക്കാന്‍ തുടങ്ങിയശേഷം, റിസര്‍വിസ്റ്റുകള്‍ ഉള്‍പ്പെടെ 16 ഇസ്രായേല്‍ സൈനികരും 12 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതെ സമയം ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് അമേരിക്ക.എന്നാൽ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കരാറിന് തയ്യാറാണെങ്കിലും ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഗസ്സ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നവർക്കു നേരെ ആക്രമണം തുടരുകയാണ് ഇസ്രായേൽ.വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗസ്സ സിറ്റിയിൽ നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ച ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്. റഫ, ഖാൻ യൂനുസ്, ശുജാഇയ എന്നിവിടങ്ങളിൽ നിരവധി കൂട്ടക്കുരുതികൾ അരങ്ങേറി.

 

ശുജാഇയിൽ നിന്ന്മാത്രം 60 മൃതദേഹങ്ങൾ കണ്ടെടുത്തു. വടക്കൻ ഗസ്സയിൽ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. സുരക്ഷിതമെന്ന് സൈന്യം പറയുന്ന ദേർ അൽബലാഹ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു.ഒമ്പത് മാസം പിന്നിട്ട ഗസ്സ ആക്രമണത്തിൽ 38,345 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. അതേസമയം ഇസ്രായേൽ -ഹമാസ് വെടിനിർത്തൽ ചർച്ചയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു. ഇരു വിഭാഗവും തമ്മിലെ ഭിന്നതകൾ കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര അന്വേഷണത്തിൽ സൈനികരുടെ പെരുമാറ്റത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഒക്ടോബർ 7 ന് ഹമാസിൻ്റെ ആക്രമണത്തിനിടെ 100 ലധികം ആളുകൾ കൊല്ലപ്പെട്ട കിബ്ബട്ട്സ് “പരാജയപ്പെട്ടു” എന്ന് ഇസ്രായേൽ സൈന്യം വ്യാഴാഴ്ച സമ്മതിച്ചു.ഏകദേശം 24 മണിക്കൂറോളം നൂറുകണക്കിന് തീവ്രവാദികളും സൈന്യവും നിയന്ത്രണത്തിനായി പോരാടുന്ന തെക്കൻ ഇസ്രായേലിലേക്കുള്ള ഹമാസ് നുഴഞ്ഞുകയറ്റത്തിൻ്റെ ഏറ്റവും രൂക്ഷമായ

 

പോരാട്ടങ്ങളിലൊന്നാണ് കിബ്ബത്ത്സ് ബീരി കണ്ടത്.സൈന്യം ഇടപെടാൻ വളരെയധികം സമയമെടുത്തതായി നിവാസികൾ പരാതിപ്പെട്ടതോടെ ഇത് ഏറ്റവും വിവാദമായ ഒന്നായിരുന്നു.കിബ്ബട്ട്സ് കുടുംബങ്ങൾക്ക് സമർപ്പിച്ച ശേഷം പരസ്യമാക്കിയ ഒരു അന്വേഷണ സംഗ്രഹം, “കിബ്ബട്ട്സ് ബീരിയിലെ നിവാസികളെ സംരക്ഷിക്കാനുള്ള ദൗത്യത്തിൽ സൈന്യം പരാജയപ്പെട്ടു” എന്ന് നിഗമനം ചെയ്തു.സൈനിക പ്രതികരണത്തിൽ “ഏകീകരണത്തിൻ്റെ അഭാവം” ഉണ്ടായിരുന്നുവെന്നും “ഒക്ടോബർ 7 ന് നടന്ന വിപുലമായ നുഴഞ്ഞുകയറ്റ സാഹചര്യത്തിന് സൈന്യം തയ്യാറായിട്ടില്ല” എന്നും അത് പറഞ്ഞു.ഗാസയിൽ നിന്ന് വെറും നാല് കിലോമീറ്റർ (രണ്ടര മൈൽ) അകലെ, ഒക്‌ടോബർ 7-ന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കമ്മ്യൂണിറ്റികളിലൊന്നാണ് കിബ്ബട്ട്സ് ബീരി, ഇരകളുടെ എണ്ണത്തിൽ നോവ സംഗീതോത്സവത്തിന് പിന്നിൽ രണ്ടാമത്.സൈനിക റിപ്പോർട്ട് അനുസരിച്ച്, 101 ബീരി സിവിലിയന്മാർ കൊല്ലപ്പെടുകയും 32 ബന്ദികളാക്കപ്പെടുകയും ചെയ്തു,

അവരിൽ 11 പേർ ഗാസയിൽ ബന്ദികളായി തുടരുന്നു. 23 സൈനികരും എട്ട് പോലീസുകാരും കൊല്ലപ്പെട്ടു.ആക്രമണസമയത്ത് 1,100-ഓളം ആളുകളാണ് കമ്മ്യൂണിറ്റിയിൽ താമസിച്ചിരുന്നത്.റിപ്പോർട്ടിനോടുള്ള പ്രതികരണത്തിൽ ബീരി കുടുംബങ്ങൾ കൂടുതൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. “ഞങ്ങൾ അനുഭവിച്ച അവിശ്വസനീയമായ നഷ്ടം ഇനി സംഭവിക്കില്ലെന്ന് ഉറപ്പാക്കാൻ” അവർ സംസ്ഥാന അന്വേഷണ കമ്മീഷനെ ആവശ്യപ്പെട്ടു.അതെ സമയം അമേരിക്കൻ സംഘം കെയ്റോയിൽ തന്നെ തുടരുകയാണ്. ബന്ദി മോചന കരാറിന് ഒരുക്കമാണെങ്കിലും അപ്രായോഗിക ഉപാധികളാണ് ഹമാസ് ഉന്നയിക്കുന്നതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.

 

ഗസ്സയിൽ ഈജിപ്തിനോട് ചേർന്ന അതിർത്തി പ്രദേശങ്ങളുടെ നിയന്ത്രണം വേണം എന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ നെതന്യാഹു അമേരിക്കക്ക് മുമ്പാകെ സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്.ലക്ഷ്യം പൂർത്തീകരിക്കാതെ സൈനിക പിൻമാറ്റത്തിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റും വ്യക്തമാക്കി. ഹമാസുമായി ഉടൻ വെടിനിർത്തൽ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി. ഇസ്രായേലിലേക്ക് ബോംബുകളുടെ കയറ്റുമതി പുനരാരംഭിക്കാനൊരുങ്ങുകയാണ് അമേരിക്ക. 500 പൗണ്ട് ബോംബുകളാണ് ഇസ്രായേലിലേക്ക് യു.എസ് പുതുതായി കയറ്റുമതി ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (37 minutes ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (45 minutes ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (53 minutes ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (1 hour ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (1 hour ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (1 hour ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (1 hour ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (3 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (3 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (3 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (3 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (3 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (3 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (3 hours ago)

Malayali Vartha Recommends