റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ലോകം ഉറ്റു നോക്കുകയാണ്... ബന്ധം ശക്തമാകുന്നതില്‍ ആശങ്കയറിയിച്ച് നാറ്റോ...ഏറ്റവും വലിയ തിരിച്ചടി ചൈനയ്ക്ക്...ഇന്ത്യന്‍ നയതന്ത്ര നീക്കങ്ങളാണ് നാറ്റോയെ ഇത്തരമൊരു പ്രസ്താവനയിലേക്ക് എത്തിച്ചത്...

കുറച്ചു കാലമായി റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ലോകം ഉറ്റു നോക്കുകയാണ്. രണ്ടു രാജ്യങ്ങളും വമ്പൻ ശക്തികളാണ്.റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാകുന്നതില്‍ ആശങ്കയറിയിച്ച് നാറ്റോ രംഗത്തു വരുമ്പോള്‍ ഏറ്റവും വലിയ തിരിച്ചടി ചൈനയ്ക്ക്. അതിനിടെ ഏഷ്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്ന് നാറ്റോയോട് ചൈന ആവശ്യപ്പെട്ടു. യുക്രൈന്‍ യുദ്ധത്തിലെ ചൈനയുടെ ഇടപെടലിനെക്കുറിച്ച് അനാവശ്യ പരാമര്‍ശങ്ങളാണ് നാറ്റോ നടത്തുന്നത്. റഷ്യയുമായുള്ള വ്യാപാരങ്ങള്‍ ലോക വ്യാപാരസംഘടനയുടെ നിയമങ്ങള്‍ പാലിച്ചാണെന്നും ചൈനീസ് വക്താവ് ലിന്‍ ജിയാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്ര നീക്കങ്ങളാണ് നാറ്റോയെ ഇത്തരമൊരു പ്രസ്താവനയിലേക്ക് എത്തിച്ചതെന്ന വിലയിരുത്തലും സജീവമാണ്.
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യക്ക് നയപരമായ പിന്തുണ നല്‍കുന്നത് ചൈനയാണ്. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനിലെ (നാറ്റോ) 32 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.ചൈനയുടെ ആഗ്രഹങ്ങളും നയങ്ങളും നാറ്റോയുടെ താത്പര്യങ്ങളെ ചോദ്യംചെയ്യുന്നതാണ്. അന്താരാഷ്ട്രതലത്തില്‍ കാലാകാലങ്ങളായി പാലിച്ചുപോരുന്ന ധാരണകള്‍ക്കും നിയമങ്ങള്‍ക്കുമെതിരാണ് റഷ്യയുടെയും ചൈനയുടെയും സമീപകാല നിലപാടുകള്‍. സൈബര്‍, ബഹിരാകാശം അടക്കമുള്ള മേഖലകളിലും ഇരുരാജ്യങ്ങളും സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന് നാറ്റോ പറയുന്നു. ഇതിനെല്ലാം പന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിലയിരുത്തല്‍ ചൈനയ്ക്കുണ്ട്.
റഷ്യയുമായുള്ള ചൈനയുടെ പരിധിയില്ലാത്ത ബന്ധമാണ് യുക്രൈന്‍ യുദ്ധത്തിന് ഇന്ധനം പകരുന്നത്. റഷ്യയുടെ ആയുധനിര്‍മാണമേഖലയ്ക്കും ചൈനയുടെ പിന്തുണ കരുത്തുപകരുന്നു. യൂറോപ്പിലെ രാജ്യങ്ങള്‍ക്കാണ് ഇത് ഭീഷണിയാകുന്നത്. ഐക്യരാഷ്ട്രസഭയിലെ ഉത്തരവാദിത്വമുള്ള സ്ഥിരാംഗമെന്ന നിലയില്‍ റഷ്യയ്ക്കു നല്‍കിവരുന്ന പിന്തുണ ചൈന അവസാനിപ്പിക്കണമെന്നാണ് ആവശ്യം.യൂറോപ്യൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളുടെ രാഷ്ട്രീയ, സൈനിക സഖ്യമായ നാറ്റോയുടെ ത്രിദിന ഉച്ചകോടി വാഷിങ്ടനിൽ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്‌നു കൂടുതൽ പിന്തുണ ഉറപ്പിക്കാനാണ് നാറ്റോയുടെ 75–ാം വാർഷികം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഘടിപ്പിക്കുന്നത്. 35 രാഷ്ട്രത്തലവന്മാരാണു പങ്കെടുത്തത്.
https://www.facebook.com/Malayalivartha
























