ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങൾ ഒരേസമയം പൊട്ടിത്തെറിച്ചു; പേജർ സ്ഫോടനങ്ങളിൽ നടുങ്ങി പശ്ചിമേഷ്യ

ലോകം ഇത് വരെ കാണാത്ത യുദ്ധമുറയാണ് ഇസ്രായേൽ പുറത്ത് എടുത്തിരിക്കുന്നത് കേട്ടു കേൾവി പോലുമില്ലാത്ത ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ലെബനോനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ നടുങ്ങിയിരിക്കുകയാണ് പശ്ചിമേഷ്യ. അക്ഷരാർത്ഥത്തിൽ ഹിസ്‌ബുല്ല ഇസ്രായേൽ യുദ്ധം തുടങ്ങിയോ എന്ന് സംസംശയിക്കത്ത വിധത്തിൽ ഉള്ള ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. തിരിച്ചടി ഉണ്ടാകുമെന്ന വെല്ലുവിളി ഉയർത്തി ഹിസ്‌ബുല്ല രംഗത്ത് വന്നിരിക്കുകയാണ്.
ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്നലെ ഒരേസമയം പൊട്ടിത്തെറിച്ചത്.ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്ഇസ്രയേൽ നടത്തിയ ആസൂത്രിത ഇലക്ട്രനിക്സ് ആക്രമണമാണ് നടന്നതെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല പ്രതികരിച്ചു.
ആക്രമണത്തിന് പൂർണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. അവർക്ക് തക്കശിക്ഷ നൽകുമെന്നുംഹിസ്ബുള്ള പറഞ്ഞു.ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനീസ് അതിർത്തിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് അക്രമണമുണ്ടായത്. ലെബനനിലും സിറിയയിലും ചൊവ്വാഴ്ചയുണ്ടായ മുൻപെങ്ങും കേട്ടിട്ടില്ലാത്തതായ സ്ഫോടനപരമ്പരയാണ്. പേജർ സ്ഫോടനപരമ്പര!
ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനോൻ വ്യക്തമാക്കിയിരിക്കുയാണ് . ഭീഷണിക്ക് പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു. ഇസ്രയേൽ ട്രാക്ക് ചെയ്യുമെന്ന് പറഞ്ഞ് സെൽഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha


























