ഇറാന്റെ നേതൃത്വത്തിൽ ഇസ്രായേലിൽ പ്രമുഖരെ ലക്ഷ്യമിട്ട് നിരവധി വധശ്രമങ്ങൾ...വകവരുത്താനുള്ള നീക്കങ്ങൾ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തിയതാണ് ഷിൻ ബെത് അറിയിച്ചത്...

ലോകം ഭയക്കുന്ന ഡെഡ്‌ലി ആയിട്ടുള്ള 'ചാരസംഘടന' മൊസാദ് ഉള്ള രാജ്യമാണ് ഇസ്രായേൽ . ലോകത്തെവിടേയും മൊസാദിന്റെ രഹസ്യാന്വേഷണ ശൃംഖല പരന്നുകിടക്കുന്നുണ്ട്. പലരാജ്യങ്ങളും പലഘട്ടങ്ങളിലും ഈ വിഷയത്തില്‍ മൊസാദിന്റെ സഹായം തേടാറും ഉണ്ട്.
മൊസാദിന്റെ പല വിജയ കഥകളും കാലങ്ങളായി തലമുറകളായി കേട്ട് കൊണ്ട് ഇരിക്കുന്നതാണ് . എവിടെ വേണേലും ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും മൊസാദ് ഉണ്ടെന്ന് ആണ് പറയ്യപ്പെടുന്നത് . ഇസ്രായേലിന് മൊസാദ് മാത്രമല്ല രഹസ്യാന്വേഷണ ഏജന്‍സിയായിട്ടുള്ളത്.
അമന്‍ എന്ന പേരില്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയും ഷിന്‍ ബെത് എന്ന പേരില്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയും ഉണ്ട്. ഇപ്പോഴിതാ ഷിൻ ബെത് പുറത്തു വിട്ട ചില റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത് . ഇറാന്റെ നേതൃത്വത്തിൽ ഇസ്രായേലിൽ പ്രമുഖരെ ലക്ഷ്യമിട്ട് നിരവധി വധശ്രമങ്ങൾ നടന്നതായി റിപ്പോർട്ട്. ഇസ്രായേൽ സൈന്യത്തിലെ ഉള്‍പ്പെടെ പ്രമുഖരെ ലക്ഷ്യമിട്ടാണു നീക്കം നടക്കുന്നതെന്ന് ഇസ്രായേൽ സുരക്ഷാ വിഭാഗമായ ഷിൻ ബെതിനെ ഉദ്ധരിച്ച് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് ഷിന്‍ ബെത്.ഹമാസ് നേതാക്കൾക്കു പിന്നാലെ ഹിസ്ബുല്ല പ്രമുഖരെയും ഇസ്രായേൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇറാൻ പുതിയ നീക്കം നടത്തുന്നതെന്നാണു വിവരം.
സൈനിക മേധാവികൾ ഉൾപ്പെടെയുള്ള പ്രമുഖരെ വകവരുത്താനുള്ള നീക്കങ്ങൾ തിരിച്ചറിഞ്ഞു പരാജയപ്പെടുത്തിയതാണ് ഷിൻ ബെത് അറിയിച്ചത്. ഏതാനും ആഴ്ചകൾക്കിടയിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇസ്രായേൽ സെക്യൂരിറ്റീസ് അതോറിറ്റി(ഐഎസ്എ) പറയുന്നത്.ഇസ്രായേൽ സൈനികരെ വധിക്കാൻ ഇസ്രായേൽ പൗരന്മാരെ തന്നെ റിക്രൂട്ട് ചെയ്യുന്നതായും വിവരം ലഭിച്ചതായി അതോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇറാനിൽനിന്ന് ഓൺലൈനായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതത്രെ. ഡിജിറ്റൽ കറൻസി, സാമ്പത്തികം, ജോബ് പോർട്ടലുകൾ ഉൾപ്പെടെയുള്ള വെബ്‌സൈറ്റുകളുടെ മറവിലാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.
വിവിധ വെബ്‌സൈറ്റുകളിൽ ഇറാൻ-ഇസ്രായേൽ കക്ഷികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഷിൻ ബെത് അവകാശപ്പെട്ടു.
സന്നദ്ധത അറിയിക്കുന്ന ഇസ്രായേലികൾക്ക് ഇറാൻ ഏജന്റുമാർ വൻതുക തന്നെ പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നുണ്ടത്രെ. ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളിൽ കറൻസികളും ഫോണുകളും കുഴിച്ചിടൽ, പോസ്റ്ററുകൾ വിതരണം ചെയ്യൽ, ചുവരെഴുത്ത് തുടങ്ങി പലർക്കും പല ദൗത്യങ്ങളാണ് ഏൽപിക്കുന്നത്. ഇതോടൊപ്പം വാഹനങ്ങൾക്ക് തീയിടാനും ആളുകളെ നേരിട്ട് ആക്രമിക്കാനും ഏൽപിക്കപ്പെട്ടവരുമുണ്ടെന്ന് ഷിൻ ബെത് റിപ്പോർട്ടിൽ പറയുന്നു.ഇനി അഥവാ അങ്ങനെ ആരെങ്കിലും കയറി കൂടിയിട്ടുണ്ടെങ്കിലും ഇസ്രയേലിന്റെ കയ്യിൽ കിട്ടിയാൽ അവർ തീർന്നെന്ന് ഉറപ്പിച്ചു പറയാം.
https://www.facebook.com/Malayalivartha

























