ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ലഖ്‌നൗ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം 15.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടക്കുകയും ചെയ്തു.
34 പന്തിൽ 49 റൺസ് നേടിയ വിരാട് കോഹ് ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറർ. 13 പന്തിൽ 27 റൺസ് നേടിയ രജത് പടിതാറും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഒമ്പത് പന്തിൽ 23 റൺസ് നേടിയ ജിതേഷ് ശർമ്മ, 8 പന്തിൽ 14 റൺസ് നേടിയ ടിം ഡേവിഡ്, 8 പന്തിൽ 14 റൺസ് നേടിയ റൊമാരിയോ ഷെപ്പേർഡ് എന്നിവർ അവസാന ഓവറിൽ തകർത്ത് അടിച്ചതോടെ ബംഗളൂരുവിന് ജയം എളുപ്പമാക്കി. നേരത്തെ നിശ്ചിത ഓവറിൽ 146 റൺസ് എടുക്കുന്നതിനിടെ ലഖ്‌നൗ ഓൾ ഔട്ടായി.
ബംഗളൂരുവിനായി റാസിഖ് സലാം ദർ നാലും ഭുവനേഷ്വർ കുമാർ 3 വിക്കറ്റും നേടി ആർസിബിയുടെ ബൗളിങ് ആക്രമണം ഏറ്റെടുത്തതോടെയാണ് ലഖ്‌നൗവിന് കുറഞ്ഞ സ്‌കോറിൽ ഒതുങ്ങേണ്ടി വന്നത്. 28 പന്തിൽ നിന്ന് 39 റൺസ് നേടിയ മുകുൾ ചൗദരിയാണ് എൽസ്ജിയുടെ ടോപ് സ്‌കോറർ.
32 പന്തിൽ 40 റൺസ് നേടിയ മിച്ചൽ മാർഷും, 24 പന്തിൽ നിന്ന് 38 റൺസ് നേടിയ ബദോനിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിച്ച ലഖ്‌നൗവിന് അവസാന ഓവറുകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്.
"https://www.facebook.com/Malayalivartha

























