Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ... പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ മാനസികാരോ​ഗ്യത്തെ അടക്കം ബാധിച്ചുവെന്നും നടൻ...


ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് സൂചന...മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം... ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല...


ആരാണ് ഈ ഗോപൻ സ്വാമി...ഗോപൻസ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായി... പിന്നീട് ചുമട്ടുതൊഴിലാളിയുമായി... ഗോപൻസ്വാമിയാകുന്നതിനു മുൻപ് മണിയനെന്ന പേരായിരുന്നു...


അതിക്രൂരമായ ഞെട്ടിക്കുന്ന കൊലപാതക വാർത്ത...ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൊലപ്പെടുത്തി...മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ക്രൂരത...


സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന സെക്രട്ടറി, പാർട്ടി സമ്മേളനത്തിൽ നിന്നും പുറത്തായി.... അതിനുള്ള ദൗർഭാഗ്യം ഉണ്ടായത് എം.വി.ഗോവിന്ദനാണ്.... പുറത്താക്കിയത് പിണറായി വിജയനും...

ഇസ്രായേല്‍ ഇറാനു നേരേ ഉടന്‍ തൊടുത്തുവിടുമോ ആണവായുധം.... അതോ ഇറാന്‍ ആണവായുധം ഇസ്രായേലിനു നേരേ പ്രയോഗിക്കുമോ... അതിഭീകരമായ സ്ഥിതിയിലേക്ക് കടക്കുകയാണ് പശ്ചിമേഷ്യ...

01 OCTOBER 2024 05:06 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ ഇറാനു നേരേ ഉടന്‍  തൊടുത്തുവിടുമോ ആണവായുധം. അതോ ഇറാന്‍ ആണവായുധം ഇസ്രായേലിനു നേരേ പ്രയോഗിക്കുമോ. അതിഭീകരമായ സ്ഥിതിയിലേക്ക് കടക്കുകയാണ് പശ്ചിമേഷ്യ.
ലബനോനില്‍ ഇന്നോ നാളെയോ  കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന്ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആക്രമണം രൂക്ഷമായതോടെ ലബനാനില്‍നിന്ന് വിവിധ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നു.

 

ഗാസയിലും ലബനോനിലും യെമനിലും ഒരേ സമയം ഇസ്രായേല്‍  വ്യോമാക്രമണം അഴിച്ചുവിട്ടിരിക്കുന്നു. തീമഴ പോലെ ബോംബുകള്‍ പതിച്ചതിലും പതിനായിരം പേരെങ്കിലും ഈയാഴ്ച പശ്ചിമേഷ്യയില്‍ കൊല്ലപ്പെടാനിടയുണ്ടെന്നാണ് വിദേശമാധ്യമങ്ങള്‍ ആശങ്കപ്പെടുന്നത്. ഹമാസ് ഇസ്രായേലിനു നേരേ നടത്തിയ കടന്നാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ഈ മാസം  ഏഴാം തീയതിയാണ്. അന്നേ ദിവസം ഹമാസിനും ഹിസ്ബുല്ലയ്ക്കും നേരേ ഇസ്രായേല്‍ നരനായാട്ടു നടത്തുമെന്നാണ് ലോകം ആശങ്കപ്പെടുന്നത്.  ഗാസയ്ക്കു പുറമെ ലബനോനിലും യെമനിലും ഇസ്രയേല്‍ നടത്തിയ മാരക വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം  രണ്ടായിരം പേര്‍ കൊല്ലപ്പെട്ടു.

ഇസ്രായേല്‍ പോരാട്ടം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസയിലും മറ്റിടങ്ങളിലുമായി
നാല്‍പതിനായിരത്തിലേരെപ്പേര്‍  മരിച്ചുവീണു. അതില്‍ കൈക്കുഞ്ഞുങ്ങളും സ്ത്രീകളും മുതല്‍ പ്രായമേറിയവരുമുണ്ട്.  ഗാസയിലെ 23 ലക്ഷം ജനങ്ങളും ഇപ്പോള്‍ യുദ്ധത്തിന്റെ ദുരിതത്തിലാണ്. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട ആ ജനത കൊടുംപട്ടിണിയിലും രോഗഭീതിയിലുമാണ് കഴിയുന്നത്.ഞായറാഴ്ച രാത്രി ലബനാനിലെ ആക്രമണത്തില്‍ ഹമാസ് നേതാവ് ഫതഹ് ശരീഫിനെ വധിച്ചതിനു പിന്നാലെയാണ്   ഇസ്രായേല്‍ സേന ആക്രമണം അതിശക്തമാക്കിയിരിക്കുന്നത്.

 

 ലബനോനില്‍ ആക്രമണം രൂക്ഷമാക്കിയതോടെ  കൂട്ടപലായനം തുടരുകയാണ്. ഒരു ലക്ഷത്തോളം പേര്‍ ഇതിനകം സിറിയയിലേക്ക് അതിര്‍ത്തി കടന്നിരിക്കുന്നു.ഇസ്രായേല്‍ കരയുദ്ധം നടത്തിയാല്‍ അതിനേ  ശക്തിയോടെ ചെറുക്കുമെന്നും ഹിസ്ബുല്ല സജ്ജമാണെന്നും  ഹസന്‍ നസ്‌റുല്ലയുടെ വധത്തിനുശേഷം ആദ്യമായി നടന്ന  ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയീം ഖാസിം പറയുന്നു. ആറു  മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടെങ്കിലും സംഘടന സംവിധാനം ഉലയാതെ തുടരുന്നുവെന്നും ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നിലവില്‍ ചുമതല വഹിക്കുന്ന നയീം ഖാസിം ആവര്‍ത്തിച്ചിരിക്കുന്നു.  

 

ഇസ്രായേല്‍ ആക്രമണം രൂക്ഷമായ തെക്കന്‍ ലബനോനില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഒരുക്കമാണെന്ന് ലബനാന്‍ ഇടക്കാല പ്രധാനമന്ത്രി മീഖാതിയും അറിയിച്ചിരിക്കുന്നു.തെക്കന്‍ ബെയ്‌റൂട്ടിലെ അല്‍ അബ്ബാസിയ, ബെദിയാസ്, ഹാറൂഫ് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ സൈനിക റെയ്ഡുകള്‍ നടത്തിവരികയാണ്.കഴിഞ്ഞ രാത്രിയില്‍ ഇസ്രായേല്‍   ബെയ്‌റൂട്ടില്‍ ആറ് തവണ നടത്തിയ ബോംബാക്രമണത്തിലും  നൂറു കണക്കിന് പേരാണ്  കൊല്ലപ്പെട്ടത്. ഇതുവരെ ലബനനിലെ 1660 കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

 

തെക്കന്‍ ലെബനോനിലെ സിഡോനിലുള്ള പലസ്തീന്‍ ക്യാമ്പിനു നേരെയും ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണമുണ്ടായി. ലെബനിനിലുള്ള ഏറ്റവും വലിയ പാലസ്തീന്‍ ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. യുദ്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേലിനു പിന്തുണയായി കൂടുതല്‍ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും അമേരിക്ക  മേഖലയിലേക്ക് അയച്ചതോടെ ഇനിയുള്ള മണിക്കൂറുകളില്‍ പോരാട്ടം അതിശക്തമായിരിക്കും.

 

ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലകളിലാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുന്നത്. ലെബനന്‍ മറ്റൊരു ഗാസയാകും എന്ന നിലയിലാണ് കൂട്ടക്കുരുതി നടക്കുന്നത്.
ഇന്നലെ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ മാത്രം ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടായിരുന്നു ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ സൈന്യം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് സമാനമായ നീക്കമാണ് ലെബനനിലും ഇസ്രയേല്‍ നടത്തിവരുന്നത്.

ഹമാസിനും ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികള്‍ക്കുമെല്ലാം പിന്നില്‍ ഇറാനാണെന്നും അതിനാല്‍ ഇറാനിലേക്കുകൂടി യുദ്ധം വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നുണ്ടെന്നും കരുതുന്നവരുണ്ട്. ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇസ്രയേലിനെ ഇറാന്‍ സംശയിക്കുന്നുണ്ട്. ഹമാസിന്റെ മുന്‍ തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത് ഇറാന്റെ അതിഥിയായി ടെഹ്‌റാനില്‍ എത്തിയപ്പോഴാണ്. ഇസ്രായേല്‍ ഇറാനെക്കൂടി ഒരേ സമയം ആക്രമിക്കുമോ എന്നതാണ് ഏറ്റവും ആശങ്കയുണര്‍ത്തുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍  (1 hour ago)

ലോസാഞ്ചല്‍സില്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു; കാട്ടുതീ അണയ്ക്കാന്‍ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് ?  (1 hour ago)

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു, ബഹ്റൈനിൽ മരിച്ചത് തൃശൂർ സ്വദേശി  (2 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: തിരച്ചില്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ കഴിയാത്തവരെ മരിച്ചവരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനം  (2 hours ago)

എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി: മന്ത്രി എം. ബി. രാജേഷ്  (2 hours ago)

നടന്‍ ഉണ്ണിമുകുന്ദന്‍ അമ്മ ട്രഷറര്‍ സ്ഥാനം രാജിവെച്ചു  (2 hours ago)

മൊബൈല്‍ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു   (3 hours ago)

കൗണ്‍സിലിംഗിന് എത്തുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റില്‍  (3 hours ago)

എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; ആശുപത്രിയില്‍ നിന്നും മന്ത്രി ആര്‍.ബിന്ദുവുമായും വീഡിയോ കോളില്‍ സംസാരിച്ചു  (3 hours ago)

പുല്‍പ്പള്ളിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാന്‍ രാത്രിയും ദൗത്യം തുടരുന്നു  (3 hours ago)

അച്ഛന്റെ സമാധി സ്ഥലം പൊളിക്കാന്‍ സമ്മതിക്കില്ല: കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍  (3 hours ago)

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട് കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി  (3 hours ago)

പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വീണ് ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി യാത്രയായി  (4 hours ago)

ഭര്‍ത്താവിന്റെ മാനസിക പീഡനത്തില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി  (4 hours ago)

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ മലയാളി മരിച്ചത് ഡ്രോണ്‍ ആക്രമണത്തിലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends