Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രായേല്‍ ഇറാനു നേരേ ഉടന്‍ തൊടുത്തുവിടുമോ ആണവായുധം.... അതോ ഇറാന്‍ ആണവായുധം ഇസ്രായേലിനു നേരേ പ്രയോഗിക്കുമോ... അതിഭീകരമായ സ്ഥിതിയിലേക്ക് കടക്കുകയാണ് പശ്ചിമേഷ്യ...

01 OCTOBER 2024 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

ഇസ്രായേല്‍ ഇറാനു നേരേ ഉടന്‍  തൊടുത്തുവിടുമോ ആണവായുധം. അതോ ഇറാന്‍ ആണവായുധം ഇസ്രായേലിനു നേരേ പ്രയോഗിക്കുമോ. അതിഭീകരമായ സ്ഥിതിയിലേക്ക് കടക്കുകയാണ് പശ്ചിമേഷ്യ.
ലബനോനില്‍ ഇന്നോ നാളെയോ  കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന്ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ആക്രമണം രൂക്ഷമായതോടെ ലബനാനില്‍നിന്ന് വിവിധ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നു.

 

ഗാസയിലും ലബനോനിലും യെമനിലും ഒരേ സമയം ഇസ്രായേല്‍  വ്യോമാക്രമണം അഴിച്ചുവിട്ടിരിക്കുന്നു. തീമഴ പോലെ ബോംബുകള്‍ പതിച്ചതിലും പതിനായിരം പേരെങ്കിലും ഈയാഴ്ച പശ്ചിമേഷ്യയില്‍ കൊല്ലപ്പെടാനിടയുണ്ടെന്നാണ് വിദേശമാധ്യമങ്ങള്‍ ആശങ്കപ്പെടുന്നത്. ഹമാസ് ഇസ്രായേലിനു നേരേ നടത്തിയ കടന്നാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ഈ മാസം  ഏഴാം തീയതിയാണ്. അന്നേ ദിവസം ഹമാസിനും ഹിസ്ബുല്ലയ്ക്കും നേരേ ഇസ്രായേല്‍ നരനായാട്ടു നടത്തുമെന്നാണ് ലോകം ആശങ്കപ്പെടുന്നത്.  ഗാസയ്ക്കു പുറമെ ലബനോനിലും യെമനിലും ഇസ്രയേല്‍ നടത്തിയ മാരക വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം  രണ്ടായിരം പേര്‍ കൊല്ലപ്പെട്ടു.

ഇസ്രായേല്‍ പോരാട്ടം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസയിലും മറ്റിടങ്ങളിലുമായി
നാല്‍പതിനായിരത്തിലേരെപ്പേര്‍  മരിച്ചുവീണു. അതില്‍ കൈക്കുഞ്ഞുങ്ങളും സ്ത്രീകളും മുതല്‍ പ്രായമേറിയവരുമുണ്ട്.  ഗാസയിലെ 23 ലക്ഷം ജനങ്ങളും ഇപ്പോള്‍ യുദ്ധത്തിന്റെ ദുരിതത്തിലാണ്. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട ആ ജനത കൊടുംപട്ടിണിയിലും രോഗഭീതിയിലുമാണ് കഴിയുന്നത്.ഞായറാഴ്ച രാത്രി ലബനാനിലെ ആക്രമണത്തില്‍ ഹമാസ് നേതാവ് ഫതഹ് ശരീഫിനെ വധിച്ചതിനു പിന്നാലെയാണ്   ഇസ്രായേല്‍ സേന ആക്രമണം അതിശക്തമാക്കിയിരിക്കുന്നത്.

 

 ലബനോനില്‍ ആക്രമണം രൂക്ഷമാക്കിയതോടെ  കൂട്ടപലായനം തുടരുകയാണ്. ഒരു ലക്ഷത്തോളം പേര്‍ ഇതിനകം സിറിയയിലേക്ക് അതിര്‍ത്തി കടന്നിരിക്കുന്നു.ഇസ്രായേല്‍ കരയുദ്ധം നടത്തിയാല്‍ അതിനേ  ശക്തിയോടെ ചെറുക്കുമെന്നും ഹിസ്ബുല്ല സജ്ജമാണെന്നും  ഹസന്‍ നസ്‌റുല്ലയുടെ വധത്തിനുശേഷം ആദ്യമായി നടന്ന  ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയീം ഖാസിം പറയുന്നു. ആറു  മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടെങ്കിലും സംഘടന സംവിധാനം ഉലയാതെ തുടരുന്നുവെന്നും ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നിലവില്‍ ചുമതല വഹിക്കുന്ന നയീം ഖാസിം ആവര്‍ത്തിച്ചിരിക്കുന്നു.  

 

ഇസ്രായേല്‍ ആക്രമണം രൂക്ഷമായ തെക്കന്‍ ലബനോനില്‍ സൈന്യത്തെ വിന്യസിക്കാന്‍ ഒരുക്കമാണെന്ന് ലബനാന്‍ ഇടക്കാല പ്രധാനമന്ത്രി മീഖാതിയും അറിയിച്ചിരിക്കുന്നു.തെക്കന്‍ ബെയ്‌റൂട്ടിലെ അല്‍ അബ്ബാസിയ, ബെദിയാസ്, ഹാറൂഫ് എന്നിവിടങ്ങളില്‍ ഇസ്രായേല്‍ സൈനിക റെയ്ഡുകള്‍ നടത്തിവരികയാണ്.കഴിഞ്ഞ രാത്രിയില്‍ ഇസ്രായേല്‍   ബെയ്‌റൂട്ടില്‍ ആറ് തവണ നടത്തിയ ബോംബാക്രമണത്തിലും  നൂറു കണക്കിന് പേരാണ്  കൊല്ലപ്പെട്ടത്. ഇതുവരെ ലബനനിലെ 1660 കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

 

തെക്കന്‍ ലെബനോനിലെ സിഡോനിലുള്ള പലസ്തീന്‍ ക്യാമ്പിനു നേരെയും ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണമുണ്ടായി. ലെബനിനിലുള്ള ഏറ്റവും വലിയ പാലസ്തീന്‍ ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. യുദ്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേലിനു പിന്തുണയായി കൂടുതല്‍ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും അമേരിക്ക  മേഖലയിലേക്ക് അയച്ചതോടെ ഇനിയുള്ള മണിക്കൂറുകളില്‍ പോരാട്ടം അതിശക്തമായിരിക്കും.

 

ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലകളിലാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുന്നത്. ലെബനന്‍ മറ്റൊരു ഗാസയാകും എന്ന നിലയിലാണ് കൂട്ടക്കുരുതി നടക്കുന്നത്.
ഇന്നലെ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ മാത്രം ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടായിരുന്നു ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ സൈന്യം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ഇതിന് സമാനമായ നീക്കമാണ് ലെബനനിലും ഇസ്രയേല്‍ നടത്തിവരുന്നത്.

ഹമാസിനും ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികള്‍ക്കുമെല്ലാം പിന്നില്‍ ഇറാനാണെന്നും അതിനാല്‍ ഇറാനിലേക്കുകൂടി യുദ്ധം വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നുണ്ടെന്നും കരുതുന്നവരുണ്ട്. ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇസ്രയേലിനെ ഇറാന്‍ സംശയിക്കുന്നുണ്ട്. ഹമാസിന്റെ മുന്‍ തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടത് ഇറാന്റെ അതിഥിയായി ടെഹ്‌റാനില്‍ എത്തിയപ്പോഴാണ്. ഇസ്രായേല്‍ ഇറാനെക്കൂടി ഒരേ സമയം ആക്രമിക്കുമോ എന്നതാണ് ഏറ്റവും ആശങ്കയുണര്‍ത്തുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (1 hour ago)

കുംഭം രാശി: വിഷുഫലം 2026  (1 hour ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (1 hour ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (1 hour ago)

മകരം രാശി: വിഷുഫലം 2026  (2 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (2 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (2 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ധനു രാശി: വിഷുഫലം 2026  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (3 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (4 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (5 hours ago)

Malayali Vartha Recommends