ലോകം മുഴുവൻ ഉറ്റു നോക്കുന്നത് ഇസ്രയേലിലേക്കാണ്... ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട്...കയറ്റുമതിയുടെ 95 ശതമാനവും ഒഴുകുന്ന വിശാലമായ 'എണ്ണ ദ്വീപ്' ലക്ഷ്യമിടാന്‍ സാധ്യത ഏറെയാണ്...

ലോകം മുഴുവൻ ഉറ്റു നോക്കുന്നത് ഇസ്രയേലിലേക്കാണ് . എങ്ങനെയായിരിക്കും ഇസ്രയേലിന്റെ ഭാഗത്തു നിന്നും ഇറാനെ ആക്രമിക്കാൻ പോകുന്നത് എന്നുള്ളതാണ് . ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ക്കിടെയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദകരാണ് ഇറാന്‍. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിറുത്താന്‍ ഇറാനെ സഹായിക്കുന്നത് എണ്ണ, വാതക കയറ്റുമതിയാണ്.
ഇത് തര്‍ക്കാനകും ഇസ്രയേലിന്റെ ശ്രമം.കഴിഞ്ഞ രാത്രിയുണ്ടായ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാനെതിരെ ഐഡിഎഫ് കൃത്യമായ പ്രതികാരത്തിന് ഒരുങ്ങുമ്പോള്‍ ഇറാന്റെ കയറ്റുമതിയുടെ 95 ശതമാനവും ഒഴുകുന്ന വിശാലമായ 'എണ്ണ ദ്വീപ്' ലക്ഷ്യമിടാന്‍ സാധ്യത ഏറെയാണ്. വടക്കന്‍ തീരത്തെ ഖാര്‍ഗിനെ ലക്ഷ്യം വച്ച് ഇസ്രായേല്‍ സൈനിക നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 95 ശതമാനവും നടക്കുന്ന എണ്ണപ്പാടം ചുട്ടെരിക്കാനാണ് പദ്ധതി. അങ്ങനെ വന്നാല്‍ തീ കെടുത്താന്‍ പോലും ഇറാന് കഴിയാതെ വരും. ഇസ്രയേലിന്റെ എണ്ണ പാട പ്രതികാരം ഇറാനും തിരിച്ചറിയുന്നുണ്ട്. ഇത് അവരേയും വെട്ടിലാക്കുന്നു.ഇറാനെതിരെ പ്രതികാര നടപടിയുമായി നീങ്ങാനാണ് ഇസ്രയേലിന്റെ തീരുമാനം.
സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കിയാകും തിരിച്ചടിയെന്നും സൂചനയുണ്ട്.തിരിച്ചടിച്ചാല്‍ ഇസ്രയേലിനെ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇറാനിലുടനീളമുള്ള 38 ആണവ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുമെന്നും സൂചനയുണ്ട്.ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫഹാന്‍ സിറ്റി അടങ്ങുന്ന എസ്ഫഹാന്‍ പ്രവിശ്യയില്‍ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ട്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രമായ നതാന്‍സ് അടക്കം നിരവധി ആണവ കേന്ദ്രങ്ങള്‍ ഇവിടെയാണ്.ടെഹ്റാനിലെ പാര്‍ചിന്‍, മര്‍കാസി പ്രവിശ്യയിലെ അരക് ആണവ കേന്ദ്രങ്ങളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്ന് സംശയിക്കുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിൽ 180 മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി.
https://www.facebook.com/Malayalivartha

























