ഇറാന്റെ കീഴിലെ ആണവ കേന്ദ്രങ്ങൾ, അവയിൽ അതീവ രഹസ്യമായി നടക്കുന്ന പ്രവർത്തനങ്ങൾ... ഇറാനിലും ഇസ്രായേലിലും മിതമായ തീവ്രതയിലുള്ള ഭൂചലനം.. പിന്നില്‍ ഇറാന്‍ നടത്തിയ ആണവ പരീക്ഷണമെന്ന് ഊഹാപോഹം...

അധികം കളിച്ചാൽ ആഞ്ഞടിക്കുമെന്ന് ഇറാനു നേരെ ഇസ്രയേല്‍ നിരന്തരം വെല്ലുവിളി മുഴക്കുമ്പോഴെല്ലാം ലോകം ആശങ്കയോടെ ചിന്തിക്കുന്ന ഒന്നുണ്ട്; ഇറാന്റെ കീഴിലെ ആണവ കേന്ദ്രങ്ങൾ, അവയിൽ അതീവ രഹസ്യമായി നടക്കുന്ന ആണവ സംപുഷ്ടീകരണ പ്രവർത്തനങ്ങൾ... ഇതിനോടകം ഈ രഹസ്യകേന്ദ്രങ്ങളിലൊന്നിൽ ഇറാൻ ഒരു അണുബോംബ് നിർമിച്ചെടുത്തിട്ടുണ്ടാകുമോ? നിലവിലെ ആണവ സൗകര്യങ്ങളുപയോഗിച്ച് ഒരു അണുബോംബ് നിർമിച്ചെടുക്കാൻ ഇറാന് എത്ര സമയം വേണ്ടിവരും? എന്നുള്ള സംശയങ്ങൾ എല്ലാം തന്നെ നിലനിക്കുകയാണ് .
മുൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഇറാനെതിരായ നിർണായക നടപടിക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇറാന്റെ ആണവ ശക്തി നശിപ്പിക്കണമെന്നും അവരുടെ പ്രധാന ഊർജ സംവിധാനങ്ങൾ തകർക്കണമെന്നും ഈ ഭീകര ഭരണകൂടത്തിന് ശക്തമായ പ്രഹരമേൽപ്പിക്കണമെന്നുമായിരുന്നു ബെന്നറ്റിന്റെ വാക്കുകൾ. ആണവായുധ ശേഷി ഇല്ലെങ്കിലും ഇറാന്റെ ആണവ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്.അതേസമയം, ഇപ്പോൾ വീണ്ടും ഒരു സംശയം ഉടലെടുക്കുകയാണ് . അതായത് . ഒക്ടോബര്‍ 5 ശനിയാഴ്ച രാത്രി ഇറാനിലും ഇസ്രായേലിലും മിതമായ തീവ്രതയിലുള്ള ഭൂചലനം സംഭവിച്ചതിന് പിന്നില്‍ ഇറാന്‍ നടത്തിയ ആണവ പരീക്ഷണമെന്ന് ഊഹാപോഹം.
സമയത്തിന്റെ നേരിയ വ്യത്യാസത്തിലാണ് ഇരു രാജ്യങ്ങളിലും ഭൂചലനമുണ്ടായതെന്നാണ് ആണവ പരീക്ഷണ സംശയത്തിന് കാരണമായത്. ഇറാനിലെ സെംനാന്‍ പ്രവിശ്യയിലെ അരദാന്‍ നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.5 ആയിരുന്നു തീവ്രത. പ്രാദേശിക സമയം രാത്രി 10:45ഓടെയാണ് ഭൂകമ്പം ഉണ്ടായത്. അതിന്റെ പ്രഭവകേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ആഴത്തിലായിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള ടെഹ്റാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഇസ്രായേലില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മിക് സെന്ററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂകമ്പം ഏകദേശം 12 മണിക്കാണ് സംഭവിച്ചതെങ്കിലും തീവ്രത വളരെ കുറവായിരുന്നു.ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഈ രണ്ട് രാജ്യങ്ങളിലെയും ഭൂകമ്പങ്ങളെ ഇറാന്റെ ആണവ പരീക്ഷണങ്ങളുമായി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ബന്ധിപ്പിക്കാന്‍ തുടങ്ങി.ഭൂകമ്പമല്ല ഇറാന്‍ നടത്തിയ ഭൂഗര്‍ഭ ആണവപരീക്ഷണങ്ങളെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളിലും ഞെട്ടല്‍ അനുഭവപ്പെട്ടത് എന്ന് പല റിപ്പോര്‍ട്ടുകളിലും ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.ഇറാനില്‍ ഭൂകമ്പം ഉണ്ടായത് ആണവ നിലയത്തിന് വളരെ അടുത്താണെന്നും അതിനാല്‍ ഭൂകമ്പമാണോ ആണവ പരീക്ഷണമാണോ ആഘാതത്തിന് കാരണമെന്ന് പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനിലെ ഭൂകമ്പത്തിന്റെ കേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം താഴ്ചയിലായതിനാല്‍ ഭൂഗര്‍ഭ ആണവ പരീക്ഷണമായിരിക്കാമെന്ന് മറ്റൊരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇറാന്റെ ആണവപരീക്ഷണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ശക്തമാകുന്നത്.ആണവായുധ വികസനത്തിന് ഇറാന് എത്രമാത്രം സാധിക്കും എന്നതിലാണ് ചർച്ചകളേറെയും . അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവർത്തികളും . പോരെങ്കില്‍ ഇസ്രയേലിന് അമേരിക്ക തന്നെ ആണവായുധം നല്‍കാനും സാധ്യതയുണ്ട്. പക്ഷെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്‌ഷ്യം വയ്ക്കുന്നതിനോട് അമേരിക്ക ആദ്യമേ എതിർപ്പ് അറിയിച്ചിട്ടുണ്ട് .
ഈ പശ്ചാത്തലത്തില്‍ ആണവായുധം ഉപയോഗിക്കുമോ എന്ന ഭയം ലോകത്തിനുണ്ടാകുന്നതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ തിരിച്ചടിക്ക് പ്രതികാരമായി ഇറാനിലെ ആണവ നിലയങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തില്‍ ചങ്കിടിക്കുന്നതിപ്പോള്‍ അമേരിക്കയ്ക്കാണ്. ഒരു കാരണവശാലും ആണവ നിലയങ്ങള്‍ ആക്രമിക്കരുതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയാല്‍ അത് വലിയ ആണവയുദ്ധത്തില്‍ കലാശിക്കുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്.
https://www.facebook.com/Malayalivartha


























