സൗദി കിരീടാവകാശി സൽമാൻ രാജകുമാരനും, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചിയും റിയാദിൽ കൂടിക്കാഴ്ച നടത്തി... ഇരു രാജ്യങ്ങളും തമ്മിലെ ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ചയായി...

യുദ്ധം മുറുകുന്നതിനിടെ വലിയ രീതിയിലുള്ള ചർച്ചകളും നടന്നു കൊണ്ട് ഇരിക്കുന്നുണ്ട് . ആ ചർച്ചകൾ എല്ലാം തന്നെ ഏറെ നിർണായകമാണ്. ഇപ്പോഴിതാ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചിയും റിയാദിൽ കൂടിക്കാഴ്ച നടത്തി. ഗസ്സ ഉൾപ്പെടെയുള്ള വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധവും കൂടിക്കാഴ്ചയിൽ ചർച്ചയായി.ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഓഫീസ് സ്ഥാപിച്ച ശേഷം നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയാണിത്. ഗസ്സയും മേഖലയിലെ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ മിസൈലാക്രമണത്തിന് തിരിച്ചടിക്കാൻ നെതന്യാഹുവും ബൈഡനും തമ്മിൽ സംസാരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇറാനെതിരായ ആക്രമണത്തിന് ഏതെങ്കിലും അറബ് രാജ്യങ്ങൾ വ്യോമപാത തുറക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇറാൻ പറഞ്ഞിരുന്നു. ഇസ്രയേലിന്റെ അതിക്രമം, ഗസ്സ ലെബനോൻ വെടിനിർത്തൽ എന്നിവ ചർച്ചയാകുമെന്ന് യോഗത്തിന് മുന്നോടിയായി ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.സൗദിയുടെ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും യോഗത്തിൽ പങ്കെടുത്തിരുന്നു. സൗദിയിലേക്കുള്ള ഇറാൻ അംബാസിഡറും യോഗത്തിൽ പങ്കെടുത്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മേഖലയിലെ പൊതുവായ ആശങ്കയുള്ള നിർണായക വിഷയങ്ങളിൽ വളരെ പ്രധാനപ്പെട്ട ചർച്ചകൾ നടത്തിയതായി സൗദി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അരാഗ്ചി തൻ്റെ എക്സിലെ പോസ്റ്റിൽ അറിയിച്ചു.നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യം മറികടക്കാൻ പ്രാദേശിക സഹകരണം ആവശ്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























