Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഇസ്രയേല്‍-ഇറാന്‍ യുദ്ധം കത്തിപ്പടര്‍ന്നാല്‍ ആരെ പിന്തുണയ്ക്കണം ? തീച്ചൂളയില്‍ അറബ് രാജ്യങ്ങള്‍

10 OCTOBER 2024 06:22 PM IST
മലയാളി വാര്‍ത്ത

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായാണ് ഗള്‍ഫ് രാജ്യങ്ങള്‍ കണക്കാക്കുന്നത്. എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ രാജ്യമെന്ന ആശയത്തില്‍ എല്ലാവരും ഒരു ചേരിയിലാണ്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് ജിസിസിയില്‍ ഉള്‍പ്പെട്ട ഖത്തറായിരുന്നു. ഈ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഖത്തറുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ ഇസ്രയേല്‍ വധിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് ഖത്തര്‍. ഹിസ്ബുള്ളയ്‌ക്കെതിരെ എന്ന പേരില്‍ ഇസ്രയേല്‍ ഇപ്പോള്‍ ലെബനനിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളിലും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതേസമയം, ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത് ജിസിസി രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഇറാന്റെ ആണവ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിക്കുമെന്ന സൂചനകള്‍ അറബ് ലോകത്തെ ആശങ്കയിലാക്കുന്നു. പശ്ചിമേഷ്യയാകെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണോ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും അറബ് ലോകത്തിനുണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ ഇറാന്‍ ശ്രമിക്കുന്നത്.

ഗള്‍ഫ് മേഖലയിലെ നിര്‍ണായക ശക്തികളായ സൗദി അറേബ്യയുമായും ഖത്തറുമായും നിലവില്‍ നല്ല ബന്ധങ്ങളിലാണ് ഇറാന്‍. ഇറാന്‍ സൗദി തര്‍ക്കങ്ങള്‍ 2023ല്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയിലേക്കും മദീനയിലേക്കും ഇറാനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗദി അനുമതി നല്‍കിയതും അതിന് പിന്നാലെയാണ്. ഇറാനുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് യെമന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ഹൂതി ആക്രമണം തടയാന്‍ സഹായിക്കുമെന്നും മേഖലയില്‍ ഇറാന്റെ പ്രഭാവം കുറയുന്നത് അറബ് ലോകത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന ചിന്തയും സൗദിക്കുണ്ട്.

അടുത്തിടെ ഉണ്ടാക്കിയ കരാറുകള്‍ പ്രകാരം ഇസ്രയേലുമായുള്ള വ്യാപാര ബന്ധം ഉള്‍പ്പെടെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ പുതുക്കിയിരുന്നു. അതേസമയം തന്നെ പലസ്തീന്‍ രാഷ്ട്രമെന്ന പരിഹാരത്തിന് അംഗീകാരം നല്‍കാതെ ഇസ്രയേലുമായി ഗുണപരമായ ബന്ധത്തിനില്ലെന്നുമുള്ള നിലാപാടാണ് സൗദി അറേബ്യയ്ക്കുള്ളത്. ഇക്കാര്യം അമേരിക്കയോട് പരസ്യമായി തന്നെ നിരവധി തവണ പറഞ്ഞും കഴിഞ്ഞു. എന്നാല്‍ ഇറാന്റെ സ്വാധീനം കുറയുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരും പശ്ചിമേഷ്യയിലുണ്ട്. ടെഹ്‌റാന്‍ അശക്തമായാല്‍ ഇറാന്‍ പിന്തുണയ്ക്കുന്ന ഷിയ സംഘടനകളുടെ നിയന്ത്രണം ഏറ്റെടുക്കാം എന്ന ചിന്തയിലാണ് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനി. ഇറാനും ഹിസ്ബുള്ളയും തകര്‍ന്നാല്‍ ലെബനനില്‍ സ്വാധീനം കൂട്ടാമെന്നാണ് ബാഷര്‍ അല്‍ അസദിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല, ജോര്‍ദാനും ബഹ്‌റൈനും കുവൈറ്റിനും ഇറാനുമായി പ്രശ്‌നങ്ങളുണ്ട്.

മുസ്ലിം ബ്രദര്‍ബുഡ് പിന്തുണയുള്ള സംഘങ്ങളെ രാജ്യത്ത് ഇളക്കിവിടാന്‍ ഇറാന്‍ ശ്രമിക്കുന്നുവെന്നാണ് ജോര്‍ദാന്റെ പരാതി. 2020 മുതല്‍ ഇസ്രയേലുമായി നല്ല ബന്ധത്തിലായ ബഹ്‌റൈന്‍ ഇറാന്‍ അനുകൂല പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കുവൈറ്റ് എണ്ണപാടത്തിന്റെ കാര്യത്തില്‍ ഇറാനുമായി തര്‍ക്കത്തിലാണ്. ഇതൊക്കെ കൊണ്ട് തന്നെ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇറാനെ പിന്തുണയ്ക്കുന്നതില്‍ ഒറ്റ തീരുമാനത്തിലേക്കെത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല. ഇതാണ് സാഹചര്യമെങ്കിലും സൗദി അറേബ്യയും ഖത്തറും വിചാരിച്ചാല്‍ ഇസ്രയേലിനെതിരെ അറബ് ഒരുമ സാധ്യമാകുമെന്നാണ് ഇറാന്‍ കണക്കുകൂട്ടല്‍. അറബ് സമ്മര്‍ദം വന്നാല്‍ ഇസ്രയേലിനെ നിലയ്ക്ക് നിര്‍ത്താന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്നാണ് ഇറാന്റെ കണക്കൂട്ടല്‍. അത് കണക്കാക്കി തന്നെയാണ് ഗര്‍ഫ് രാജ്യങ്ങള്‍ക്ക് സ്വീകാര്യനായ മിതവാദിയായ പ്രധാനമന്ത്രി പെസഷ്‌കിയാനെ ഇറാന്‍ പരമോന്നത നേതൃത്വം ചര്‍ച്ചകള്‍ക്ക് നിയോഗിച്ചതുമെന്നാണ് വിലയിരുത്തലുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (1 hour ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (1 hour ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (3 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (3 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (3 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (3 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (3 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (4 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (4 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (6 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (6 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (7 hours ago)

Malayali Vartha Recommends