Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല അതിലും വലിയ അടി കൊടുത്തിട്ടുണ്ട് ഇസ്രയേല്‍

26 OCTOBER 2024 07:44 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലിന്റെ പ്രതികാരാഗ്‌നിയില്‍ വെന്തുരുകി ഇറാന്‍. പോര്‍വിമാനങ്ങള്‍ ഇരച്ചുകയറി ടെഹ്‌റാനെ പ്രകമ്പനംകൊള്ളിച്ച ശബ്ദം തൊട്ടുപിന്നാലെ ഇറാന്‍ റവല്യൂഷ്ണറി ഗാര്‍ഡ് പരമോന്നത് നേതാവ് ആയത്തുള്ള അലിഖമനേയിക്ക് ചുറ്റുംവളഞ്ഞ് സുരക്ഷയൊരുക്കി. ഇറാന്‍ മന്ത്രിമാരും സുരക്ഷിതയിടങ്ങളിലേക്ക് പാഞ്ഞു. ഇറാനുമേല്‍ ഇരട്ടപ്രഹരമാണ് ഇസ്രയേല്‍ ഏല്‍പ്പിച്ചത്. സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞു ആണവകേന്ദ്രം കത്തിച്ചു. ഇസ്രയേല്‍ ശനിയാഴ്ച പുലര്‍ച്ചെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണമാണ് മാധ്യമങ്ങളില്‍ കത്തിക്കയറുന്നത്. എന്നാല്‍ അതിനും മുന്‍പ് ഇറാന്റെ ആണവകേന്ദ്രം ചുട്ടെറിച്ച് മൊസാദ് ചാരന്മാര്‍ നടത്തിയ വേട്ടയുടെ വിവരങ്ങള്‍ കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം.

ഇറാന്‍ തങ്ങളുടെ ആണവനിലയങ്ങള്‍ക്ക് വലിയ സുരക്ഷ ഒരുക്കിയിരുന്നു. ആ സുരക്ഷയെ മറികടന്നാണ് മൊസാദ് ചാരന്മാര്‍ ആക്രമണം നടത്തിയത.് ഇസ്രയേല്‍ പലതവണ ആക്രമണം നടത്തിയത് നടാന്‍സ് ആണവനിലയത്തിലായിരുന്നു. എന്നാല്‍ നടാന്‍സിനേക്കാള്‍ ഇപ്പോള്‍ ആണവപരീക്ഷണങ്ങള്‍ നടക്കുന്നത് മറ്റൊരിടത്താണ്. നടാന്‍സിനെ മുന്നിലിട്ട് ആ ഇടം സുരക്ഷിതമാക്കാനുള്ള കളിയും ഇറാന്‍ പുറത്തെടുത്തു.
എന്നാല്‍ ഇസ്രയേല്‍ ചെക്കുവച്ചത് അല്‍ബോര്‍സ് പ്രവിശ്യാ തലസ്ഥാനമായ കരാജിലെ നിലയത്തിലായിരുന്നു. ഇവിടം മൊസാദ് ചാരന്മാരില്‍ നിന്ന് ഒളിപ്പിക്കുകയായിരുന്നു ഖമനേയി. ഇസ്രയേലിന്റെ കണ്ണില്‍ നിന്നും ഒന്നും ഒളിപ്പിക്കാനാകില്ലെന്ന് വീണ്ടും ഇറാന് ബോധ്യപ്പെടുത്തിക്കൊടുത്തു ജൂതപ്പട. കരാജില്‍ തീപിടുത്തം ഉണ്ടായതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് വരാതെ ഇറാന്‍ തന്നെ മറച്ചുപിടിച്ചു. ഈ ആക്രമണത്തില്‍ ഇസ്രയേലിന് നേരെ കൊലവിളി നടത്തിയില്ല. കാരണം ആണവനിലയം ആക്രമിക്കപ്പെട്ടത് പുറത്തായാല്‍ ഇറാന്‍ വീണ്ടും നാണംകെടും. അതുകൊണ്ട് ഖമനേയി ഉത്തരവിട്ടത് അനുസരിച്ച് എല്ലാം ടെഹ്‌റാന്‍ പൂഴ്ത്തി. ആണവനിലയങ്ങളും റിഫൈനറികളും ആക്രമിക്കരുത് അമേരിക്ക ഇസ്രയേലിന് നിര്‍ദ്ദേശം കൊടുത്തിരുന്നു. ആക്രമിക്കില്ലെന്ന് ഇസ്രയേല്‍ ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. പക്ഷെ കരാജില്‍ ആണവപരീക്ഷണം നടന്നതോടെയാണ് ഇസ്രയേല്‍ വാക്ക് തെറ്റിച്ചത്.

2022ലും കരാജ് നിലയത്തില്‍ ആക്രമണം നടന്നിരുന്നു. പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നിലയത്തിലെ സെന്‍ട്രിഫ്യൂജ് യന്ത്രങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അമേരിക്കയുടെ നിരീക്ഷണത്തിലാണ് നിലയം. ഈ മാസം19ന് ടെഹ്‌റാനിലെ ഷാദാബാദ് ഉരുക്ക് മാര്‍ക്കറ്റില്‍ തീ പിടിച്ച് നാല് പേര്‍ മരിച്ചിരുന്നു. ആണവ പദ്ധതികള്‍ക്കാവശ്യമായ വാല്‍വുകളും സെന്‍ട്രിഫ്യൂജ് യന്ത്രങ്ങളുടെ ചിപ്പുകളും നിര്‍മ്മിച്ചിരുന്ന രണ്ട് ഫാക്ടറികള്‍ കത്തി നശിച്ചു. ഇവിടെ വര്‍ക്ക്‌ഷോപ്പിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ആണവ കേന്ദ്രത്തിന് 2020ല്‍ ഇസ്രയേല്‍ ചാരന്മാര്‍ തീവച്ചിരുന്നു. മൊസാദ് പണം നല്‍കി റിക്രൂട്ട് ചെയ്ത ഒന്‍പത് ഇറാന്‍കാരാണ് നുഴഞ്ഞുകയറി തീവച്ചത്. സമാന ഓപ്പറേഷനാണോ കരാജ് നിലയത്തില്‍ നടന്നതെന്നാണ് വിവരങ്ങള്‍.

ഇറാന്റെ ആണവ കേന്ദ്രങ്ങളിലെത്താന്‍, ഇസ്രായേലി മിസൈലുകള്‍ ജോര്‍ദാന്‍, സൗദി അറേബ്യ അല്ലെങ്കില്‍ ഇറാഖ് തുടങ്ങിയ മൂന്നാം രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി കടക്കേണ്ടതുണ്ട്. എന്നിരുന്നാലും, വിദൂര ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് കഴിവുണ്ടെന്ന് ഇസ്രായേല്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. പക്ഷെ മിസൈല്‍ ആക്രമണമോ അല്ലെങ്കില്‍ ഇറാന്‍ റഡജാറിനെ കബളിപ്പിച്ച് ഡ്രോണ്‍ ആക്രമണമോ അല്ല ഇസ്രയേല്‍ നടത്തുന്നത്. മൊസാദ് ചാരന്മാരെ ഇറക്കി ആക്രമണം അല്ലെങ്കില്‍ ഇറാന്‍ പൗരന്മാരെ തന്നെ ഇറക്കി ആണവനിലയങ്ങള്‍ ആക്രമിക്കുക. ഇതാകുമ്പോള്‍ തെളിവില്ലാതെ ഇസ്രയേലിന് നേരെ ഇറാന് ആരോപണം ഉന്നയിക്കാന്‍ കഴിയില്ല.

ഇറാനില്‍ ഓരാക്രമണം ടെഹ്‌റാന്‍ ഉറപ്പിച്ചിരുന്നു എന്നാല്‍ അത് ഏത് തരത്തിലായിരിക്കും എന്നുള്ളത് ഖമനേയിയെ വട്ടംചുറ്റിച്ചത്. ഒടുവില്‍ ഇരച്ചുകേറി സൈനിക കേന്ദ്രങ്ങള്‍ തവിടുപൊടിയാക്കി ജൂതപ്പട മടങ്ങി. ഇതോടൊപ്പം ഇറാന്റെ മറ്റ് ആണവ കേന്ദ്രങ്ങളും തങ്ങളുടെ ചാരവലയത്തിലാക്കിയിട്ടുണ്ട് ഇസ്രയേല്‍. നടത്തിയത് സൈനിക ലക്ഷ്യങ്ങളില്‍ കര്‍ശനമായി ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഓപ്പറേഷന്‍ ആണെന്ന് IDF സ്ഥിരീകരിച്ചു. അത്യാധുനിക എഫ്35 ഉള്‍പ്പെടെ നൂറിലധികം വിമാനങ്ങളാണ് ശനിയാഴ്ച ഇറാനെതിരായ ആക്രമണത്തില്‍ പങ്കെടുത്തത്. ടാര്‍ഗറ്റഡ് അറ്റാക്കാണ് ഇറാന്റെ തലസ്ഥാനവും തന്ത്രപ്രധാനമായ സ്ഥലവുമായ ടെഹ്‌റാനും കരാജും ലക്ഷ്യമിട്ട് നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തി അടച്ചു. IDF ചീഫ് ഓഫ് സ്റ്റാഫ്, ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി, കിര്യയിലെ എയര്‍ഫോഴ്‌സ് ബങ്കറില്‍ നിന്ന് നിലവില്‍ ഇറാനിലെ ഓപ്പറേഷന്‍ നയിക്കുന്നു. IDF ഇപ്പോള്‍ ഇറാന്‍, ഇറാഖ്, യെമന്‍, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രതിരോധ മന്ത്രി യോവ് ഗാലന്റും ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയും ടെല്‍ അവീവിലെ കിര്യ താവളത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസ് ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു, 'ഇറാന്‍ സൈനിക ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന കൃത്യമായ ആക്രമണങ്ങള്‍, ഒക്‌ടോബര്‍ 1 ന് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് സ്വയം പ്രതിരോധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമായി ബൈഡന്‍ പ്രഖ്യാപിച്ചു. ഓപ്പറേഷന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇസ്രായേല്‍ സമയത്തെക്കുറിച്ച് അറിയിപ്പ് നല്‍കിയതായി യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചാരന്മാരെ ഇറക്കി നിരീക്ഷണം നടത്താനാണ് ഇസ്രയേലിന്റെ പദ്ധതി. അതിനായി ആക്രമണം നടത്തിയതിന്റെ മറവില്‍ മൊസാദ് ചാരന്മാരെ ഇസ്രയേല്‍ വ്യോമസേന ടെഹ്‌റാനില്‍ ഇറക്കിവിട്ടുവെന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇതോടെ മൊസാദ് ചാരന്മാരെ തപ്പി സൈന്യത്തെ ഇറക്കി ഇറാന്‍ റവല്യൂഷ്ണറി ഗാര്‍ഡ്. ഇറാന്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ നിരവധി സൈറ്റുകളില്‍ വ്യാപിപ്പിക്കുകയും ചിലത് ഭൂഗര്‍ഭ ബങ്കറുകളില്‍ നിര്‍മ്മിക്കുകയും ചെയ്തു, അവ പൂര്‍ണ്ണമായും നശിപ്പിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്.

ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ ഒരു അവലോകനം ഇതാ.

നടന്‍സ്
ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ടെഹ്‌റാനില്‍ നിന്ന് 300 കിലോമീറ്റര്‍ (180 മൈല്‍) തെക്ക് സ്ഥിതി ചെയ്യുന്ന നതാന്‍സ് ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പ്രധാന കേന്ദ്രമാണ്. ഇവിടെയാണ് ആണവ പദ്ധതി സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി യുറേനിയത്തെ സമ്പുഷ്ടമാക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

വ്യോമാക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഭൂഗര്‍ഭ ബങ്കറുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്റ്റക്‌സ്‌നെറ്റ് വൈറസിന്റെ ഉപയോഗം, സ്‌ഫോടനങ്ങള്‍, വൈദ്യുതി മുടക്കം എന്നിവയുള്‍പ്പെടെ ഇസ്രായേല്‍ ആരോപിച്ചുകൊണ്ടുള്ള നിരവധി അട്ടിമറി പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം നതാന്‍സ് ആയിരുന്നു. ഈ സൗകര്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം ഏപ്രിലില്‍ പ്രവര്‍ത്തനരഹിതമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

ഇസ്ഫഹാന്‍

ഇസ്ഫഹാന്‍ നഗരത്തിലെ ന്യൂക്ലിയര്‍ ടെക്‌നോളജി സെന്റര്‍, സമ്പുഷ്ടീകരണത്തിനായി റേഡിയോ ആക്ടീവ് മെറ്റീരിയല്‍ തയ്യാറാക്കുന്ന ഒരു യുറേനിയം സംസ്‌കരണ പ്ലാന്റാണ്. ഇവിടെ, യെല്ലോ കേക്ക് എന്നറിയപ്പെടുന്ന യുറേനിയം ഓക്‌സൈഡ് യുറേനിയം ടെട്രാഫ്‌ലൂറൈഡ് (UF4), യുറേനിയം ഹെക്‌സാഫ്‌ലൂറൈഡ് (UF6) ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. യുറേനിയം സമ്പുഷ്ടീകരണത്തിനായി സെന്‍ട്രിഫ്യൂജുകളില്‍ ഈ രാസ സംയുക്തം ഉപയോഗിക്കുന്നു.

സഘന്ദ്

ഈ യുറേനിയം ഖനി സ്ഥിതി ചെയ്യുന്നത് യാസ്ദ് പ്രവിശ്യയിലെ മരുഭൂമി പ്രദേശത്താണ്, യാസ്ദ് നഗരത്തില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ വടക്കുകിഴക്കായി. ഇറാനിലെ അറിയപ്പെടുന്ന ചുരുക്കം ചില യുറേനിയം ഖനന സ്ഥലങ്ങളില്‍ ഒന്നാണ് ഈ ഖനി, രാജ്യത്തിന്റെ ആണവ പദ്ധതിക്ക് ഉപയോഗിക്കുന്ന അസംസ്‌കൃത യുറേനിയം വിതരണം ചെയ്യുന്നു.

ബുഷെര്‍

ഇറാനിലെ ആദ്യത്തെ സിവിലിയന്‍ ആണവ നിലയം പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ ഇറാനിലെ തീരത്താണ് സ്ഥിതി ചെയ്യുന്നത്, ഇത് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഇത് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ല.

ടെഹ്‌റാന്‍

ടെഹ്‌റാന്‍ റിസര്‍ച്ച് റിയാക്ടര്‍ ടെഹ്‌റാനിലെ ഒരു ഗവേഷണ കേന്ദ്രമാണ്, ഇത് പ്രധാനമായും കാന്‍സര്‍ ചികിത്സയിലും ന്യൂക്ലിയര്‍ മെഡിസിന്‍ ഡയഗ്‌നോസ്റ്റിക്‌സിലും ഉപയോഗിക്കുന്ന മെഡിക്കല്‍ റേഡിയോ ഐസോടോപ്പുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

2015 ലെ ആണവ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ടെഹ്‌റാന്‍ റിസര്‍ച്ച് റിയാക്ടര്‍ ഒരു പ്രധാന പങ്ക് വഹിച്ചു, കാരണം ഇത് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമല്ല, ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയം ഉപയോഗിച്ചാല്‍ സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും.

പര്‍ച്ചിന്‍

ടെഹ്‌റാനില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ സൗകര്യം പരമ്പരാഗത ആയുധങ്ങളുടെയും മിസൈലുകളുടെയും പരീക്ഷണ കേന്ദ്രമായി ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പാര്‍ച്ചിനില്‍ നടന്നേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കരാജ്

ടെഹ്‌റാനില്‍ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറ് കരാജ് നഗരത്തിനടുത്താണ് കാര്‍ഷിക, വൈദ്യശാസ്ത്ര മേഖലകളിലെ ആണവ സാങ്കേതിക വിദ്യകള്‍ക്കായുള്ള ഒരു ഗവേഷണ കേന്ദ്രം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള സെന്‍ട്രിഫ്യൂജുകളുടെ ഉല്‍പാദനത്തിനും വികസനത്തിനും ഈ സൗകര്യം ഉപയോഗിക്കാനാകും.

കോം

ടെഹ്‌റാനില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്ക്, കോം നഗരത്തിനടുത്താണ് ഫോര്‍ഡോ ഫ്യൂവല്‍ എന്റിച്ച്‌മെന്റ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. വ്യോമാക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഒരു പര്‍വതത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഈ സൈറ്റ് ഉയര്‍ന്ന സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിക്കുന്നു.

അരക്ക്

ടെഹ്‌റാനില്‍ നിന്ന് 240 കിലോമീറ്റര്‍ പടിഞ്ഞാറുള്ള അറക് നഗരത്തിലെ ഒരു ഹെവി വാട്ടര്‍ റിയാക്ടറിന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ പ്ലൂട്ടോണിയം ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. എന്നിരുന്നാലും, 2015 ലെ ആണവ കരാറിനെത്തുടര്‍ന്ന്, ഈ സാധ്യത തള്ളിക്കളയാന്‍ റിയാക്ടറില്‍ മാറ്റം വരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 minutes ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (11 minutes ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (48 minutes ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (2 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (3 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (7 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (7 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (15 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends