രണ്ട് വമ്പൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടൽ നേർക്കുനേർ...ദൂരവും റിസ്‌കുമൊന്നും തങ്ങള്‍ക്ക് പ്രശനമല്ല എന്ന് 43 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ തെളിയിച്ചു...2000 കിലോമീറ്ററോളം സഞ്ചരിച്ച് ദൗത്യം നിര്‍വ്വഹിച്ച് മടങ്ങിയെത്തി...

ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ശനിയാഴ്ച വ്യോമാക്രമണം നടത്തിയത് ലോകമേ മുഴുവൻ ഞെട്ടലോടെയാണ് കാണുന്നത് . കാരണം രണ്ട് വമ്പൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടൽ നേർക്കുനേർ നടത്തുമ്പോൾ ഇനി എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നുള്ള ആശങ്ക തന്നെയാണ് എല്ലാവർക്കും ഉള്ളത്. കൃത്യമായ പ്ലാനിംഗ് ഉണ്ടാക്കിയത് ശേഷം കാത്തിരുന്നാണ് ഇസ്രായേൽ കഴിഞ്ഞ ദിവസം ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചത് . സാധാരണ പൗരന്മാർക്ക് ഒരു പോറൽ പോലും ഏൽക്കാതെയുള്ള ആക്രമണം തന്നെയായിരുന്നു ഇസ്രായേൽ തയ്യാറാക്കി നടപ്പിലാക്കിയത് .
ഓപ്പറേഷന്‍ ഓപ്പറ എന്നായിരുന്നു ആ സൈനിക ദൗത്യത്തിന്റെ പേര്. ദൂരവും റിസ്‌കുമൊന്നും തങ്ങള്‍ക്ക് പ്രശനമല്ല എന്ന് 43 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ തെളിയിച്ചു. വിശേഷിച്ചും തങ്ങളുടെ മടയില്‍ കയറി ആക്രമിച്ച ഇറാനെ. 200 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ ഒറ്റദിവസം വര്‍ഷിച്ച ഇറാനോട് പകരം ചോദിച്ചത് ഒരുമാസത്തിന് ശേഷമാണെന്ന് മാത്രം.കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ മൂന്നുഘട്ടങ്ങളിലായി 100 പോര്‍ വിമാനങ്ങളാണ് പങ്കെടുത്തത്. അമേരിക്കന്‍ നിര്‍മ്മിത സ്റ്റെല്‍ത്ത് എഫ് -35 പോര്‍ വിമാനങ്ങളും എഫ്-15ഐ റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും,
എഫ്-16ഐ സുഫ വ്യോമ പ്രതിരോധ ജെറ്റുകളുമാണ് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് 2000 കിലോമീറ്ററോളം സഞ്ചരിച്ച് ദൗത്യം നിര്‍വ്വഹിച്ച് മടങ്ങിയെത്തിയത്.'റാംപേജ്' എന്ന ദീര്‍ഘദൂര, സൂപ്പര്‍സോണിക് മിസൈലും 'റോക്സ്' എന്ന വ്യോമാക്രമണ മിസൈലുമായിരുന്നു ആയുധങ്ങള്‍൧ 981ല്‍, ഇറാഖിലെ ഓപ്പറേഷന്‍ ഓപ്പറയില്‍ ഏകദേശം 1,100 കിലോമീറ്ററോളം വിമാനങ്ങള്‍ക്ക് താണ്ടണമായിരുന്നു. സഞ്ചാരപഥത്തിലാകട്ടെ നിരവധി ശത്രുരാജ്യങ്ങളും. പിന്നെ പരിമിതമായ ഇന്ധനശേഖരവും. ഇന്നത്തെ ആക്രമണമാകട്ടെ കൂടുതല്‍ തന്ത്രപൂര്‍വ്വമായിരുന്നു എന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























