അടിയന്തര യുഎൻ രക്ഷാസമിതി വിളിച്ചു ചേർക്കണം; യുഎൻ രക്ഷാസമിതിയോട് ആവശ്യവുമായി ഇറാൻ; ശത്രുവിന്റെ കടന്നുകയറ്റത്തിന് തിരിച്ചടി നൽകാൻ ഇറാന് അവകാശമുണ്ടെന്ന് വാദം

ഇസ്രായേൽ - ഇറാൻ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. ആക്രമണവും പ്രത്യാക്രമണവുമായി കളം നിറയുകയാണ് ഇരുകൂട്ടരും അതിനിടയിൽ നിർണായകമായ മറ്റൊരു വിവരം പുറത്ത് വരുന്നു. ഇസ്രായേൽ ആക്രമണത്തിന് തിരിച്ചക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഇറാൻ ആവശ്യപ്പെട്ടിരിക്കുന്ന മറ്റൊരു ആവശ്യം അടിയന്തര യുഎൻ രക്ഷാസമിതി വിളിച്ചുചേർക്കണമെന്നാണ്.
എന്തായാലും ഇറാന്റെ ഈ ആവശ്യങ്ങൾ അംഗീക്കരിക്കപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇറാൻ തിരിച്ചടിച്ചാൽ ഇസ്രായേൽ സുരക്ഷക്കായി രംഗത്തിറങ്ങാൻ യുഎസ് പ്രസിഡന്റ ജോ ബൈഡൻ സൈന്യത്തിന് അനുവാദം നൽകിയിരിക്കുകയാണ്.വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കിയിരിക്കുന്നത് ശത്രുവിന്റെ കടന്നുകയറ്റത്തിന് തിരിച്ചടി നൽകാൻ ഇറാന് അവകാശമുണ്ടെന്നാണ്.
അന്തർദേശീയ നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേൽ മേഖലയിൽ തുടരുന്നതെന്നും ലോകസമാധാനത്തിന് നേരെയുള്ള വെല്ലുവിളി ചർച്ച ചെയ്യാൻ അടിയന്തരമായി യുഎൻ രക്ഷാസമിതി ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി ഉയർന്നിരിക്കുകയാണ് . തങ്ങളുടെ റഡാർ സംവിധാനങ്ങൾക്ക് തകരാർ ഉണ്ടായി. ഇത് വ്യക്തമാക്കിയ ഇറാൻ മിസൈൽ പ്രതിരോധ സംവിധാനത്തിലൂടെ ശത്രുവിന്റെ ആക്രമണം പ്രതിരോധിച്ചു
https://www.facebook.com/Malayalivartha


























