Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

“അതിശയപ്പെടുത്തുകയോ ചെറുതാക്കുകയോ ചെയ്യരുത്”...ഖമേനി മാളത്തിന് പുറത്ത് ഖമേനി..! എല്ലാം തിരുമാനിച്ചിറങ്ങി നെതന്യാഹ്യു..!മൊസാദിന്റെ ഒറ്റവാക്കിൽ നിർണായക മണിക്കൂർ

28 OCTOBER 2024 10:04 AM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ ആക്രമണത്തിനു ശേഷം ഇപ്പോൾ ഇറാന്റെ ആത്മീയ നേതാവ് അയത്തുള്ള ഖൊമേനി ആദ്യ പ്രസ്ഥാവന ഇറക്കിയിരിക്കുന്നു. ഇസ്രായേൽ നടത്തിയ ആക്രമണം “അതിശയപ്പെടുത്തുകയോ ചെറുതാക്കുകയോ ചെയ്യരുത്” എന്ന് പറഞ്ഞു.എന്നാൽ ഇസ്രായേലിനെ തിരിച്ച് ആക്രമിക്കും എന്നുള്ള വെല്ലുവിളി ഖൊമേനി നടത്തിയില്ല.

ഇസ്രായേൽ വിചാരിക്കുന്നതിലും അപ്പുറത്താണ്‌ എന്നും ചെറുതായി കാണരുത് എന്നും സൂചനകൾ ഉള്ള ആയത്തുള്ള അലി ഖൊമേനിയുടെ ഇപ്പോഴത്തേ പ്രസ്ഥാവന ഒരു തലകുനിക്കൽ എന്നും തിരിച്ചടി അംഗീകരിക്കുന്നു എന്നും ഉള്ള തരത്തിലും വ്യാഖ്യാനങ്ങൾ വരുന്നു. സാധാരണ ആയത്തൊള്ള അലി ഖൊമേനി ഇത്തരം പ്രസ്ഥാവനകൾ നറ്റത്തുമ്പോൾ അണികളിലും ഇസ്ളാമിക വിശ്വാസികളിലും ആവേശം വാനോളം വിതറുമായിരുന്നു. മത മൗലീക വാദം കുത്തി നിറയ്ക്കുകയും ചെയ്യുമായിരുന്നു.

 

 

അള്ളാഹുവിനെ ഉദ്ധരിച്ച് വെല്ലുവിളികൾ നടത്തുകയും അള്ളാഹുവിന്റെ യുദ്ധ വഴികൾ വിവരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇസ്രായേലിനെ ആക്രമണം വാങ്ങിയ ശേഷം ഖൊമേനി ആകെ ഒന്ന് മയപ്പെട്ടു എന്നും തണുത്തു എന്നുമാണ്‌ ഇപ്പോൾ വരുന്ന അദ്ദേഹത്തിന്റെ വീര്യം കുറഞ്ഞ് വാക്കുകൾ വ്യക്തമാക്കുന്നത്.
ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ് പ്രസിഡണ്ട് ആബ്ദെൽ ഫത്താഹ് എൽ-സിസി. ഗാസയിൽ ബന്ദികളാക്കിയ നാല് പേരുടെ മോചനം സാധ്യമാക്കാനാണിത്. ബന്ദികളെ വിട്ടയയ്ക്കുന്നതും പൂർണ്ണ വെടിനിർത്തലിന് വഴിയൊരുക്കുന്നതുമായ നിർദേശമാണ് അൽസീസി മുന്നോട്ടുവെച്ചത്. അതുമാത്രമല്ല ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് അബ്ദുൽ ഫത്താഹ് അൽസീസി സർക്കാർ.ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും അതങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. യുഎസിന്റെ സമ്മർദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേൽ ആക്രമിക്കാതിരുന്നതെന്നുള്ള മാധ്യമ വാർത്തകളെയും നെതന്യാഹുവിന്റെ ഓഫിസ് നിഷേധിച്ചു.

 

 

 

ഇറാന്റെ ആണവ മേഖലകളിൽ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിന് മേൽ സമ്മർദം ചെലുത്തിയിരുന്നതായി യുഎസ് അവകാശപ്പെട്ടിരുന്നു. സൈനിക കേന്ദ്രങ്ങളിൽ മാത്രമാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും ഇതോടെ സംഘർഷത്തിന് അന്ത്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

ഇറാനിലെ മിസൈൽ ഫാക്ടറികൾക്കും മറ്റു പ്രദേശങ്ങൾക്കും നേരെ പുലർച്ചയ്ക്കു മുൻപായി മൂന്നു ഘട്ടമായാണ് ഇസ്രയേൽ ആക്രമണം ‌നടത്തിയത്. ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

 

 

‘‘രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ്ണ വെടിനിർത്തലും ഗാസയിലേക്ക് സഹായവും ലക്ഷ്യമിട്ട് പത്ത് ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തും’’–കെയ്റോയിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നു 10 ദിവസത്തിനുള്ളിൽ സ്ഥിരമായ വെടിനിർത്തൽ കരാറിലെത്തുന്നതിനായി ചർച്ചകൾ പുനരാരംഭിക്കണമെന്നും അബ്ദുൽ ഫത്താഹ് അൽസീസി വ്യക്തമാക്കി.

അബുദൽ ഫത്താഹ് അൽസീസിയുടെ നിർദേശത്തോട് ഇസ്രയേലോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നിർദേശങ്ങൾ ഹമാസ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു പലസ്തീനീയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എന്നാൽ ഏത് കരാറും യുദ്ധം അവസാനിപ്പിക്കുകയും ഇസ്രയേൽ സൈന്യത്തെ ഗാസയിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നതായിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

:ഇറാന് നേരെ ഇസ്രയേല്‍ ഒക്ടോബര്‍ 26 ശനിയാഴ്ച നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം ഹെസ്ബുള്ള എന്ന തീവ്രവാദസംഘടന ലെബനനില്‍ നിന്നും അയച്ച റോക്കറ്റുകള്‍ തകര്‍ത്ത് ഇസ്രയേല്‍.

 

 

ഹെസ്ബുള്ള ലെബനനില്‍ നിന്നും അയച്ച ഏകദേശം 190 റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. അയേണ്‍ ഡോം എന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഹെസ്ബുള്ള അയച്ച മിസൈലുകള്‍ തകര്‍ത്തത്. ഇത് ഇറാനെതിരെ ഇസ്രയേല്‍ ഒക്ടോബര്‍ 26ന് നടത്തിയ ആക്രമണത്തിനുള്ള ഹെസ്ബുള്ള തീവ്രവാദസംഘടനയുടെ പകരം വീട്ടലാണെന്നാണ് കരുതുന്നത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതിന് പ്രതികാരമെന്നോണമാണ് ശനിയാഴ്ച ഇസ്രയേല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമണം നടത്തിയത്.

യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു; ഇന്ത്യയ്‌ക്ക് ആശങ്ക പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടുന്ന യുദ്ധകാര്‍മേഘം ഇന്ത്യയെയും ആശങ്കയില്‍ ആഴ്‌ത്തുന്നു. ഇറാന്‍ പിന്തുണയുള്ള ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി റെബലുകള്‍ എന്നിവര്‍ ഇസ്രയേലിനും അമേരിക്കയ്‌ക്കും എതിരെ പ്രത്യാക്രമണങ്ങള്‍ നടത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇത് മധ്യേഷ്യയിലാകെ നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ ചരക്ക് നീക്കങ്ങളും അന്താരാഷ്‌ട്രവ്യാപരങ്ങളും സ്തംഭിക്കും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മേഖലയെ തള്ളിനീക്കും. ഇതെല്ലാം മുന്നില്‍ കണ്ടാണ്, ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഇറാനെതിരെ നടത്തിയ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎസ് പരസ്യപ്രസ്താവന നടത്തിയത്.

 

 

ഇസ്രയേലിനെതിരെ മിസൈലുകള്‍ അയയ്‌ക്കാന്‍ സാധ്യതയുള്ള ഇറാന്റെ കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറ‍ഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഇന്ധനം നല്‍കുന്ന കേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടതെന്ന് പറയുന്നു. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ യൂണിറ്റടക്കം 20 കേന്ദ്രങ്ങളാണ് ഇസ്രയേല്‍ തകര്‍ത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (4 minutes ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (13 minutes ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (50 minutes ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (2 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (3 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (7 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (7 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (7 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (15 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (15 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends