“അതിശയപ്പെടുത്തുകയോ ചെറുതാക്കുകയോ ചെയ്യരുത്”...ഖമേനി മാളത്തിന് പുറത്ത് ഖമേനി..! എല്ലാം തിരുമാനിച്ചിറങ്ങി നെതന്യാഹ്യു..!മൊസാദിന്റെ ഒറ്റവാക്കിൽ നിർണായക മണിക്കൂർ

ഇസ്രായേൽ ആക്രമണത്തിനു ശേഷം ഇപ്പോൾ ഇറാന്റെ ആത്മീയ നേതാവ് അയത്തുള്ള ഖൊമേനി ആദ്യ പ്രസ്ഥാവന ഇറക്കിയിരിക്കുന്നു. ഇസ്രായേൽ നടത്തിയ ആക്രമണം “അതിശയപ്പെടുത്തുകയോ ചെറുതാക്കുകയോ ചെയ്യരുത്” എന്ന് പറഞ്ഞു.എന്നാൽ ഇസ്രായേലിനെ തിരിച്ച് ആക്രമിക്കും എന്നുള്ള വെല്ലുവിളി ഖൊമേനി നടത്തിയില്ല.
ഇസ്രായേൽ വിചാരിക്കുന്നതിലും അപ്പുറത്താണ് എന്നും ചെറുതായി കാണരുത് എന്നും സൂചനകൾ ഉള്ള ആയത്തുള്ള അലി ഖൊമേനിയുടെ ഇപ്പോഴത്തേ പ്രസ്ഥാവന ഒരു തലകുനിക്കൽ എന്നും തിരിച്ചടി അംഗീകരിക്കുന്നു എന്നും ഉള്ള തരത്തിലും വ്യാഖ്യാനങ്ങൾ വരുന്നു. സാധാരണ ആയത്തൊള്ള അലി ഖൊമേനി ഇത്തരം പ്രസ്ഥാവനകൾ നറ്റത്തുമ്പോൾ അണികളിലും ഇസ്ളാമിക വിശ്വാസികളിലും ആവേശം വാനോളം വിതറുമായിരുന്നു. മത മൗലീക വാദം കുത്തി നിറയ്ക്കുകയും ചെയ്യുമായിരുന്നു.
അള്ളാഹുവിനെ ഉദ്ധരിച്ച് വെല്ലുവിളികൾ നടത്തുകയും അള്ളാഹുവിന്റെ യുദ്ധ വഴികൾ വിവരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇസ്രായേലിനെ ആക്രമണം വാങ്ങിയ ശേഷം ഖൊമേനി ആകെ ഒന്ന് മയപ്പെട്ടു എന്നും തണുത്തു എന്നുമാണ് ഇപ്പോൾ വരുന്ന അദ്ദേഹത്തിന്റെ വീര്യം കുറഞ്ഞ് വാക്കുകൾ വ്യക്തമാക്കുന്നത്.
ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ് പ്രസിഡണ്ട് ആബ്ദെൽ ഫത്താഹ് എൽ-സിസി. ഗാസയിൽ ബന്ദികളാക്കിയ നാല് പേരുടെ മോചനം സാധ്യമാക്കാനാണിത്. ബന്ദികളെ വിട്ടയയ്ക്കുന്നതും പൂർണ്ണ വെടിനിർത്തലിന് വഴിയൊരുക്കുന്നതുമായ നിർദേശമാണ് അൽസീസി മുന്നോട്ടുവെച്ചത്. അതുമാത്രമല്ല ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് അബ്ദുൽ ഫത്താഹ് അൽസീസി സർക്കാർ.ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും അതങ്ങനെ തന്നെ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. യുഎസിന്റെ സമ്മർദപ്രകാരമാണ് ഇറാനിലെ ആണവ കേന്ദ്രങ്ങളും എണ്ണ സംഭരണികളും ഇസ്രയേൽ ആക്രമിക്കാതിരുന്നതെന്നുള്ള മാധ്യമ വാർത്തകളെയും നെതന്യാഹുവിന്റെ ഓഫിസ് നിഷേധിച്ചു.
ഇറാന്റെ ആണവ മേഖലകളിൽ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിന് മേൽ സമ്മർദം ചെലുത്തിയിരുന്നതായി യുഎസ് അവകാശപ്പെട്ടിരുന്നു. സൈനിക കേന്ദ്രങ്ങളിൽ മാത്രമാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും ഇതോടെ സംഘർഷത്തിന് അന്ത്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.
ഇറാനിലെ മിസൈൽ ഫാക്ടറികൾക്കും മറ്റു പ്രദേശങ്ങൾക്കും നേരെ പുലർച്ചയ്ക്കു മുൻപായി മൂന്നു ഘട്ടമായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
‘‘രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള നാല് ഇസ്രായേലി ബന്ദികളെ പലസ്തീൻ തടവുകാർക്ക് പകരമായി കൈമാറും. തുടർന്ന്, പൂർണ്ണ വെടിനിർത്തലും ഗാസയിലേക്ക് സഹായവും ലക്ഷ്യമിട്ട് പത്ത് ദിവസത്തിനുള്ളിൽ കൂടുതൽ ചർച്ചകൾ നടത്തും’’–കെയ്റോയിൽ അൾജീരിയൻ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നു 10 ദിവസത്തിനുള്ളിൽ സ്ഥിരമായ വെടിനിർത്തൽ കരാറിലെത്തുന്നതിനായി ചർച്ചകൾ പുനരാരംഭിക്കണമെന്നും അബ്ദുൽ ഫത്താഹ് അൽസീസി വ്യക്തമാക്കി.
അബുദൽ ഫത്താഹ് അൽസീസിയുടെ നിർദേശത്തോട് ഇസ്രയേലോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ നിർദേശങ്ങൾ ഹമാസ് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു പലസ്തീനീയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എന്നാൽ ഏത് കരാറും യുദ്ധം അവസാനിപ്പിക്കുകയും ഇസ്രയേൽ സൈന്യത്തെ ഗാസയിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നതായിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
:ഇറാന് നേരെ ഇസ്രയേല്‍ ഒക്ടോബര്‍ 26 ശനിയാഴ്ച നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം ഹെസ്ബുള്ള എന്ന തീവ്രവാദസംഘടന ലെബനനില്‍ നിന്നും അയച്ച റോക്കറ്റുകള്‍ തകര്‍ത്ത് ഇസ്രയേല്‍.
ഹെസ്ബുള്ള ലെബനനില്‍ നിന്നും അയച്ച ഏകദേശം 190 റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. അയേണ്‍ ഡോം എന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഹെസ്ബുള്ള അയച്ച മിസൈലുകള്‍ തകര്‍ത്തത്. ഇത് ഇറാനെതിരെ ഇസ്രയേല്‍ ഒക്ടോബര്‍ 26ന് നടത്തിയ ആക്രമണത്തിനുള്ള ഹെസ്ബുള്ള തീവ്രവാദസംഘടനയുടെ പകരം വീട്ടലാണെന്നാണ് കരുതുന്നത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതിന് പ്രതികാരമെന്നോണമാണ് ശനിയാഴ്ച ഇസ്രയേല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമണം നടത്തിയത്.
യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു; ഇന്ത്യയ്‌ക്ക് ആശങ്ക പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടുന്ന യുദ്ധകാര്‍മേഘം ഇന്ത്യയെയും ആശങ്കയില്‍ ആഴ്‌ത്തുന്നു. ഇറാന്‍ പിന്തുണയുള്ള ലെബനനിലെ ഹെസ്ബുള്ള, പലസ്തീനിലെ ഹമാസ്, യെമനിലെ ഹൂതി റെബലുകള്‍ എന്നിവര്‍ ഇസ്രയേലിനും അമേരിക്കയ്‌ക്കും എതിരെ പ്രത്യാക്രമണങ്ങള്‍ നടത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇത് മധ്യേഷ്യയിലാകെ നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങിനെയെങ്കില്‍ ചരക്ക് നീക്കങ്ങളും അന്താരാഷ്‌ട്രവ്യാപരങ്ങളും സ്തംഭിക്കും. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മേഖലയെ തള്ളിനീക്കും. ഇതെല്ലാം മുന്നില്‍ കണ്ടാണ്, ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഇറാനെതിരെ നടത്തിയ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുഎസ് പരസ്യപ്രസ്താവന നടത്തിയത്.
ഇസ്രയേലിനെതിരെ മിസൈലുകള്‍ അയയ്‌ക്കാന്‍ സാധ്യതയുള്ള ഇറാന്റെ കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഇന്ധനം നല്‍കുന്ന കേന്ദ്രങ്ങളാണ് തകര്‍ക്കപ്പെട്ടതെന്ന് പറയുന്നു. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ യൂണിറ്റടക്കം 20 കേന്ദ്രങ്ങളാണ് ഇസ്രയേല്‍ തകര്‍ത്തത്.
https://www.facebook.com/Malayalivartha


























