അനങ്ങരുത് ഇറാന് സൗദിയുടെ മുന്നറിയിപ്പ്..! ഹിസ്‌ബുള്ളയുടെ ത്രിമൂർത്തികളെ കാലപുരിക്കയച്ച് ഇസ്രായേൽ വേട്ട

“ഹിസ്ബുള്ളയുടെ ബിൻ്റ് ജെബെയിൽ ഏരിയയുടെ കമാൻഡർ അഹമ്മദ് ജാഫർ മഅത്തൂക്ക് ഐഎഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിന്നു. ഇത് നടന്ന് ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തിൻ്റെ പിൻഗാമിയെയും ഹിസ്ബുള്ളയുടെ പീരങ്കി സൈന്യത്തിന്റെ തലവനെയും ബിൻ്റ് ജ്ബെയിൽ ഏരിയയിൽ നിന്ന് ഇല്ലാതാക്കി,” ഇസ്രായേൽ പ്രതിരോധ സേന സമൂഹമാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
തെക്കൻ ലെബനനിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സിവിലിയന്മാർക്കും ഐഡിഎഫ് സൈനികർക്കും നേരെ രൂക്ഷമായ ആക്രമണത്തിന് നേതൃത്വം കൊടുത്തവരിയിരിന്നു ഇവർ. ടാങ്ക് വിരുദ്ധ മിസൈലുകൾ വിക്ഷേപിക്കുന്നത് ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ ഈ മൂന്ന് ഭീകരർ ബിൻ്റ് ജെബെയിൽ മുൻകൈ എടുത്തിരുന്നു.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, 70 ഹിസ്ബുള്ള പോരാളികളെ ഇസ്രായേൽ കൊല്ലുകയും തെക്കൻ ലെബനനിലെ 120 ലക്ഷ്യങ്ങൾ ആക്രമിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പിൻ്റെ തെക്കൻ ബെയ്റൂട്ടിലെ ശക്തികേന്ദ്രത്തിലെ ആയുധ ഫാക്ടറികളിലും സംഭരണശാലകളിലും “കൃത്യമായ ആക്രമണം” നടത്തുകയും ചെയ്തതായി ഇസ്രായേൽ സൈന്യം പറഞ്ഞു.
എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. ജാമ്യാപേക്ഷ തീർപ്പാക്കുംവരെ അറസ്റ്റിനില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ ജാമ്യം നിഷേധിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം. പാർട്ടിതല നടപടിയുടെ കാര്യത്തിൽ സി.പി.എമ്മും വിധി വരെ കാത്തിരിക്കുമെന്നാണ് അറിയുന്നത്.
എ.ഡി.എം. ആത്മഹത്യചെയ്ത സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദംകേട്ടത്.
നവീൻ ബാബുവിനെതിരെയുള്ള അഴിമതി ആരോപണം കോടതിയിലും ദിവ്യ ആവർത്തിച്ചു. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും പോലീസും എതിർത്തു. 18-നാണ് ദിവ്യക്കുവേണ്ടി ജാമ്യാപേക്ഷ നൽകിയത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. യാത്രയയപ്പ് യോഗം നടന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും ഏക പ്രതി ഇപ്പോഴും അന്വേഷണസംഘത്തിന്റെ മുന്നിലെത്തിയിട്ടില്ല. പി.പി.ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. കീഴടങ്ങില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ.വിശ്വനും അറിയിച്ചു. ദിവ്യ കണ്ണൂരിൽത്തന്നെയുണ്ടെന്നാണ് വിവരം.
നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗവുമായി ബന്ധപ്പെട്ട് പി.പി.ദിവ്യ നൽകിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ അച്ചടക്കനടപടിക്കൊരുങ്ങുകയാണ് സി.പി.എം. മുൻകൂർവിധി വന്നശേഷം കമ്മിറ്റി ചേർന്ന് നടപടി തീരുമാനിക്കാമെന്നാണ് ധാരണ. നിലവിൽ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ പ്രാദേശികതലത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. കൈക്കൂലി പരാതി നൽകിയ പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശത്തിലാകുകയും ചെയ്തതോടെ സി.പി.എം. പ്രതിരോധത്തിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























