ആയത്തുള്ള അലി ഖമനേയി, കൊല്ലപ്പെട്ടോ..? അമേരിക്ക പറയുന്നത് ഇങ്ങനെ...

ഇറാന്റെ മുന്‍ പ്രസിഡന്റും നിലവിലെ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതോ അതോ മരിച്ചതോ. ഖമനേയി മരിച്ചത് ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. മരിച്ചിട്ടില്ലെങ്കില്‍ ഖമനേയിയുടെ ഇപ്പോഴത്തെ സ്ഥിതിയെങ്ങനെയെന്നതും ആശങ്ക ഉയര്‍ത്തുന്നു. ഇസ്രായേല്‍ അതിശക്തമായ ആക്രമണം ഇറനു നേരേ തൊടുത്തുവിട്ടുകൊണ്ടിരിക്കെയാണ് ഇസ്രായേലിന്‍ ഒന്നാം നമ്പര്‍ ശത്രുവായ ആയത്തുള്ള അലി ഖമനേയി മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഗുരുതരാവസ്ഥയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖമനേയിക്ക് ക്യാന്‍സര്‍ രോഗം ഗുരുതരമാണെന്നതും ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങള്‍ക്കും കാരണമായിരിക്കുന്നത്. ഖമനേയി ഒഴിയുന്നതോടെ 55 കാരനായ രണ്ടാമത്തെ മകന്‍ മോജ്തബ ഖമേനി പിന്‍ഗാമിയാകുമെന്നാണ് പറയുന്നത്. പിന്‍ഗാമി ആരാണ് എന്നതില്‍ വ്യക്തതയില്ല. ഖമനേയി കൊല്ലപ്പെട്ടതോ അതോ രോഗത്താല്‍ മരിച്ചതോ എന്നതാണ് ഇനി കണ്ടറിയനുള്ളത്.
ഖമനേയി കൊല്ലപ്പെട്ടത് ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തിലാണെങ്കില്‍ ഇറാന്‍ എങ്ങനെ തിരിച്ചടിക്കും എന്നതാണ് കണ്ടറിയേണ്ടത്. ഇറാന്റെ ആയുധപ്പുരകളേറെയും ഇസ്രായേല്‍ തകര്‍ത്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇനി തിരിച്ചടിക്കാന്‍ പറ്റാത്ത വിധമുള്ള ആഘാതമാണ് ഇസ്രായേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറാന്റെ സൈനിക ശക്തിയായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് ആകെ തരിപ്പണമായിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍.
ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സിയുടെ 2024 മേയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതു മുതല്‍ ഇറാനില്‍ അനിശ്ചിതത്വം തുടരുകയാണ്. ഖമനേയിയുടെ പിന്‍ഗാമിയാകുമെന്നു കരുതിയിരുന്ന റെയ്‌സിയുടെ മരണത്തിനു പിന്നില്‍ ഇസ്രായേലാണെന്ന് ഇപ്പോഴും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 2020 ഡിസംബറില്‍ ഖമേനി അന്തരിച്ചെന്ന അഭ്യൂഹവുമായി ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. 81 വയസ്സുകാരനായ ഖമേനി അനാരോഗ്യം മൂലം മകന്‍ സയിദ് മുജ്തബ ഖമനയിക്ക് അധികാരം കൈമാറിയെന്ന് ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് എന്ന ഇസ്രയേലി മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1989 മുതല്‍ ഇറാന്റെ പരമോന്നത പദവി വഹിക്കുന്ന നേതാവായ ആയത്തുള്ള അലി ഖൊമേനി 1981 മുതല്‍ 89 വരെ ഇറാന്റെ പ്രസിഡന്റായിരുന്നു. ഇസ്രായേലിനെതിരെ തീവ്ര നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നേതാവായിരുന്നു ഖമേനി. ഇന്ത്യയില്‍ വലിയ തോതില്‍ മുസ്ലീം പീഢനം നടക്കുന്നതായി കഴിഞ്ഞ വര്‍ഷം ഖൊമേനി ആരോപണം ഉന്നയിയിച്ചിരുന്നു. ഹമാസ് തീവ്രവാദികള ഇസ്രായേലിനെതിരെ ആക്രമണത്തിന് അയച്ചതില്‍ ഖൊമേനിക്കും പങ്കുള്ളതായി ഇസ്രായേല്‍ ആരോപിക്കുന്നു. മാത്രവുമല്ല, ഇസ്രയേലിനോടുള്ള ചെറുത്തുനില്‍പ്പില്‍ നിന്ന് പിന്നോട്ടില്ലെന്നും ഖൊമേനി ആവര്‍ത്തിച്ചുപറഞ്ഞിരുന്നു.
ഇറാനികളെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം റഷ്യന്‍ നിര്‍മിത റൈഫിള്‍ കൈയില്‍ പിടിച്ചിരുന്നു. ഇസ്രയേല്‍ എന്ന ശത്രു രാജ്യം ഉടന്‍ ചാരമാകുമെന്നും ഇനി അധിക കാലം ഇസ്രയേലിന് ആയുസില്ലെന്നും പറഞ്ഞാണ് കൈയില്‍ യന്ത്രത്തോക്കും വച്ച് വെല്ലിവിളി പ്രഭാഷണം നടത്തിയത്. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണെന്നും ഖൊമേനി പറഞ്ഞിരുന്നു. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേലിനെതിരെ ഹമാസും ഹിസ്ബുള്ളയും അടക്കമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് മിസൈലുകളടക്കമുള്ള ആയുധമെത്തിക്കുന്നത് ഇറാനാണ്.
ഇറാനിലേക്ക് ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണവും ലെബനനിലെ ഹിസ്ബുള്ളയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക ഓപ്പറേഷനുകളും ഇറാനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഖൊമേനിയുടെ ഉറച്ച നിലപാടുകളിലൂടെയാണ് രാജ്യം സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ഖൊമേനി കൊല്ലപ്പെട്ടുവെന്നും അതല്ലെങ്കില്‍ ഗുരുതരാവസ്ഥയിലാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈല്‍, ഡ്രോണ്‍ ബേസുകളും നിര്‍മ്മാണ കേന്ദ്രങ്ങളും ഇസ്രയേലി യുദ്ധവിമാനങ്ങള്‍ തകര്‍ത്തുകഴിഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ടെല്‍ അവീവിന് നേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ തിരിച്ചടിയാണ് അരങ്ങേറിയത്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെയും ഹമാസ് മേധാവിയായിരുന്ന ഇസ്മയില്‍ ഹനിയേയുടെയും വധത്തിന് ഇറാന്റെ പ്രതികാരമായിരുന്നു ഒക്ടോബര്‍ ഒന്നിലെ ആക്രമണം.അന്ന് ഇസ്രയേലില്‍ ആളപായമുണ്ടായില്ല. ഇസ്രോയേലിന്റെ തുടര്‍ച്ചയായി ആക്രമണത്തില്‍ ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും ഉന്നത നേതാക്കളെ നഷ്ടപ്പെട്ട് ശക്തി ക്ഷയിച്ച അവസ്ഥയിലുമാണ്.
പടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും ശക്തമായ സൈന്യമാണ് ഇറാന്‍ എന്നിരിക്കെയാണ് അവര്‍ക്ക് നേതാവില്ലാതായിരിക്കുന്നത്. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തില്‍ വീടുകളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം 55 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























