Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ആയത്തുള്ള അലി ഖമനേയി, കൊല്ലപ്പെട്ടോ..? അമേരിക്ക പറയുന്നത് ഇങ്ങനെ...

28 OCTOBER 2024 04:30 PM IST
മലയാളി വാര്‍ത്ത

ഇറാന്റെ മുന്‍ പ്രസിഡന്റും നിലവിലെ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതോ അതോ മരിച്ചതോ. ഖമനേയി മരിച്ചത് ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. മരിച്ചിട്ടില്ലെങ്കില്‍ ഖമനേയിയുടെ ഇപ്പോഴത്തെ സ്ഥിതിയെങ്ങനെയെന്നതും ആശങ്ക ഉയര്‍ത്തുന്നു. ഇസ്രായേല്‍ അതിശക്തമായ ആക്രമണം ഇറനു നേരേ തൊടുത്തുവിട്ടുകൊണ്ടിരിക്കെയാണ് ഇസ്രായേലിന്‍ ഒന്നാം നമ്പര്‍ ശത്രുവായ ആയത്തുള്ള അലി ഖമനേയി മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഗുരുതരാവസ്ഥയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖമനേയിക്ക് ക്യാന്‍സര്‍ രോഗം ഗുരുതരമാണെന്നതും ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങള്‍ക്കും കാരണമായിരിക്കുന്നത്. ഖമനേയി ഒഴിയുന്നതോടെ 55 കാരനായ രണ്ടാമത്തെ മകന്‍ മോജ്തബ ഖമേനി പിന്‍ഗാമിയാകുമെന്നാണ് പറയുന്നത്. പിന്‍ഗാമി ആരാണ് എന്നതില്‍ വ്യക്തതയില്ല. ഖമനേയി കൊല്ലപ്പെട്ടതോ അതോ രോഗത്താല്‍ മരിച്ചതോ എന്നതാണ് ഇനി കണ്ടറിയനുള്ളത്.


ഖമനേയി കൊല്ലപ്പെട്ടത് ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ ആക്രമണത്തിലാണെങ്കില്‍ ഇറാന്‍ എങ്ങനെ തിരിച്ചടിക്കും എന്നതാണ് കണ്ടറിയേണ്ടത്. ഇറാന്റെ ആയുധപ്പുരകളേറെയും ഇസ്രായേല്‍ തകര്‍ത്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇനി തിരിച്ചടിക്കാന്‍ പറ്റാത്ത വിധമുള്ള ആഘാതമാണ് ഇസ്രായേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറാന്റെ സൈനിക ശക്തിയായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് ആകെ തരിപ്പണമായിക്കഴിഞ്ഞുവെന്നാണ് സൂചനകള്‍.

 

 

ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സിയുടെ 2024 മേയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതു മുതല്‍ ഇറാനില്‍ അനിശ്ചിതത്വം തുടരുകയാണ്. ഖമനേയിയുടെ പിന്‍ഗാമിയാകുമെന്നു കരുതിയിരുന്ന റെയ്‌സിയുടെ മരണത്തിനു പിന്നില്‍ ഇസ്രായേലാണെന്ന് ഇപ്പോഴും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 2020 ഡിസംബറില്‍ ഖമേനി അന്തരിച്ചെന്ന അഭ്യൂഹവുമായി ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. 81 വയസ്സുകാരനായ ഖമേനി അനാരോഗ്യം മൂലം മകന്‍ സയിദ് മുജ്തബ ഖമനയിക്ക് അധികാരം കൈമാറിയെന്ന് ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് എന്ന ഇസ്രയേലി മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

 

1989 മുതല്‍ ഇറാന്റെ പരമോന്നത പദവി വഹിക്കുന്ന നേതാവായ ആയത്തുള്ള അലി ഖൊമേനി 1981 മുതല്‍ 89 വരെ ഇറാന്റെ പ്രസിഡന്റായിരുന്നു. ഇസ്രായേലിനെതിരെ തീവ്ര നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച നേതാവായിരുന്നു ഖമേനി. ഇന്ത്യയില്‍ വലിയ തോതില്‍ മുസ്ലീം പീഢനം നടക്കുന്നതായി കഴിഞ്ഞ വര്‍ഷം ഖൊമേനി ആരോപണം ഉന്നയിയിച്ചിരുന്നു. ഹമാസ് തീവ്രവാദികള ഇസ്രായേലിനെതിരെ ആക്രമണത്തിന് അയച്ചതില്‍ ഖൊമേനിക്കും പങ്കുള്ളതായി ഇസ്രായേല്‍ ആരോപിക്കുന്നു. മാത്രവുമല്ല, ഇസ്രയേലിനോടുള്ള ചെറുത്തുനില്‍പ്പില്‍ നിന്ന് പിന്നോട്ടില്ലെന്നും ഖൊമേനി ആവര്‍ത്തിച്ചുപറഞ്ഞിരുന്നു.

 

 

 

ഇറാനികളെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം റഷ്യന്‍ നിര്‍മിത റൈഫിള്‍ കൈയില്‍ പിടിച്ചിരുന്നു. ഇസ്രയേല്‍ എന്ന ശത്രു രാജ്യം ഉടന്‍ ചാരമാകുമെന്നും ഇനി അധിക കാലം ഇസ്രയേലിന് ആയുസില്ലെന്നും പറഞ്ഞാണ് കൈയില്‍ യന്ത്രത്തോക്കും വച്ച് വെല്ലിവിളി പ്രഭാഷണം നടത്തിയത്. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണെന്നും ഖൊമേനി പറഞ്ഞിരുന്നു. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേലിനെതിരെ ഹമാസും ഹിസ്ബുള്ളയും അടക്കമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് മിസൈലുകളടക്കമുള്ള ആയുധമെത്തിക്കുന്നത് ഇറാനാണ്.

 

 

 

ഇറാനിലേക്ക് ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണവും ലെബനനിലെ ഹിസ്ബുള്ളയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക ഓപ്പറേഷനുകളും ഇറാനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഖൊമേനിയുടെ ഉറച്ച നിലപാടുകളിലൂടെയാണ് രാജ്യം സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ഖൊമേനി കൊല്ലപ്പെട്ടുവെന്നും അതല്ലെങ്കില്‍ ഗുരുതരാവസ്ഥയിലാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈല്‍, ഡ്രോണ്‍ ബേസുകളും നിര്‍മ്മാണ കേന്ദ്രങ്ങളും ഇസ്രയേലി യുദ്ധവിമാനങ്ങള്‍ തകര്‍ത്തുകഴിഞ്ഞു.

 

 

 

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ടെല്‍ അവീവിന് നേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ തിരിച്ചടിയാണ് അരങ്ങേറിയത്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെയും ഹമാസ് മേധാവിയായിരുന്ന ഇസ്മയില്‍ ഹനിയേയുടെയും വധത്തിന് ഇറാന്റെ പ്രതികാരമായിരുന്നു ഒക്ടോബര്‍ ഒന്നിലെ ആക്രമണം.അന്ന് ഇസ്രയേലില്‍ ആളപായമുണ്ടായില്ല. ഇസ്രോയേലിന്റെ തുടര്‍ച്ചയായി ആക്രമണത്തില്‍ ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും ഉന്നത നേതാക്കളെ നഷ്ടപ്പെട്ട് ശക്തി ക്ഷയിച്ച അവസ്ഥയിലുമാണ്.

 

 

പടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും ശക്തമായ സൈന്യമാണ് ഇറാന്‍ എന്നിരിക്കെയാണ് അവര്‍ക്ക് നേതാവില്ലാതായിരിക്കുന്നത്. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തില്‍ വീടുകളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം 55 പേരാണ് കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (1 hour ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (1 hour ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (5 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (6 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (14 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (15 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (15 hours ago)

Malayali Vartha Recommends