Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ജൂതനെ തുടച്ചുനീക്കാന്‍ കഴുകനെ പോലെ വരും; എക്‌സില്‍ ഖമനേയിയുടെ കൊലവിളി

28 OCTOBER 2024 07:18 PM IST
മലയാളി വാര്‍ത്ത

ഹീബ്രു ഭാഷയില്‍ എക്‌സില്‍ കുറിപ്പിട്ട് ജൂതനെ വെല്ലുവിളിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. തോറയിലെ 28 29 ല്‍ പറഞ്ഞിരിക്കുന്ന 'ഒരു കഴുകന്‍ തൂത്തുവാരുന്നത് പോലെ ദൂരെ നിന്ന് ഭൂമിയുടെ അറ്റങ്ങളില്‍ നിന്ന് യഹോവ നിങ്ങള്‍ക്കെതിരെ ഒരു ജനതയെ കൊണ്ടുവരും'. ഇത് എക്‌സില്‍ കുറിച്ചാണ് ഖമനേയിയുടെ പുതിയ വെല്ലുവിളി. ജൂതനെ തുടച്ചുനീക്കാന്‍ വരുന്ന കഴുകന്‍ കരുത്ത് തങ്ങളാണ് എന്ന് ഖമനേയിയുടെ പ്രഖ്യാപനം. ഇറാന്‍ മിലിട്ടറിയാണ് ഇത് കുറിച്ചത്. റെവല്യൂഷ്ണറി ഗാര്‍ഡിന്റെ തലവന്‍ ഖമനേയി ആണ്. അതുകൊണ്ട് ഖമനേയി അറിയാതെ ഇങ്ങനൊരു കുറിപ്പ് സൈനിക തലവന്‍ എക്‌സില്‍ കുറിക്കില്ല.

കഴുകന്‍ തുടച്ച് നീക്കാന്‍ വരുമെന്നുള്ളത് മൂന്നാമത്തെ പോസ്റ്റാണ്. അതിന് മുന്‍പ് രണ്ട് പോസ്റ്റുകല്‍ കൂടി പങ്കുവച്ചിരുന്നു. ഒന്നാമത്തേത് പരമകാരുണികനായ അള്ളാഹുവിന്റെ നാമത്തില്‍. രണ്ടാമത്തേത്...സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റുചെയ്തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇറാനിയന്‍ ഭരണകൂടത്തിന്റെ ശക്തിയും കഴിവും മേല്‍ക്കൈയും ഞങ്ങള്‍ മനസ്സിലാക്കി കൊടുക്കും.' എന്നായിരുന്നു ഹിബ്രു ഭാഷയിലെ അക്കൗണ്ടില്‍ ഖമനേയി കുറിച്ചത്.

ഇതിന് ശേഷമാണ് ജൂതനെ തുടച്ചുനീക്കാന്‍ വരുമെന്നുള്ള തോറയിലെ വാക്യങ്ങള്‍ കുറിച്ചത്. ഇതോടെ ഖമനേയിയുടെ ലക്ഷ്യം ജൂതനെ തീര്‍ക്കുക എന്നുള്ളതാണെന്ന് വ്യക്തമാകുകയാണ്. തുടരെ തുടരെ ഇതുപോലുള്ള കുറിപ്പുകള്‍ വന്നതോടെ ഖമനേയിയുെട എക്‌സ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തു. ഖമേനിയുടെ ഓഫീസ് പരമോന്നത നേതാവിനായി വര്‍ഷങ്ങളായി എക്‌സില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ പരിപാലിക്കുകയും മുമ്പ് വിവിധ ഭാഷകളില്‍ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ഹീബ്രുഭാഷയിലുള്ള അക്കൗമ്ട് വഴിയാണ് കൊലവിളി കുറിപ്പുകല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ കൊലവിളി. ആക്രമണത്തില്‍ ഇറാന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇരാന്‍ ഭരണകൂടം തന്നെ പറഞ്ഞിരിക്കുന്നത്. എന്നിട്ടും എന്തിനാണ് കമനേയി ഇസ്രയേലിന് നേരെ കൊലവിളിക്കുന്നത്. അതിന്‍രെ കാരണം ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത് തന്ത്രപ്രധാന മേഖലകളിലാണ്. ഇറാന്റെ അണുബോംബുകള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്നാണ്. ഇതു സംബന്ധിച്ച നിരവധി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇറാന്റെ ബാലിസ്റ്റിക്ക് മിസൈല്‍ നിര്‍ന്മാണ കേന്ദ്രങ്ങളും ഇസ്രയേല്‍ തകര്‍ത്തതായിട്ടാണ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് പലതും അണ്ടര്‍ഗ്രൗണ്ട് ടണലിനുകള്‍ക്കുള്ളിലായിരുന്നു എന്നും സൂചനയുണ്ട്. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ അസോസിയേറ്റഡ് പ്രസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇറാന്റെ പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലെ നിരവധി കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാന്‍ അവരുടെ ആണവായുധങ്ങളും ഇതുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക ഉപകരണങ്ങളും എല്ലാം സൂക്ഷിച്ചിരുന്നത് പര്‍ച്ചിന്‍ സൈനിക കേന്ദ്രത്തിലാണെന്ന് നേരത്തേ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി സംശയം പ്രകടിപ്പിച്ചിരുന്നു.

ഇറാന്‍ അവരുടെ ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയതും ഇവിടെ വെച്ചായിരുന്നു എന്നാണ് വ്യാപകമായി ആരോപണം ഉയര്‍ന്നത്. ആണവോര്‍ജ്ജം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നാണ് ഇറാന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും ഇക്കാര്യം തള്ളിക്കളയുക ആയിരുന്നു. 2003 മുതല്‍ തന്നെ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്നാണ് ഇവര്‍ കുറ്റപ്പെടുത്തിയിരുന്നത്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം ഇറാനില്‍ ആക്രമണം നടത്തിയ മറ്റൊരു പ്രധാന സ്ഥലം ഖോജിര്‍ സൈനിക കേന്ദ്രമാണ്. ഇവിടെ ഇറാന്‍ ഭൂഗര്‍ഭ കേന്ദ്രം ഒരുക്കി മിസൈലുകള്‍ നിര്‍മ്മിക്കുന്നതായി നേരത്തേ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ആകട്ടെ ഇതേ വരെ ഇസ്രയേല്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇനിയും വ്യക്തമാക്കിയിട്ടില്ല. പകരം നാല് വ്യോമസേന ജീവനക്കാര്‍ കൊല്ലപ്പെട്ടതായിട്ടാണ് അവര്‍ അറിയിക്കുന്നത്. ഇവരുടെ മരണത്തില്‍ പ്രസിഡന്റ് പെഷസ്‌ക്യാന്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അതേ സമയം ഇസ്രയേല്‍ തങ്ങള്‍ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തു എന്നാണ് അവകാശപ്പെടുന്നത്.

പശ്ചിമേഷ്യയില്‍ ഇനി എന്ത് സംഭവിക്കും. ? സംഘര്‍ഷം ആളിപ്പടരുമോ ? വര്‍ഷങ്ങളായുള്ള നിഴല്‍ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമോ ? എല്ലാത്തിനും ഉത്തരം ഇറാന്റെ കൈകളിലാണ്. ഇറാന്റെ അടുത്ത നീക്കം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഗതി നിര്‍ണയിക്കും. ഖമനേയി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടില്ല. ക്യാന്‍സര്‍ രോഗം ഗുരുതരമായതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഇത് പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇറാന്‍ അങ്ങനെ ഒതുങ്ങിയിരിക്കുമോ. സംശയമാണ്. അത് തങ്ങളെ ദുര്‍ബലരാക്കി ചിത്രീകരിക്കുമെന്ന് ഇറാന്‍ കരുതുന്നു. സഖ്യ കക്ഷികളായ ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും ഉന്നത നേതാക്കളെ നഷ്ടപ്പെട്ട് ശക്തി ക്ഷയിച്ച അവസ്ഥയിലുമാണ്. ഗാസയില്‍ വെടിനിറുത്തലിനുള്ള ചര്‍ച്ചകളും തുടങ്ങി. ഈ ഘട്ടത്തില്‍ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ഇറാന്‍ ശ്രമിച്ചേക്കില്ലെന്ന് കരുതാം. എന്നാല്‍ അടങ്ങിയിരിക്കാനും സാദ്ധ്യതയില്ല. ഒരു പക്ഷേ നിഴല്‍ സംഘടനകളെ അവര്‍ ആയുധമാക്കാം. കാര്യമെന്തൊക്കെയായാലും ഹമാസും ഹിസ്ബുള്ളയുമല്ല ഇറാന്‍. പടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും ശക്തമായ സൈന്യമാണ് അവര്‍ക്ക്. അതുകൊണ്ട് ഇസ്രയേലും ഇറാനും ഏറ്റുമുട്ടിയാല്‍ മിഡില്‍ ഈസ്റ്റ് മാത്രമല്ല,? ലോകം മുഴുവന്‍ രോഷാഗ്‌നിയില്‍ മുങ്ങുമെന്നതില്‍ സംശയമില്ല.

ഇറാന്റെ ആണവപദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ ചേരി എന്നും ഭയത്തോടെയും സംശയത്തോടെയുമാണ് നോക്കികാണുന്നത്. അതിനാല്‍ത്തന്നെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടേയേക്കാം. ഈ ആക്രമണങ്ങള്‍ രൂക്ഷമായി മാറാന്‍ സാധ്യത വളരെ കുറവായിരിക്കുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. കാരണം ആക്രമണം സാധാരണ ജീവിതത്തെ ബാധിച്ചില്ലെന്നും നാശനഷ്ടങ്ങള്‍ തുലോം പരിമിതമായിരുന്നു എന്നാണ് ഇറാനിലെ മാധ്യമങ്ങള്‍ പറയുന്നത്. ഇരു രാജ്യങ്ങള്‍ക്കും പിന്തുണയായി ശക്തരായ രാജ്യങ്ങളുള്ളതിനാല്‍ മേഖലയിലാകെ അനിഷ്ടങ്ങളുണ്ടാകാവുന്ന യുദ്ധം വരെയാകും ഫലമെന്ന് പല വിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (1 hour ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (1 hour ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (5 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (6 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (13 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (14 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (15 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (15 hours ago)

Malayali Vartha Recommends