Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പതിറ്റാണ്ടുകള്‍ക്ക് ശേഷം വന്‍ പ്രളയത്തിന് സാക്ഷിയായി യൂറോപ്പ്; സ്പെയിനിന്‍റെ തെക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു...

02 NOVEMBER 2024 04:08 PM IST
മലയാളി വാര്‍ത്ത

സ്പെയിനിന്‍റെ തെക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 205 കവിഞ്ഞു. ഇതോടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം വന്‍ പ്രളയത്തിന് സാക്ഷിയാവുകയാണ് യൂറോപ്. സ്‌പെയിനിന്റെ തെക്കന്‍, കിഴക്കന്‍ മേഖലകളില്‍ ഒരാഴ്ചയായി തുടരുന്ന മഴയാണ് പ്രളയത്തിന് കാരണം. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. വെലെന്‍സിയ മേഖലയില്‍ മാത്രം പ്രളയത്തില്‍ 155 പേര്‍ മരിച്ചിട്ടുണ്ടെന്ന് സ്പാനിഷ് പ്രധാനമന്ത്രി ഏഗെല്‍ വിക്ടര്‍ ടോറിസ് പറഞ്ഞു. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന് ഒരു പ്രതീക്ഷയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിൽ എട്ട് മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത് ഒരു വർഷം പെയ്യേണ്ട മഴയാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രളയത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് സൂചന. മെഡിറ്ററേനിയൻ തീരത്തെ വലൻസിയ മേഖലയിലാണ് ഏറ്റവുമധികം ആളുകൾ മരിച്ചത്. 25000 ആളുകൾ താമസിക്കുന്ന പൈ പോർട്ടയിൽ 62 പേരാണ് നിലവിൽ മരിച്ചത്. ശക്തമായ മഴയേക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാൻ സാധിക്കാതിരുന്നതിനാൽ കാറുകളിലും കെട്ടിടങ്ങളിലെ കീഴ് നിലകളിലുള്ളവരും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും അതിശക്ത മഴയിലേക്ക് എത്താനുള്ള സാഹചര്യമൊരുക്കിയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമം വൈകുന്നേരം ഏഴ് മണിയോടെ മാത്രമാണ് അതിശക്ത മഴയുടെ മുന്നറിയിപ്പ് അധികൃതർ ജനങ്ങൾക്ക് നൽകിയത്. ഇതിനോടകം പ്രളയ ജലം നിരവധി വീടുകളിലേക്കും റോഡുകളേയും വെള്ളത്തിൽ മുക്കിയിരുന്നു. പ്രളയത്തേക്കുറിച്ച് ധാരണയില്ലാതെ വാഹനങ്ങളിൽ റോഡുകളിൽ കുടുങ്ങിയവരാണ് മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ ഏറെയുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

 

പ്രളയ ജലത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന കാറുകൾ വെള്ളത്തിൽ ഒലിച്ച് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്യ ഉട്ടിയൽ, ചിവ തുടങ്ങിയ മേഖലയിലും മഴ പെയ്തെങ്കിലും പൈ പോർട്ടയിലാണ് പ്രളയം സാരമായി ബാധിച്ചത്.

ഫ്ലാറ്റുകളിലെ ഗ്രൌണ്ട് ഫ്ലോറുകൾ പൂർണമായി മുങ്ങി. കെയർ ഹോമുകളുടെ ഒന്നാം നിലയിലുണ്ടായിരുന്ന നിരവധി അന്തേവാസികളും മരിച്ചു. വെള്ളം കയറാൻ തുടങ്ങിയതോടെ ഗാരേജുകളിൽ നിന്ന് കാർ പുറത്ത് എത്തിക്കാൻ ശ്രമിച്ചവരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

 

 

തീരമേഖലയോട് ചേർന്ന മേഖലകളിൽ കടൽ തീരത്ത് നിന്ന് ഏഴ് കിലോമീറ്ററോളം ജനവാസ മേഖല പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ് ഉള്ളത്. ഏറെക്കാലമായി മഴ പെയ്യാതിരുന്ന മേഖലയിൽ പെട്ടന്നുണ്ടായ അതിശക്ത മഴയിലെ ജലം ആഗിരണം ചെയ്യാൻ സാധ്യമാകാത്ത നിലയിൽ മണ്ണിനെ എത്തിച്ചതായും വിദഗ്ധർ നിരീക്ഷിക്കുന്നത്. എട്ട് മണിക്കൂറിൽ ചിവയിൽ മാത്രം പെയ്തിറങ്ങിയത് ഒരു വർഷത്തിൽ ഈ മേഖലയിൽ ലഭിക്കുന്ന മുഴുവൻ മഴയാണെന്നാണ് സ്പെയിനിലെ കാലാവസ്ഥാ വകുപ്പ് വിശദമാക്കിയത്.

 

 

യൂറോപ്പിലെ മറ്റ് മേഖലകളിലും അസാധാരണ മഴയാണ് ലഭിക്കുന്നത്. സെപ്തംബർ മാസത്തിന്റെ മധ്യത്തോടെ യൂറോപ്പിന്റെ മധ്യമേഖലയിലെല്ലാം തന്നെ ശക്തമായ മഴയാണ് പെയ്യുന്നത്. പ്രവചനം പോലും അസാധ്യമായ രീതിയിലാണ് താപനില ഉയരുന്നതിന് പിന്നാലെ ഹൈഡ്രോളജിക്കൾ സൈക്കിൾ നടക്കുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്.

 

 

സ്‌പെയിനില്‍ 28 വര്‍ഷത്തിനിടെയാണ് ഇത്രയും നാശനഷ്ടം വിതച്ച മഴയുണ്ടാകുന്നത്. കെട്ടിടത്തിന്റെ തറ നിരയിലും അണ്ടര്‍ഗ്രൗണ്ടിലും കഴിഞ്ഞവരാണ് മരിച്ചവരില്‍ ഏറെയും. അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്ത് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന നടപടികള്‍ തുടരുകയാണ്. സ്‌പെയിനിന്റെ തെക്കന്‍, കിഴക്കന്‍ മേഖലകളില്‍ നിലവില്‍ മഴ സീസണാണ്. എന്നാല്‍ ഇത്തവണ മഴ അതിതീവ്രമായി. വലെന്‍സിയയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മരണമുണ്ടായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (1 hour ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (1 hour ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (9 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (10 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (11 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (11 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (11 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends