ഹിസ്ബുള്ള ശക്തിയാർജിക്കുകയാണ്...ഹിസ്ബുള്ളയുടെ റോക്കറ്റ് യൂണിറ്റിലെ കമാൻഡറെ വധിച്ച് ഇസ്രായേൽ..മുഖ്യപങ്ക് വഹിച്ചയാളെയാണ് വധിച്ചതെന്ന് ഇസ്രായേൽ സൈന്യം..

ഓരോ ദിവസം കഴിയും തോറും ഹിസ്ബുള്ള ശക്തിയാർജിക്കുകയാണ്. പക്ഷെ അവരുടെ ശക്തിയെ നശിപ്പിക്കാനായിട്ട് ഇസ്രായേൽ കച്ച കെട്ടിയിറങ്ങി ഇരിക്കുകയാണ് . ഹമാസിന്റെ തല മുതിർന്ന നേതാക്കളെയെല്ലാം ഇസ്രായേൽ ഇതിനോടകം വക വരുത്തി കഴിഞ്ഞു എന്നിരുന്നാലും ഇനിയും അവശേഷിക്കുന്നവരെ തീർക്കാൻ ഇസ്രായേൽ അവിടെ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് . ഹിസ്ബുല്ലയുടെയും സ്ഥിതി മറിച്ചല്ല . അവരുടെയും മുതിർന്ന നേതാക്കളെ വക വരുത്തുകയാണ് ഇസ്രായേൽ ഇപ്പോൾ . ഏറ്റവും ഒടുവിലായി .
തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് യൂണിറ്റിലെ കമാൻഡറെ വധിച്ച് ഇസ്രായേൽ. ഒക്ടോബർ 8 ഭീകരാക്രമണം ഉൾപ്പടെയുള്ള ആക്രമണങ്ങളിൽ മുഖ്യപങ്ക് വഹിച്ചയാളെയാണ് വധിച്ചതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. നാസർ ബ്രിഗേഡ് റോക്കറ്റ് യൂണിറ്റിലെ കമാൻഡറായ ജാഫർ ഖാദർ ഫൗറിനെയാണ് സൈന്യം വധിച്ചത്. ഫൗറിന്റെ മരണം സംബന്ധിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.കിബ്ബട്ട്സ് ഓർട്ടലിലെ ഇസ്രായേലി പൗരന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണം, 12 കുട്ടികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത മജ്ദൽ ഷംസിനെതിരായ ആക്രമണം, മെറ്റൂലയിൽ നടന്ന റോക്കറ്റ് ആക്രമണം എന്നിവയുൾപ്പെടെ ആക്രമണങ്ങൾ ചുക്കാൻ പിടിച്ചത് ഫൗർ ആയിരുന്നുവെന്ന് ഐഡിഎഫിന്റെ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ ഹിസ്ബുള്ളയുടെ മുതിർന്ന നേതാവിനെ ഇസ്രായേൽ നാവിക സേന അറിയിച്ചിരുന്നു.ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല. വടക്കൻ ലബനനിൽ കടന്നുകയറിയാണ് ഇസ്രായേൽ നേതാവിനെ പിടികൂടിയത്. പിന്നാലെ ലബനീസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി നജീബ് മികാട്ടി ഇസ്രായേലിനെതിരെ യുഎൻ രക്ഷാസമിതിയിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. ഹിസ്ബുള്ളയും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയെങ്കിലും ഭീകരനെ ഇസ്രായേൽ പിടികൂടിയെന്ന് വ്യക്തിമാക്കിയിട്ടില്ല.വടക്കൻ ലെബനനിൽ ഇസ്രായേലിന്റെ അപ്രതീക്ഷിത കമാൻഡോ റെയ്ഡ്. മുതിർന്ന ഹിസ്ബുല്ല ഉദ്യോഗസ്ഥനെ ഇസ്രായേലിന്റെ നാവികസേന പിടികൂടി. വെള്ളിയാഴ്ച വടക്കൻ ലെബനനിൽ നടന്ന ഓപ്പറേഷനിൽ മുതിർന്ന ഹിസ്ബുല്ല നേതാവായ ഇമാദ് അംഹാസിനെയാണ് ഇസ്രായേൽ നാവികസേന പിടികൂടിയത്.
https://www.facebook.com/Malayalivartha


























