ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയിൽ...പ്രതിഷേധിച്ച് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജിൽ നടന്നു...സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്...

ഹിജാബ് ശരിയായി ധരിച്ചില്ലൊരോപിച്ച് 2022 സെപ്തംബറിലാണ് മഹ്‌സ അമിനിയെന്ന 22കാരിയെ ഇറാനിലെ സദാചാര പൊലീസ് പിടികൂടിയത്. പിന്നീട് ഇവർ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെടുകയായിരുന്നു. മഹ്‌സയുടെ കൊലപാതകത്തിന് പിന്നാലെ സ്ത്രീകൾ തെരുവിലിറങ്ങി വലിയ പ്രതിഷേധ സമരങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയിൽ പ്രതിഷേധിച്ച് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജിൽ നടന്നു.
കഴിഞ്ഞ ദിവസമാണ് ഇറാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയിൽ യുവതി വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. അടിവസ്ത്രം മാത്രം ധരിച്ച് നടന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതും വീഡിയോയിലുണ്ട്.മാനസിക വൈകല്യമുളളതുകൊണ്ടാണ് യുവതി വേറിട്ട രീതിയിൽ എത്തിയതെന്നും നിലവിൽ പൊലീസ് സ്റ്റേഷനിൽ സുരക്ഷിതയാണെന്നും സർവകലാശാല വക്താവ് അമീർ മഹ്‌ജോബ് എക്സിൽ കുറിച്ചു.
അതേസമയം, യുവതിയുടേത് ബോധപൂർവമായ പ്രതിഷേധമാണെന്ന് ചിലർ സോഷ്യൽമീഡിയിൽ പ്രതികരിച്ചു. കടുത്ത മതനിയമങ്ങളുളള ഇറാനിൽ ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളും പൊതുസമൂഹത്തിൽ അൽപവസ്ത്രം ധരിച്ച് നടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാര്യമാണ്.യുവതി മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നും, ഇവർ പൊലീസ് സ്റ്റേഷനിൽ വച്ചും മാനസിക വിഭ്രാന്തി കാണിച്ചതായും യൂണിവേഴ്‌സിറ്റി വക്താവ് അമീർ മഹ്ജോബ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. എന്നാൽ യുവതി മാനസിക പ്രശ്‌നങ്ങൾ ഉള്ളയാൾ അല്ലെന്നും, അവർ ബോധപൂർവ്വം നടത്തിയ പ്രതിഷേധമാണെുമാണ്സമൂഹമാദ്ധ്യമത്തിൽ പലരും അഭിപ്രായപ്പെടുത്.
https://www.facebook.com/Malayalivartha


























