പശ്ചിമേഷ്യയില്‍ പൊട്ടിത്തെറി...യുദ്ധക്കളത്തിൽ നിന്ന് ഗാലന്റ് പുറത്ത്... 'ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്'...ശ്രദ്ധ നേടി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ കുറിപ്പ്...

പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് പ്രതീക്ഷകള്‍ അസ്തമിക്കുന്ന വാര്‍ത്തകളാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമാകാന്‍ പോകുകയാണ് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇറാന്‍ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീതിയെ തുടര്‍ന്ന് ഇറാന് എതിരെ ഇസ്രയേല്‍ രണ്ടുംകല്‍പ്പിച്ചുള്ള പടപ്പുറപ്പാടിലാണെന്നാണ് വിവരം.അമേരിക്കയില്‍ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനും ജനുവരി 20ന് പുതിയ ഗവണ്‍മെന്റിന്റെ സ്ഥാനാരോഹണത്തിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ഇറാന് എതിരെ മിസൈല്‍ ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുകയാണ്.
അതിനിടയിൽ മറ്റൗരു ട്വിസ്റ്റ് ആണ് സംഭവിച്ചിരിക്കുന്നത്. ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്ചകൾ ഉണ്ടായതായി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് വിവരം. ‘‘യുദ്ധത്തിന്റെ നടുവിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ പൂർണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളിൽ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവർത്തനവും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്’’– യൊയാവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ പലസ്തീൻ സായുധ സംഘടന ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി ഇരുവരും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടിരുന്നു. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു. 2023 മാർച്ചിൽ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങൾ നടന്നപ്പോൾ പ്രതിരോധ മേധാവിയെ പുറത്താക്കാൻ നെതന്യാഹു ശ്രമിച്ചിരുന്നു. . രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്സ് ചുമതല ഏറ്റെടുക്കുമെന്നും ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
വിദേശകാര്യമന്ത്രിയായി ഗിഡിയോൻ സാറിന് നിയമനം നൽകി. അതേസമയം രാജ്യത്തിന്റെ സുരക്ഷ തന്നെയാണ് തനിക്ക് എല്ലാക്കാലത്തും പ്രഥമ പരിഗണനയെന്ന് പുറത്താക്കിയതിന് പിന്നാലെ യോവ് ഗാലന്റ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഗാസയിൽ ഹമാസിനെതിരായ പോരാട്ടവും, ബന്ദികളെ തിരികെ എത്തിക്കാൻ സാധിക്കാത്തതിന്റെ പേരിലും ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സർക്കാരിന്റെയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ യോവ് ഗാലന്റ് നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഗാലൻ്റ് ഇസ്രായേൽ-യുഎസ് ബന്ധങ്ങളുടെ സുസ്ഥിരമായ ഒരു നെടും തൂണായിരുന്നു മാത്രമല്ല പൊതുജനങ്ങൾ നന്നായി സ്നേഹിക്കുകയും ചെയ്യുന്നു, എന്നാൽ ബന്ദി ഇടപാട്, തീവ്ര ഓർത്തഡോക്‌സിനെ സൈന്യത്തിലേക്ക് ഡ്രാഫ്റ്റ് ചെയ്യൽ എന്നിവയുൾപ്പെടെയുള്ള നിർണായക സൈനിക, രാഷ്ട്രീയ വിഷയങ്ങളിൽ നെതന്യാഹുവുമായി അദ്ദേഹം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. യുഎസ് തിരഞ്ഞെടുപ്പുകൾക്കിടയിൽ നെതന്യാഹു അദ്ദേഹത്തെ പുറത്താക്കി, ബൈഡൻ ഭരണകൂടം പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
രണ്ടുപേരും തമ്മിലുള്ള ശത്രുത യുദ്ധത്തിന് മുമ്പായിരുന്നു, നെതന്യാഹു ആദ്യം 2023 മാർച്ചിൽ അദ്ദേഹത്തെ പുറത്താക്കാൻ ശ്രമിച്ചു, ഗാലൻ്റിനെ പിന്തുണച്ചുള്ള പൊതു പ്രതിഷേധത്തെത്തുടർന്ന് രാജ്യം അടച്ചുപൂട്ടി. ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി, “the Night of Gallant,” എന്നാണ് അതറിയപ്പെട്ടത് . പിന്നാലെ നെതന്യാഹു പിന്മാറി ഈ രണ്ടാമത്തെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ഇതിനകം തന്നെ രാജ്യത്തെ പ്രതിഷേധത്തിൽ വിഴുങ്ങുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വലിയ തെരുവ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.“ഇന്ന് രാത്രി പ്രതിഷേധവുമായി തെരുവിലിറങ്ങാൻ യെഷ് ആറ്റിഡ് അംഗങ്ങളോടും എല്ലാ സയണിസ്റ്റ് ദേശസ്നേഹികളോടും ഞാൻ ആഹ്വാനം ചെയ്യുന്നു,” അദ്ദേഹം എക്‌സിൽ എഴുതി.
https://www.facebook.com/Malayalivartha

























