Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം; മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാരെ കാണാൻ എത്തുന്നതിന് 20 മിനിറ്റിന്‌ മുമ്പ് സംഭവിച്ചത്...

06 NOVEMBER 2024 04:24 PM IST
മലയാളി വാര്‍ത്ത

ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ വധിച്ചതിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം നാളുകൾക്ക് മുമ്പ്, നടന്നിരുന്നു. ഇപ്പോഴിതാ നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വടക്കൻ ഇസ്രായേലിൽ നെതന്യാഹുവിന്റെ സന്ദർശനത്തിനു തൊട്ടുമുൻപ് ആണ് ഡ്രോൺ ആക്രമണം നടന്നത്. ഹിസ്ബുല്ല ആക്രമണം ശക്തമായ മേഖലയിലാണു സംഭവം. ഇതേതുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി യാത്ര റദ്ദാക്കി മടങ്ങുകയായിരുന്നു.

ലബനാൻ അതിർത്തിയോട് ചേർന്ന മെറ്റൂലയിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സുരക്ഷാഭീഷണിയെ തുടർന്ന് മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാരെയും മേഖലയിൽ സേവനത്തിലുള്ള സൈനികരെയും കാണാനായി നെതന്യാഹു എത്തുന്നതിന് 20 മിനിറ്റ് മുൻപാണ് ഡ്രോൺ പൊട്ടിത്തെറിച്ചത്. ആക്രമണസമയത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ ഏതാനും വാഹനങ്ങൾ സ്ഥലത്തെത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

സ്‌ഫോടനത്തിനു പിന്നാലെ യാത്ര റദ്ദാക്കി നെതന്യാഹു മടങ്ങുകയായിരുന്നു. അതേസമയം, നാട്ടുകാരെ കാണാതെ മടങ്ങാൻ തീരുമാനിച്ചതായുള്ള വാർത്തകൾ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. മെറ്റൂല യാത്ര റദ്ദാക്കാൻ നെതന്യാഹു ആവശ്യപ്പെട്ടിട്ടില്ലെന്നാണു വിശദീകരണം. സംഭവം നടന്ന ശേഷവും സന്ദർശനവുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, സുരക്ഷാ ജീവനക്കാർ യാത്ര റദ്ദാക്കണമെന്നു കർശനമായി നിർദേശിച്ചതിനാലാണു തീരുമാനം മാറ്റിയതെന്നും വിശദീകരണത്തിൽ പറയുന്നു.

 

 

ഏതാനും ആഴ്ചകൾക്കിടെ ഇതു രണ്ടാം തവണയാണ് നെതന്യാഹുവിനെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്. നേരത്തെ, ഇസ്രായേൽ തീരനഗരമായ സീസറിയയിൽ അദ്ദേഹത്തിന്റെ വസതിയിൽ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സംഭവസമയത്ത് ഇസ്രായേൽ പ്രധാനമന്ത്രിയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്. വസതിക്കു കേടുപാടുകൾ സംഭവിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

 

 

ഞായറാഴ്ച ലബനാൻ അതിർത്തിയിലെ ഇസ്രായേൽ പ്രദേശങ്ങൾ നെതന്യാഹു സന്ദർശിച്ചിരുന്നു. നോർത്തേൺ കമാൻഡ് ഓഫീസർ ജനറൽ ഒറി ഗോർഡിൻ, ഡിവിഷൻ 91 കമാൻഡർ ബ്രിഗേഡിയർ ജനറൽ ഷായ് ക്ലെപർ ഉൾപ്പെടെയുള്ള സൈനികർക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. മേഖലയിൽ രൂക്ഷമായ വ്യോമാക്രമണമാണ് ഹിസ്ബുല്ല തുടരുന്നത്. ഇതേ തുടർന്ന് ഇവിടങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ഇസ്രായേലികളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചിരുന്നു. മറ്റു പ്രദേശങ്ങളിലെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ് ഇവരെ.

 

 

മേഖലയിലെ സാഹചര്യങ്ങൾ നെതന്യാഹു കമാൻഡർമാരുമായി വിലയിരുത്തി. ഹിസ്ബുല്ല ആക്രമണം ചെറുക്കാനും തിരിച്ചടിക്കാനുമുള്ള പദ്ധതികളും ചർച്ച ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോർത്തേൺ നഹാൽ ബ്രിഗേഡിന്റെ ഭാഗമായ റിസർവ് കമാൻഡർമാരുമായും കൂടിക്കാഴ്ച നടന്നു. ഗലീലി ആക്രമിക്കാനായി ഹിസ്ബുല്ല സജ്ജമാക്കിയ മുഴുവൻ 'ഭീകരവാദികളെ'യും ഇല്ലാതാക്കാനുള്ള ധീരമായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്നും ലബനാന്റെ എല്ലാ ഭാഗങ്ങളും ആക്രമിക്കുമെന്നും സന്ദർശനത്തിനുശേഷം നെതന്യാഹു മുന്നറിയിപ്പ് നൽകി.

 

 

അതേസമയം, ഒക്ടോബർ 13നായിരുന്നു സീസറിയയിൽ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലബനാനിൽനിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകൾ നെതന്യാഹുവിന്റെ വസതിയിലെത്തിയത്. ഈ സമയത്ത് നഗരത്തിലെ അപായ സൈറണുകളെല്ലാം പ്രവർത്തനരഹിതമായിരുന്നു. നെതന്യാഹുവിന്റെ വസതി തന്നെയാണ് ആക്രമിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മണിക്കൂറുകൾക്കകം സ്ഥിരീകരിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends