'അയൺ ബീം' എന്ന ലേസർ പ്രതിരോധ സംവിധാനം ഇസ്രയേൽ ഒരുക്കുന്നു; 'അയൺ ബീം' അടുത്ത വർഷം പ്രവർത്തനക്ഷമമാകും

ഇസ്രയേൽ പുതിയ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്
'അയൺ ബീം' എന്ന ലേസർ പ്രതിരോധ സംവിധാനമാണ് ഇസ്രയേൽ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇസ്രായേലിൻ്റെ പുതിയ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' അടുത്ത വർഷം പ്രവർത്തനക്ഷമമാകുമെന്നാണ്.
ഒരുവർഷത്തിനകം ഇസ്രയേൽ ലോകത്തെ തന്നെ ഏറ്റവും ശക്തമായ വ്യോമപ്രതിരോധ സംവിധാനമായ അയൺ ബീം പുറത്തിക്കും.അയൺ ബീം ലേസർ പ്രതിരോധ സംവിധാനത്തിൻ്റെ സവിശേഷത, മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ എന്നിവയെ അതിവേഗത്തിൽ കൃത്യതയോടെ തകർക്കാനാകും എന്നതാണ്. 500 മില്യൺ ഡോളറിലധികം ചെലവിട്ടാണ് പുതിയ വ്യോമപ്രതിരോധ സംവിധാനം ഇസ്രായേൽ തയ്യാറാക്കുന്നത്.
കുറഞ്ഞ ചെലവിൽ പരിധിയില്ലാത്ത ശേഷിയുള്ള പ്രതിരോധം ഒരുക്കുമെന്നാണ് ഇസ്രയേൽ പറയുന്നത് . മോശം കാലാവസ്ഥയിൽ അയൺ ബീം ലേസർ പ്രതിരോധ സംവിധാനത്തിന് പ്രവർത്തിക്കാനാകില്ല എന്ന വിലയിരുത്തലുമുണ്ട്. . ഉയർന്ന ശക്തിയിലുള്ള ലേസർ ആയുധമെന്ന നിലയിലാണ് 'അയൺ ബീം' രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അയൺ ഡോം ഉൾപ്പെടെയുള്ള ഇസ്രായേലിൻ്റെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളെ അയൺ ബീമിൻ്റെ വരവ് ശക്തിപ്പെടുത്തുമെന്നാണ് നിഗമനം
https://www.facebook.com/Malayalivartha

























