ഒരു വർഷത്തിലേറെ നീണ്ട ഗസ്സ ആക്രമണത്തിന്‍റെ ഇരകളായവരിൽ എഴുപത് ശതമാനവും സ്തീകളും കുട്ടികളും; യുഎൻ റിപ്പോർട്ട് പുറത്ത്

യുഎൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്, ഒരു വർഷത്തിലേറെ നീണ്ട ഗസ്സ ആക്രമണത്തിന്‍റെ ഇരകളായവരിൽ എഴുപത് ശതമാനവും സ്തീകളും കുട്ടികളുമെന്നാണ് റിപ്പോർട്ട് . 32 പേജുള്ള യുഎൻ അന്വേഷണ റിപ്പോർട്ടിൽ ഇസ്രയേലിനെതിരെ രൂക്ഷമായ വിമർശനമാണ് ഉള്ളത്, ഗസ്സയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്നത് എന്ന് യുഎൻ കുറ്റപ്പെടുത്തി.
ഒരു വർഷത്തിലേറെയായി തുടരുന്ന ആക്രമണങ്ങളുടെ ഇരകളായവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. ഒരു മാസത്തിലേറെയായി വടക്കൻ ഗസ്സയിൽ തുടരുന്ന ഉപരോധവും ആക്രമണവും മാനുഷിക ദുരന്തം വർധിപ്പിക്കുകായണെന്ന് യുഎൻ ഏജൻസികൾ വ്യക്തമാക്കി . 1500ൽ അധികം പേർ ഒരു മാസത്തിനകം വടക്കൻ ഗസ്സയിൽ കൊല്ലപ്പെട്ടു.
ഗസ്സയിലും ലബനാനിലും ആക്രമണം ശക്തമാക്കി ഇസ്രായേൽ. നൂറിലേറെ മരണം ഉണ്ടായിരിക്കുകയാണ് എന്നാൽ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ ഹിസ്ബുല്ല ഇസ്രായേലിനെതിരെ അയച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ലബനാനിലെ സിഡോണിൽ വ്യാപക വ്യോമാക്രമണം ഉണ്ടായി . ടെയ്റിലെ ആക്രമണത്തിൽ മൂന്ന് മരണമുണ്ടായി.
മുപ്പതിലേറെ പേർക്ക് പരിക്കേറ്റു . ഇസ്രായേലിനെതിരെ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ അയച്ചു തുടങ്ങിയതായി ഹിസ്ബുല്ല . സൈനിക കേന്ദ്രങ്ങൾക്ക് വൻനാശം വരുത്താൻ കഴിഞ്ഞതായും ഹിസ്ബുല്ല അവകാശപ്പെട്ടു.വിവര ചോർച്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നെതന്യാഹുവിന്‍റെ ഓഫീസിനെതിരെ അന്വേഷണം തുടങ്ങി . ഗസ്സയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർന്നതിന് നെതന്യാഹുവിന്‍റെ സഹായി ഉൾപ്പെടെ 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























