Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഗാസാ നഗരം കുട്ടികളില്ലാത്ത പ്രേതനഗരമായി മാറുന്നു...ഒരു വര്‍ഷത്തിലേറെയായി സ്‌കൂളില്‍ പോകാത്തവരാണ് ഈ കുട്ടികള്‍... ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന കുട്ടികളും ഗാസയില്‍ തന്നെയാണ്..

10 NOVEMBER 2024 12:02 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ ഹമാസ് യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസാ നഗരം  കുട്ടികളില്ലാത്ത പ്രേതനഗരമായി മാറുന്നു. സാരമായ  പരിക്കുകളോടെ ജീവിക്കുന്ന ആയിരക്കണക്കിന് കുട്ടികളുള്ള നാടായിരിക്കുന്നു  ഗാസാ മുനമ്പ. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളില്‍ പോകാത്തവരാണ് ഈ കുട്ടികള്‍. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ ഒട്ടേറെയാണ്. അനാഥരായ കുഞ്ഞുങ്ങള്‍ പെരുവഴിയില്‍ അലഞ്ഞുതിരിയുന്ന ദൈന്യതായാണ് ഗാസയുടെ കണ്ണീര്‍മുഖം.  ലോകത്തില്‍ ഏറ്റവുമധികം പട്ടിണി അനുഭവിക്കുന്ന കുട്ടികളും ഗാസയില്‍തന്നെയാണ്.

 

അതിഭയാനകമായിരിക്കുന്ന ഗാസ പട്ടണത്തിലെ കുട്ടികളുടെ തീരാത്ത നൊമ്പരവും നിലവിളിയും.ആറ് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരിക്കുന്നു.  ഇനിയും പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഗാസയില്‍ കുട്ടികളും മുതിര്‍ന്നവരുമില്ലാത്ത സാഹചര്യം സംജാതമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഹമാസിനെതിരെ ഇസ്രായേല്‍ ഉപയോഗിച്ച ആയുധങ്ങളുടെയും ആക്രമണങ്ങളുടെയും  സ്വഭാവമാണ് ഇത്രയധികം ആള്‍നാശത്തിന് കാരണമായിരിക്കുന്നത്. ഗാസയെ ചാരമാക്കി മാറ്റുമെന്നും അവസാനത്തെ ഹമാസ് തീവ്രവാദിയെവരെ കൊലചെയ്യാതെ യുദ്ധഭൂമിയില്‍ നിന്നു പിന്നോട്ടില്ലെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്.

ഗാസയിലെ 20 ശതമാനം കെട്ടിടങ്ങളും ബോംബിംഗില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇവിടത്തെ 70 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടു സംഭവിച്ചിരിക്കുന്നു.യുദ്ധത്തിന്റെ തുടക്കത്തില്‍ ഹമാസുകളെ മാത്രം ഉന്നമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. എന്നാല്‍ ഹമാസുകകള്‍ പള്ളികളിലും ആശുപത്രികളിലും സ്‌കൂളുകളിലും ഒഴിച്ചിക്കുന്നതായ ആരോപണമാണ് ഇസ്രായേലിന്റെ ആക്രമണം ശക്തമാകാന്‍ കാരണമായത്. ഇത്തരത്തില്‍ ആശുപത്രികള്‍ ഓരോന്നായി തകര്‍ത്തതിലാണ് പതിനായിരത്തിലേറെ കുട്ടികള്‍ അതിദാരുണമായി  കൊല്ലപ്പെട്ടത്.നേരത്തെ സാധാരണക്കാര്‍ക്ക് പരമാവധി ബാധിക്കാത്ത രീതിയില്‍ ഹമാസ് അനുയായികളെ മാത്രം ലക്ഷ്യമിട്ടാണ് കൃത്യതയുള്ള തങ്ങളുടെ ആക്രമണം എന്നായിരുന്നു ഇസ്രയേല്‍ വാദിച്ചിരുന്നത്.

 

നവംബര്‍ 2023 മുതല്‍ 2024 ഏപ്രില്‍ വരെ എണ്ണായിരം പേരുടെ  മരണങ്ങളാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 44 ശതമാനം ഇരകളും കുട്ടികളും 26 ശതമാനം സ്ത്രീകളുമാണ്. അഞ്ചു  വയസിനും ഒന്‍പതു  വയസിനും ഇടയിലാണ് കൊല്ലപ്പെട്ട 44 ശതമാനം കുട്ടികളുടെ പ്രായമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഗാസയിലെ  80 ശതമാനം ജനങ്ങളും  കൊല്ലപ്പെട്ടത് ജനവാസ മേഖലകളിലുണ്ടായ കനത്ത  ആക്രമണങ്ങളിലാണ്.ഗാസാ പ്രദേശത്ത് ആറര ലക്ഷം കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം മുടങ്ങിയിരിക്കുന്നത്.ഗാസാ പ്രദേശത്തെ അന്‍പതോളം  സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞു.
 

43,300 പേര്‍ 13 മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് അവകാശപ്പെടുന്നത്. ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ അടിയില്‍  നൂറു കണക്കിന് മൃതദേഹങ്ങള്‍ ഇനിയും അവശേഷിക്കുന്നതായാണ് ഹമാസ് വക്താക്കള്‍ വിശദമാക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.കൊല്ലപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ കുട്ടിയാണെന്ന് ഹമാസും സ്ഥിരീകരിക്കുന്നുണ്ട്. ബോംബ് ആക്രമണത്തില്‍ പരിക്കേല്‍ക്കാത്ത ഒരു കെട്ടിടം പോലും ഗാസയില്‍ ഇല്ലെന്നും ഭൂരിഭാഗം മേഖലകളും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ളത് പോലെയാണെന്നും കുട്ടികളും സ്ത്രീകളുമാണ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ വലയുന്നതെന്നുമാണെന്നും റെഡ് ക്രോസ് പറയുന്നു.

 

പിറന്നുവീണതിന്റെ പിറ്റേന്നു കൊല്ലപ്പെട്ട കുഞ്ഞു മുതല്‍ 97 വയസ്സുള്ള വനിതവരെ കൊല്ലപ്പെട്ടവരില്‍പെടും. ഗാസ സിറ്റിയിലെ അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്രയേല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ഗാസയില്‍ 39 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇസ്രായേല്‍ ഹമാസ യുദ്ധം ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോള്‍ സആകെ മരണം നാല്‍പത്തി നാലായിരത്തിലേക്ക് കടക്കുകയാണ്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടെ  ഇസ്രയേല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പുതിയ നിയമത്തെച്ചൊല്ലി വിവാദം ശക്തമായിരിക്കുകയാണ്.

 പലസ്തീന്‍കാരായ അക്രമികളുടെ ബന്ധുക്കള്‍ ഇസ്രയേലില്‍ താമസിക്കുന്നുണ്ടെങ്കില്‍ അവരെ നാടുകടത്താനുള്ള നടപടികള്‍ക്കു നിയമാനുമതി നല്‍കുന്ന നീക്കമാണ് ചര്‍ച്ചയാകുന്നത്. കുടുംബാംഗങ്ങള്‍ നടത്തുന്ന അക്രമങ്ങളെപ്പറ്റി നേരത്തേ വിവരം അറിയാവുന്നവരോ അത്തരം പ്രവൃത്തികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരോ ആയ പലസ്തീന്‍കാരെ ഗാസ ഉള്‍പ്പെടെ മേഖലകളിലേക്കു നാടുകടത്താനാണ് ആലോചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (6 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (6 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (7 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (7 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (9 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (10 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (10 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (11 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (11 hours ago)

Malayali Vartha Recommends