Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

നട്ടെല്ല് നിവർത്തി നെതന്യഹു പറയുന്നു ലോകമേ...ഇത് കേൾക്കുക..!ഒറ്റ ക്ലിക്കിൽ ഇറാനെ തെറിപ്പിച്ച വഴി

11 NOVEMBER 2024 09:28 AM IST
മലയാളി വാര്‍ത്ത

സെപ്റ്റംബറില്‍ ലബനനില്‍ നടത്തിയ പേജര്‍ സ്‌ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിക്കുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയുടെ നേതൃനിരയെ ഞെട്ടിച്ച ആക്രമണത്തിന്റെ വിശദാംശങ്ങളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പേജര്‍ ആക്രമണത്തിന് താന്‍ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സെപ്റ്റംബര്‍ 17.18 തീയതികളില്‍ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്കിങ് ഒഴിവാക്കാനായി ഹിസ്ബുല്ല പ്രവര്‍ത്തകര്‍ പേജറിനെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചിരുന്നത്.

 

 

2023 ഒക്ടോബര്‍ മുതല്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗാസയിലും ലെബനനിലും ഇസ്രയേല്‍ ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു. ഗാസയിലെ സഹായവിതരണം മെച്ചപ്പെടുത്താന്‍ ഇസ്രയേലിന് യു.എസ്. നല്‍കിയ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത്.

ഗാസയിലെ ജബലിയയില്‍ ഒരുവീടിനുനേരെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 13 കുട്ടികളുള്‍പ്പെടെ 25 പേര്‍ മരിച്ചെന്ന് അധികൃതര്‍ പറഞ്ഞു. മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഗാസാ സിറ്റിയിലെ സബ്രയില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേരും മരിച്ചു. ഹമാസ് വീണ്ടും സംഘടിക്കുന്നെന്ന് പറഞ്ഞാണ് ഒക്ടോബര്‍ ആറിന് ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്. വടക്കന്‍ ഗാസയെ ഇസ്രയേല്‍ ഉപരോധിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.

 

 

ഗാസയിലെ സഹായവിതരണം മെച്ചപ്പെടുത്താന്‍ ഒക്ടോബര്‍ 15-ന് യു.എസ്. ഇസ്രയേലിനു നല്‍കിയ 30 ദിവസത്തെ സമയപരിധി ബുധനാഴ്ച അവസാനിക്കും. വിതരണം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സൈനികസഹായത്തിനുള്ള തുക പിടിച്ചുവെക്കുമെന്നാണ് യു.എസിന്റെ ഭീഷണി. വടക്കന്‍ ഗാസയില്‍ ക്ഷാമം ആസന്നമാണെന്ന് ലോകാരോഗ്യസംഘടന ശനിയാഴ്ച മുന്നറിയിപ്പുനല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന് ഇരുപക്ഷവും കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചകളുടെ മധ്യസ്ഥസ്ഥാനത്തുനിന്ന് പിന്മാറുകയാണെന്ന് ഖത്തര്‍ അറിയിച്ചു.

ജെബീല്‍ ജില്ലയിലെ അല്‍മാട് ഗ്രാമത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് മൂന്നു കുട്ടികളുള്‍പ്പെടെ 20 ലെബനന്‍കാര്‍ മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ അവസാനം മുതലാണ് ലെബനനിലെ ഹിസ്ബുള്ളയ്ക്കുനേരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. അതേസമയം ഗസ്സ യുദ്ധം 400 ദിനം പിന്നിട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും യുദ്ധത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

 

 

ലബനാനിലെ ടയെര്‍, റാസ് അല്‍ ഐന്‍, നബാതിയ, ബെക്ക, ബിന്‍ത് ജബൈല്‍, ഹനാവി, ഹോഷ്, മജ്ദല്‍ സൂന്‍, ദാഹിറ എന്നിവിടങ്ങളിലും ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തി. ഗസ്സയില്‍ ഇതുവരെ 43,603 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,02,929 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. വടക്കന്‍ ഗസ്സയെ പൂര്‍ണമായി വാസയോഗ്യമല്ലാതാക്കുന്ന ആക്രമണമാണ് തുടരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്നു.

വീടുകളും ജലസ്രോതസ്സുകളും റോഡുകളും തകര്‍ക്കുന്നു. വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന് ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് എഡിറ്റോറിയലില്‍ എഴുതി. അതിനിടെ വെടിനിര്‍ത്തലിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഈജിപ്ത് വ്യക്തമാക്കി. തങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ തല്‍ക്കാലം നിര്‍ത്തുകയാണെങ്കിലും ഇരുപക്ഷവും ഗൗരവപൂര്‍വം സന്നദ്ധമാവുകയാണെങ്കില്‍ വീണ്ടും ഇടപെടാന്‍ തയാറാണെന്നാണ് ഖത്തര്‍ നിലപാട്.

 

യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് യു.എസ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ പോകുന്ന ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനോട് ഫോണ്‍സംഭാഷണത്തില്‍ പറഞ്ഞതും നേരിയ പ്രതീക്ഷ ബാക്കിയാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (7 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (8 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (9 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (9 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (9 hours ago)

Malayali Vartha Recommends