Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ആണവ കരാർ പയറ്റാൻ IAEA തല ഇറാ​നിൽ ! ട്രംപ് പേടിയിൽ ഹാലിളകി ഖമനേയി..! മൂർച്ച കൂട്ടി ഇസ്രായേൽ

12 NOVEMBER 2024 11:35 AM IST
മലയാളി വാര്‍ത്ത

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദ ചർച്ച നടത്താൻ ഒരുങ്ങി ഐക്യരാഷ്ട്രസഭ. ഇതിനായി യു.എന്നിന്റെ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) തലവൻ മരിയാനോ ഗ്രോസി ഇറാൻ സന്ദർശിക്കും. ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമാകുകയും ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെയുമാണ് യു.എൻ നീക്കം.

ഇറാൻ പ്രസിഡന്റ് അടക്കമുള്ള നേതാക്കളുമായും ആണവ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുമായും മരിയാനോ ഗ്രോസി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബറിൽ യു.എൻ പൊതുസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും കൂടിക്കാഴ്ചയെന്ന് ഐ.എ.ഇ.എ അറിയിച്ചു.

 

 

കഴിഞ്ഞ വർഷം മാർച്ചിൽ ഇറാനും ഐ.എ.ഇ.എയും തമ്മിൽ അംഗീകരിച്ച സംയുക്ത കരാർ സംബന്ധിച്ചാണ് ചർച്ച ചെയ്യുക. സംയുക്ത കരാർ നടപ്പാക്കുന്നതിൽ പുരോഗതി കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാൽ, സന്ദർശനത്തിൽ ഏറെ പ്രാധാന്യമുണ്ടെന്നും ഗ്രോസി പറഞ്ഞു.

രഹസ്യ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഐ.എ.ഇ.എ പരിശോധകരുടെ സംശയങ്ങൾ തീർക്കുക, കൂടുതൽ പരിശോധനകളും നിരീക്ഷണങ്ങളും നടത്താൻ ഐ.എ.ഇ.എയെ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ അംഗീകരിച്ചത്.

അന്താരാഷ്ട്ര നിർദേശങ്ങൾക്ക് വിരുദ്ധമായി ഇറാൻ ആണവ പദ്ധതി അതിവേഗം മുന്നോട്ടുപോകുകയാണെന്നും ആണവായുധം നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരിച്ചതായും ഏറ്റവുമൊടുവിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഐ.എ.ഇ.എ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

സമാധാനപരമായ ആവശ്യങ്ങൾക്കാണ് ആണവ പദ്ധതിയെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 2015ലെ ആണവ കരാറിന് പിന്നാലെ നിരവധി ഉപരോധങ്ങൾ യു.എസ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. 2018ൽ ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാനുമായുള്ള കരാറിൽനിന്ന് യു.എസ് പിന്മാറി. ഇതോടെ ആണവ പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇറാന് കഴിഞ്ഞു.

ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നത് ഇറാനുമായി യുദ്ധത്തിന് തുടക്കമിടുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, ഉത്തര കൊറിയയുമായി അപ്രതീക്ഷിത ചർച്ച നടത്തിയതുപോലെ ഇറാനുമായി ട്രംപ് സംവാദത്തിന് തയാറാകുമെന്നാണ് മറ്റൊരു പ്രതീക്ഷ.


ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദ ചർച്ച നടത്താൻ ഒരുങ്ങി ഐക്യരാഷ്ട്രസഭ. ഇതിനായി യു.എന്നിന്റെ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) തലവൻ മരിയാനോ ഗ്രോസി ഇറാൻ സന്ദർശിക്കും. ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമാകുകയും ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കാനിരിക്കെയുമാണ് യു.എൻ നീക്കം.

 

 

ഇറാൻ പ്രസിഡന്റ് അടക്കമുള്ള നേതാക്കളുമായും ആണവ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുമായും മരിയാനോ ഗ്രോസി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബറിൽ യു.എൻ പൊതുസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും കൂടിക്കാഴ്ചയെന്ന് ഐ.എ.ഇ.എ അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ ഇറാനും ഐ.എ.ഇ.എയും തമ്മിൽ അംഗീകരിച്ച സംയുക്ത കരാർ സംബന്ധിച്ചാണ് ചർച്ച ചെയ്യുക. സംയുക്ത കരാർ നടപ്പാക്കുന്നതിൽ പുരോഗതി കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാൽ, സന്ദർശനത്തിൽ ഏറെ പ്രാധാന്യമുണ്ടെന്നും ഗ്രോസി പറഞ്ഞു.

രഹസ്യ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഐ.എ.ഇ.എ പരിശോധകരുടെ സംശയങ്ങൾ തീർക്കുക, കൂടുതൽ പരിശോധനകളും നിരീക്ഷണങ്ങളും നടത്താൻ ഐ.എ.ഇ.എയെ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ അംഗീകരിച്ചത്.

 

 

 

അന്താരാഷ്ട്ര നിർദേശങ്ങൾക്ക് വിരുദ്ധമായി ഇറാൻ ആണവ പദ്ധതി അതിവേഗം മുന്നോട്ടുപോകുകയാണെന്നും ആണവായുധം നിർമിക്കാൻ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരിച്ചതായും ഏറ്റവുമൊടുവിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ഐ.എ.ഇ.എ ചൂണ്ടിക്കാട്ടിയിരുന്നു.

സമാധാനപരമായ ആവശ്യങ്ങൾക്കാണ് ആണവ പദ്ധതിയെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 2015ലെ ആണവ കരാറിന് പിന്നാലെ നിരവധി ഉപരോധങ്ങൾ യു.എസ് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. 2018ൽ ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാനുമായുള്ള കരാറിൽനിന്ന് യു.എസ് പിന്മാറി. ഇതോടെ ആണവ പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇറാന് കഴിഞ്ഞു.

ട്രംപ് വീണ്ടും അധികാരത്തിൽ എത്തുന്നത് ഇറാനുമായി യുദ്ധത്തിന് തുടക്കമിടുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, ഉത്തര കൊറിയയുമായി അപ്രതീക്ഷിത ചർച്ച നടത്തിയതുപോലെ ഇറാനുമായി ട്രംപ് സംവാദത്തിന് തയാറാകുമെന്നാണ് മറ്റൊരു പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (7 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (8 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (9 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (9 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (9 hours ago)

Malayali Vartha Recommends