Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ബെയ്ത് ലാഹിയ പിടിക്കാൻ ഇസ്രായേൽ കനത്ത ബോംബിങ് ..!

19 NOVEMBER 2024 09:46 AM IST
മലയാളി വാര്‍ത്ത

ബെയ്ത് ലാഹിയ അല്ലെങ്കിൽ ബെയ്ത് ലാഹിയ ഗാസ മുനമ്പിൽ , ജബാലിയയുടെ വടക്ക് , പലസ്തീൻ സംസ്ഥാനത്തിൻ്റെ വടക്കൻ ഗാസ ഗവർണറേറ്റിലെ ഒരു നഗരമാണ് . ഇത് ബെയ്റ്റ് ഹനൂനിനോട് ചേർന്ന് ഇസ്രായേൽ അതിർത്തിയോട് ചേർന്നാണ്.


ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതികൾ തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിലെ ബൈത് ലാഹിയയിലെ ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ മാത്രം 72 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് ഇവരിൽ കൂടുതൽ. അഞ്ചു നില കെട്ടിടം തകർന്നാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഗസ്സയിലെ സിവിലിയൻ നരമേധത്തെ അപലപിച്ച് സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തുവന്നു.

 

 

 

 

 

ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി ബ്രിട്ടൻ. യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകിയതിനാണ് ഇറാനെതിരെ യുകെയുടെ നടപടി. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സെപ്റ്റംബറിൽ ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ തുടർച്ചയാണ് പുതിയ ഉപരോധം.ആയുധങ്ങൾ കൈമാറാൻ സഹായിച്ച ഇറാന്റെ ദേശീയ വിമാനക്കമ്പനിയുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെയും ആസ്തികൾ മരവിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് മിസൈലുകൾ എത്തിച്ച പോർട്ട് ഒല്യ 3 എന്ന റഷ്യൻ ചരക്കു കപ്പലിനെതിരെയും ഉപരോധം ഏർപ്പെടുത്തും. യുക്രെയ്ൻ – റഷ്യ യുദ്ധം ആരംഭിച്ചതിന്റെ 1000 ദിവസം പിന്നിടുന്ന വേളയിലാണ് ബ്രിട്ടന്റെ പ്രഖ്യാപനം. ‘ആഗോള സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങൾ അപകടകരവും അസ്വീകാര്യവുമാണ്. ഇറാനിൽ നിന്ന് റഷ്യയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ കൈമാറിയാൽ ശക്തമായ നടപടി സ്വീകരിക്കാൻ മറ്റു രാജ്യന്തര സഖ്യകക്ഷികൾക്കൊപ്പം ബ്രിട്ടനും നിലപാട് സ്വീകരിച്ചിരുന്നു’ – ഉപരോധം സംബന്ധിച്ച് യുഎൻ രക്ഷാസമിതിയിൽ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബ്രിട്ടൻ വിദേശകാര്യമന്ത്രി ഡേവിഡ് ലാമി പ്രസ്താവനയിൽ പറഞ്ഞു.യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്നിനു മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നീക്കിയതിനു പിന്നാലെയാണ് റഷ്യയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ബ്രിട്ടന്റെ നടപടി.

 

 

ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അന്തിമയുദ്ധത്തിലേയ്‌ക്ക് നീങ്ങുന്നൂ. ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ ആറാഴ്ചമുന്‍പ് ആരംഭിച്ച യുദ്ധമാണ് ഏറ്റവും അവസാനഘട്ടത്തിലേയ്‌ക്ക് നീങ്ങുന്നത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് മൈല്‍ മാത്രം അകലെയുള്ള തെക്കന്‍ ലെബനനിലെ ചാമ ഗ്രാമത്തിലെ തന്ത്രപ്രധാനമായ കുന്ന് ഐഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇതിനിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഫഌഷ് ബോംബ് ആക്രമണം നടന്നു. സിസറിയ പ്രദേശത്തെ സ്വകാര്യവസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു തവണയാണ് വീട് ആക്രമിക്കപ്പെട്ടതെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കടലില്‍ നിന്നാണ് ആക്രമണമുണ്ടായതെന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ആക്രമണ സമയം നെതന്യാഹുവോ കുടുംബമോ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്കി.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ഖമനിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്‍റെ മകന്‍ മൊജ്തബ ഖമനിയെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഇന്‍റര്‍നാഷണലിനെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമമായ യെനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദഗ്ധ സമിതി ((അസംബ്ലി ഓഫ് എക്സ്പേർട്സ്) യോഗത്തിലാണ് മൊജ്തബ ഖമനിയെ പിന്‍ഗാമിയായി തിരഞ്ഞെടുത്തത്. സഭ ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ആയത്തുല്ല അലി ഖമനയിയുടെ ആറു മക്കളില്‍ രണ്ടാമനാണ് 55കാരനായ മൊജ്തബ.

 

കഴിഞ്ഞ രണ്ട് വർഷമായി മൊജ്തബ ഖമേനി ഇറാൻ്റെ ഭരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടുണ്ട്. പൊതുവേദികളിൽ അപൂർവ്വമായി മാത്രമേ കാണാറുള്ളൂവെങ്കിലും, 2009-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നു.2021 ല്‍ അദ്ദേഹത്തിന് പരമോന്നത നേതാവായി സേവനമനുഷ്ഠിക്കാനുള്ള ആയത്തുള്ള പദവി ലഭിച്ചു.

മൊജ്തബയെ പിൻഗാമിയായി നാമകരണം ചെയ്യാനുള്ള തീരുമാനം ജനപ്രതിഷേധം ഒഴിവാക്കാൻ മനഃപൂർവം രഹസ്യമാക്കി വെച്ചതാണെന്നും ഇറാന്‍ ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.

ജീവിച്ചിരിക്കുമ്പോൾ തന്നെ മകന് അധികാരം കൈമാറാനും സുഗമമായ പരിവർത്തനം ഉറപ്പാക്കാനും എതിർപ്പുകൾ കുറയ്ക്കാനും ഖമേനി ഉദ്ദേശിക്കുന്നതായി സോഴ്സുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം പിന്‍ഗാമിയെ പ്രഖ്യാപിച്ചതോടെ ഖമനയിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതല്‍ ശക്തമായി. ഖമനി അബോധാവസ്ഥയിലാണെന്ന റിപ്പോർട്ടുകളെ ചുറ്റിപ്പറ്റിയാണ് ആശങ്കകൾ.

ശനിയാഴ്ച രാവിലെ, ഖമേനി കോമയിലേക്ക് വീണുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നാല്‍ ഈ അവകാശവാദങ്ങളെ സ്ഥിരീകരിക്കുന്നതോ നിരസിക്കുന്നതോ ആയ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇറാനിയൻ അധികൃതർ പുറത്തുവിട്ടിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (3 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (4 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends