Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ആണവ ബോംബുകള്‍ ഇപ്പോള്‍ പൊട്ടിക്കുമെന്ന് ഇറാന്‍; വിയര്‍ത്ത് അമേരിക്ക ലോകം ഭീതിയുടെ മുള്‍മുനയില്‍

19 NOVEMBER 2024 08:14 PM IST
മലയാളി വാര്‍ത്ത

അമേരിക്കയെയും ഇസ്രയേലിനെയും വിറപ്പിച്ച് പശ്ചിമേഷ്യയിലെ വന്‍ ശക്തിയായി ഇറാന്‍ മാറുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം ഇറാന്റെ ആണവശക്തി തന്നെ. ഇറാനില്‍ ഭൂമിക്കടിയില്‍ നിരവധി ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും ഒരുപോലെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തില്‍ നിന്ന് ഒഴിവാകാനാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ശ്രമം. ആണവോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇറാനെതിരെ ഒരു പ്രമേയം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. എന്നാല്‍ യുറേനിയം ഉല്‍പ്പാദിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കിയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയതോടെ രാജ്യങ്ങള്‍ ഭീതിയുടെ നിഴലിലാണ്.

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി രാജ്യത്തെ വിമര്‍ശിക്കുന്ന പ്രമേയം പാസാക്കിയാല്‍ ഇറാന്റെ ആണവ പദ്ധതി വിപുലീകരിക്കുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തുവന്നതോടെയാണ് ഇപ്പോള്‍ ആണവോര്‍ജ്ജം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ പൊന്തിവന്നത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍, ഇറാന്‍ യുഎന്‍ ആറ്റോമിക് വാച്ച്‌ഡോഗുമായി സഹകരിക്കാമെന്നും ആണവ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചതായാണ് വിവരം. എന്നാല്‍ ആണവോര്‍ജ്ജ ഏജന്‍സി മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നിന്നാല്‍ മാത്രമേ ഇത്തരം ഒരു നിലപാടിലെത്തൂ എന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചതായാണ് വിവരം.

International Atomic Energy ഏജന്‍സി പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നുവെന്ന് കണ്ടാല്‍ ഇറാന്‍ ആണവ പദ്ധതി ശക്തമാക്കുമെന്നാണ് സൂചന. പാശ്ചാത്യ രാജ്യങ്ങളുടെ ഇംഗിതത്തിന് വഴങ്ങി ഒരു പ്രമേയം പാസാക്കിയാല്‍ അത് ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ബന്ധത്തെ നശിപ്പിച്ചേക്കാനാണ് സാധ്യത. ഇറാന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, മറ്റുപ്രധാന രാജ്യങ്ങള്‍ എന്നിവയുമായുള്ള ആണവ കരാര്‍ ചര്‍ച്ചകളില്‍ മിതത്വം നേടിയെടുക്കാനുള്ള തന്ത്രമായിരിക്കാമെന്നാണ് അന്താരാഷ്ട്ര നയതന്ത്രജ്ഞരുടെ അനുമാനം. അതേസമയം, ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാന്‍ ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാകുന്നുവെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആവര്‍ത്തിക്കുന്നത്.

യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ്, റഷ്യ എന്നിവരും ജര്‍മനി ഉള്‍പ്പെടെ മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുള്ളില്‍ സ്ഥിരപ്പെടുത്തിയ ഇറാന്‍ ആണവക്കരാറിന്റെ ലംഘനമാണ് ഇതെന്നും ഇസ്രായേല്‍ പറയുന്നു. എന്നാല്‍, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയോടുള്ള ഞങ്ങളുടെ പെരുമാറ്റം തികച്ചും പ്രൊഫഷണലായിരിക്കുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഏജന്‍സി ഒരു സാങ്കേതിക സ്ഥാപനമാണ്, സാങ്കേതിക മേഖലയില്‍ അതിന്റെ ചുമതലകള്‍ നിറവേറ്റണം, രാഷ്ട്രീയത്തിന് അതീതമായോ പ്രമുഖ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കോ അനുസൃതമായി ഏജന്‍സി പ്രവര്‍ത്തിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഞങ്ങള്‍ക്കെതിരെ ഒരു പ്രമേയം പാസാക്കിയാല്‍, അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പില്‍ പറയുന്നു. തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആണവ പദ്ധതിക്കെതിരെ നിലകൊള്ളുകയാണെങ്കില്‍ ആ രാജ്യങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പുതിയ നടപടികളാണ് ഇനി സ്വീകരിക്കുകയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കി.

ഇറാനും ലോകശക്തികളും തമ്മിലുള്ള 2015 ലെ ആണവ കരാര്‍ ഉപരോധത്തില്‍ ഇളവുകള്‍ നല്‍കുന്നതിന് പകരമായി പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന്റെ ആണവ പദ്ധതിക്ക് തുരങ്കം വെയ്ക്കുകയായിരുന്നു. എന്നിരുന്നാലും 2015ലെ കരാര്‍ തങ്ങള്‍ പുനരാലോചിക്കാന്‍ തയ്യാറാണെന്നും ഇറാന്‍ അറിയിച്ചതായാണ് വിവരം. അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിര്‍മ്മാണത്തിനുള്ള ശ്രമമായാണ് പാശ്ചാത്യരാജ്യങ്ങള്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇറാന്റെ ആണവ സൈറ്റുകള്‍ക്കെതിരെ പ്രമേയം പാസാക്കിയാല്‍, ഇറാന്‍ ശക്തമായ പ്രതികാര നടപടികള്‍ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇറാന്‍ ശക്തമായ പ്രതികാരത്തിന് തുനിയും.

അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ നിലവാരം ആയുധവല്‍ക്കരണത്തിന് ആവശ്യമായ പരിധിക്ക് അടുത്തു എത്തിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമാണെന്നും IAEA ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറയുന്നു. ഇറാന്റെ ഇത്തരത്തിലുള്ള നിലപാട് ലോകത്തിന് തന്നെ ഭീഷണി സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇറാന്റെ ആണവ സൈറ്റുകള്‍ക്ക് നേരെയുള്ള ചെറുതോ വലുതോ ആയ ആക്രമണങ്ങള്‍, ഗുരുതരമായ റേഡിയോളജിക്കല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അത് മധ്യേഷ്യയിലെ സമാധാനത്തിനും ജനജീവിതത്തിനും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും ഗ്രോസി പാശ്ചാത്യരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



2015ലെ ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍വലിഞ്ഞതിനു ശേഷം ഇറാന്‍ ആണവ പദ്ധതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 60 ശതമാനം സമ്പുഷ്ടമായ യുറേനിയം ഉല്‍പാദിപ്പിക്കുന്ന ഒരേയൊരു ആണവ ഇതര രാജ്യമാണ് ഇറാന്‍, കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിര്‍മിക്കാന്‍ ആവശ്യമായ ആയുധ നിലവാരമുള്ള ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നതും അമേരിക്കയുടെ ഉറക്കംകെടുത്തുന്നുണ്ട്. നിരവധി ചര്‍ച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന്‍ എത്രമാത്രം സാധിക്കും എന്നതിലാണ് ചര്‍ച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇറാന്‍ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും പാശ്ചാത്യരാജ്യങ്ങളെ ഒരുപോലെ ഭീതിയിലാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (3 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (3 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (3 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (3 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (4 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (4 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (4 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends