കുറിവെച്ചതൊന്നും പിഴച്ചിട്ടില്ല !! തലകളൊന്നൊന്നായി വെട്ടിയിട്ടു; ബർണിയയ്ക്ക് കൈകൊടുത്ത് ട്രംപ്

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ പങ്കുള്ള ഓരോരുത്തരും സ്വന്തം മരണവാറണ്ടില്‍ ഒപ്പുവെച്ചുകഴിഞ്ഞുവെന്ന് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍നിയ.ജൂതനും ജൂതരാഷ്ട്രത്തിനും കാവല്‍ മാലാഖയായ് നില്‍ക്കുന്ന ബര്‍ണിയയുടെ തലയെടുക്കാന്‍ ഇറാന്‍ പതിനെട്ടടവും പയറ്റി തോറ്റവരാണ്. ഡേവിഡിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവായി ഒക്ടോബര്‍ ഏഴ്. എന്നാല്‍ ശത്രുക്കള്‍ തീക്കളിയാണ് കളിച്ചത് ശരിക്കും ഭീകരര്‍ ഭയക്കേണ്ടത് നെതന്യാഹുവിനെയല്ല ഡേവിഡിനെയാണ്
ഇറാന്റെ മത നേതാവ് എന്ന പരിഗണന ഇസ്രയേല്‍ കൊടുത്തിരുന്നു. എന്നാല്‍ തീവ്രവാദത്തിന്റെ തല അതാണെന്ന് ഇസ്രയേലിന് ബോധ്യപ്പെട്ടു ആദ്യം എടുക്കേണ്ടത് ആ തലയാണെന്ന് മൊസാദ് കൂട്ടിച്ചേര്‍ത്തു. അന്ന് തുടങ്ങി ഖമനേയിക്കുള്ള കൗണ്ട് ഡൗണ്‍.
അടുത്തിടെ ഇസ്രായേലിന്റെ ചാനല്‍ 14ല്‍ കാണിക്കുകയും ബിബിസി പുറത്ത് വിടുകയും ചെയ്ത റിപ്പോര്‍ട്ടാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
ഇറാഖി ഷിയ പുരോഹിതന്‍ അലി അല്‍ സിസ്താനി, ഹമാസ് നേതാവ് യഹ്‌യ സിന്‍വാര്‍, ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ, ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ള, ഹിസ്ബുല്ല ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നെയിം ഖാസിം, യെമന്‍ ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി, ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഇസ്മയില്‍ ഖാനി എന്നിവരുടെ പേരുകള്‍ റെഡ് മാര്‍ക്കര്‍ കൊണ്ട് ബോള്‍ഡ് ആയി മാര്‍ക്ക് ചെയ്തിരിക്കുന്നു. ബാക്കി കുറച്ച് പേരുകള്‍ കറുപ്പ് കളറിലും മാര്‍ക്ക് ചെയ്തിരിക്കുന്നു. ഇതില്‍ റെഡ് മാര്‍ക്കറില്‍ മാര്‍ക്ക് ചെയ്തിരുന്ന പേരുകളില്‍ പലരും ഇന്നില്ല. അതായത് റെഡ് മാര്‍ക്കറില്‍ എഴുതപ്പെട്ട പേരുകള്‍ ഉടന്‍ തുടച്ചുനീക്കപ്പെടേണ്ടത് എന്ന് ബോധ്യപ്പെടുത്തുന്നതിനാണ് അത്ര ബോള്‍ഡായി രേഖപ്പെടുത്തിയത്. അതിലേക്ക് പിന്നീട് ചേര്‍ക്കപ്പെട്ട മറ്റൊരു പേര് ഖമനേയി അത് കുറച്ചുകൂടി വലുപ്പത്തില്‍ എടുത്ത് കാണിച്ചിരിക്കുന്നു.
മിഡില്‍ ഇസ്റ്റില്‍ ഇറാന്‍ കെട്ടിപ്പൊക്കിയ പ്രതിരോധത്തിന്റെ അച്ചുതണ്ടിന്റെ തലയാണ് ഖമനേയി. ഹിസ്ബുള്ള-ഹൂതി-ഹമാസ് എന്ന ട്രിപ്പിള്‍ എച്ചിന്റെയും ഇവരെ ഇറാക് സായുധ സേന, സിറിയന്‍ സായുധ സേന വിഭാഗങ്ങളുമായ് കൂട്ടിച്ചേര്‍ത്ത് വലിയ പട ഉരുവാക്കിയ മാസ്റ്റര്‍ ബ്രയ്ന്‍. ഭീകരവാദത്തിന്റെ തലതൊട്ടപ്പന്‍ ഖ്യാതിയിലേക്ക് ഖമനേയി എത്തപ്പെട്ടിരിക്കുന്നു. ആ പേരാണ് മൊസാദ് അവരുടെ ലിസ്റ്റില്‍ ആദ്യത്തേതെന്ന് അവസാനം എഴുതിച്ചേര്‍ത്തിരിക്കുന്നത്.
സുരക്ഷിതരെന്ന് അഹങ്കരിച്ച ഹമാസ് നേതാക്കളെ അവര്‍ ഒളിച്ചിരിക്കുന്ന മടയില്‍ കയറി തീര്‍ത്തു. ഇറാനില്‍ കയറി ഖമനേയിയുടെ ചിറകിനടിയില്‍ നിന്ന് ഹനിയെയുടെ ജീവനെടുത്തു . പേജറുകളില്‍ സ്‌ഫോടനം നടത്തി അമേരിക്കയുടെ സിഐഎയെ പോലും ഞെട്ടിച്ചു മൊസാദ്. 3000 പേജറുകള്‍ പൊട്ടിച്ചിതറി. ഹിസ്ബുള്ളകളുടെ കണ്ണു മൂക്കും ചെവിയും ചിതറിപ്പോയി. ഇതെങ്ങനെ മൊസാദ് നടപ്പാക്കിയെന്ന് ഇപ്പോഴും വ്യക്തമാല്ല. ഇസ്രയേല്‍ കാത്തിരിക്കൂ സര്‍പ്രൈസുകള്‍ വരുന്നുണ്ടെന്ന് വെല്ലുവിളിച്ച ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ തലയെടുത്ത് ഇറാന്റെ കണ്ണില്‍ ഭീതി നിറച്ചു.
1965 മാര്‍ച്ച് 29ന് അഷ്‌കലോണില്‍ ജനനം. നാസികളുടെ വേട്ടയാടലിന് ഇരയായ യഹൂദ കുടുംബത്തിലാണ് ബര്‍ണിയ ജനിച്ചത്. പിതാവ് ജോസഫ് ബ്രണ്ണര്‍ മാതാവ് നവോമി. ജോസഫ് ബര്‍ണിയ നാസി ജര്‍മ്മനിയില്‍ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്ത് ഇസ്രയേലിലേക്ക് കുടിയേറി. ഇസ്രയേല്‍ സൈന്യത്തില്‍ ജോസഫ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. നബി യുഷയിലും സഫേദിലും സംഘടനയുടെ മൂന്നാം ബറ്റാലിയനുമായി യുദ്ധം ചെയ്തു , തുടര്‍ന്ന് ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. ഇസ്രായേലി വ്യോമസേന. തദിരനില്‍ മാനേജര്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ നവോമി എസ്എസ് പാട്രിയയില്‍ ജനിച്ച് അധ്യാപികയായും സ്‌കൂള്‍ പ്രിന്‍സിപ്പലായും ജോലി ചെയ്തു. ഡേവിഡ് ടെല്‍അവീവിലെ മിലിട്ടറി ബോര്‍ഡിങ് ഫോര്‍ കമാന്‍ഡിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ജൂതവികാരം രക്തത്തില്‍ അലിചേര്‍ന്ന കുടുംബമാണ് ജോസഫ് ബര്‍ണിയയുടേത്. തന്റെ എക്കാലത്തേയും സ്വപ്‌നമായിരുന്ന വികാരമായിരുന്ന മൊസാദ് എന്ന പേര് ഡേവിഡിന്റെ ഉറക്കംകെടുത്തി. പിന്നീട് മൊസാദില്‍ ചേരാനുള്ള ശ്രമങ്ങളായിരുന്നു. ഒടുവില്‍ 1996ല്‍ ബാര്‍ണിയ മൊസാദില്‍ ചേര്‍ന്നു.
അദ്ദേഹം സോമെറ്റ് ഡിവിഷനില്‍ സേവനമനുഷ്ഠിച്ചു, ഇസ്രായേലിലും വിദേശത്തും പ്രവര്‍ത്തന യൂണിറ്റുകളുടെ കമാന്‍ഡറായി. രണ്ടര വര്‍ഷക്കാലം, നുഴഞ്ഞുകയറുന്നതിനും ലക്ഷ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുമുള്ള ചുമതലയുള്ള കെഷെറ്റ് ഡിവിഷന്റെ ഉപമേധാവിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2013ല്‍ അദ്ദേഹത്തെ സോമെറ്റ് ഡിവിഷന്റെ തലവനായി നിയമിച്ചു. ഏറ്റെടുത്ത ജോലികളില്‍ കൃത്യതയും ചടുലമായ വേഗവും ഡേവിഡിനെ തുണച്ചു. ഇസ്രയേല്‍ ഭരണകൂടത്തിന്റെ പ്രിയപ്പെട്ടവനായി ഡേവിഡ് മാറി.
പിന്നീട് പിറന്നത് ചരിത്രമാണ്. ഡേവിഡിലെ രാജ്യസ്‌നേഹം മൊസാദ് സംഘടനയ്ക്ക് കൂടുതല്‍ ആവേശം പകരന്‍ന്നു. ഏത് ഓപ്പറേഷനും ഡേവിഡിനെ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന വിശ്വസം മൊസാദ് തലവന് ഉണ്ടി. അങ്ങനെ 2019ല്‍ മൊസാദിന്റെ ഉപമേധാവിയായി അദ്ദേഹം നിയമിതനായി. ഈ സമയം മുതലാണ് മിഡില്‍ ഈസറ്റിലെ ഭീകരഗ്രൂപ്പുകളുടെ പേടിസ്വപ്‌നമായി ഡേവിഡ് ബര്‍ണിയ മാറി. ഇറാന്റെ കണ്ണിലെ പ്രധാന വില്ലനായും മാറി. എന്നാല്‍ ഇതൊക്കെ അദ്ദേഹത്തിന് ബഹുമതികളായിരുന്നു. ഒട്ടും വൈകിയില്ല 2021 ജൂണില്‍ അദ്ദേഹം മൊസാദിന്റെ തലവനായി.
https://www.facebook.com/Malayalivartha



























