Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ബന്ദികളുടെ തലവെട്ടും 'പോയി പണി നോക്കാൻ' നെതന്യാഹു..! നബാതിയ കത്തിച്ച് ഇസ്രായേൽ മറുപടി

22 NOVEMBER 2024 11:45 AM IST
മലയാളി വാര്‍ത്ത
യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായില്ലെങ്കിൽ ബന്ദികളായവരെ ഒരിക്കലും വിട്ടുനൽകില്ലെന്ന് ഭീഷണി മുഴക്കി ഹമാസ്. തടവുകാർ ആക്കിയവരെ വിട്ടുനൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉണ്ടാക്കില്ലെന്നും ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറയുന്നു. അൽ-അഖ്‌സയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.

യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും, ബന്ദികളെ വിട്ടുനൽകുക എന്നത് അതിന് ശേഷമുള്ള കാര്യമാണെന്നുമാണ് ഖലീൽ അൽ ഹയ്യ പറയുന്നത്. ” ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് ബന്ദികൾ ആയവരെ വിട്ടുനൽകുന്നത്. മധ്യസ്ഥ ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. അത് തുടരട്ടെ എന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ചർച്ചകളിലെ പുരോഗതി തടസ്സപ്പെടുത്തുന്നത് നെതന്യാഹുവാണെന്നും” അൽ ഹയ്യ ആരോപിച്ചു.



യുദ്ധം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ ഹമാസ് ഇനി ഒരിക്കലും പാലസ്തീൻ ഭരിക്കാൻ ബാക്കി ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ഗാസയിൽ നടത്തിയ സന്ദർശനത്തിനിടെ നെതന്യാഹു പറഞ്ഞത്. കരയുദ്ധത്തിലെ വിവരങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഗാസയിൽ സന്ദർശനം നടത്തിയത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹമാസിനെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യുമെന്നും, ഭീകരസംഘടനയുടെ സൈനിക ശേഷി പൂർണമായി നശിപ്പിച്ചെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കൂടുതൽ വഷളാക്കി കൊണ്ട് ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ഏറ്റവും ഒടുവിൽ ഇസ്രായേൽ ലെബനന്റെ തെക്ക്, കിഴക്ക് മേഖലകളിൽ നടത്തിയ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ലെബനൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാന നഗരമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ടും ഇസ്രായേൽ ആക്രമണം നടത്തിയെന്നും ലെബനൻ അറിയിച്ചു.

ലെബനന്റെ കിഴക്കൻ മേഖലയായ ബെക്കാ താഴ്‌വരയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ മരണസംഖ്യ വർധിച്ചുവെന്നാണ് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

മഖ്‌നെ ഗ്രാമത്തിലെ ഒരു വീടിനുനേരെ നടത്തിയ ആക്രമണത്തിൽ ദമ്പതികളും അവരുടെ നാല് കുട്ടികളും കൊല്ലപ്പെട്ടുവെന്നും സമീപ പ്രദേശമായ നഭയിൽ നടത്തിയ ആക്രമണത്തിൽ സമാനമായി ദമ്പതികളും അവരുടെ ഇളയ മകളും ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും ചെയ്തെന്നാണ് ലെബനൻ ദേശീയ വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്യുന്നു.    

തെക്കൻ ലെബനനിലെ നബാതിയ ജില്ലയിൽ ഏഴ് പേർ മരിച്ചതായും 24 പേർക്ക് പരിക്കേറ്റതായും ലെബനൻ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കൻ ലെബനനിലെ മറ്റ് വിവിധ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.

മേഖലയിൽ സംഘർഷം രൂക്ഷമാവുന്നതിനിടെ ഇസ്രായേലിൽ ലെബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ രാജ്യത്തിന്റെ വടക്ക് ഗലീലി മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു വർഷത്തോളം നീണ്ടുനിന്ന അതിർത്തിയിലെ ഏറ്റുമുട്ടലിന് ഒടുവിൽ സെപ്റ്റംബർ മാസത്തിലാണ് ഇരു രാജ്യങ്ങളും പരസ്‌പരം നേരിട്ട് ഏറ്റുമുട്ടിയത്.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ട് ഉൾപ്പെടെയാണ് ഇസ്രായേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ബെയ്‌റൂട്ടിലെ ചില മേഖലകളിൽ ഒരു ദിവസത്തിനിടെ 12 ആക്രമണങ്ങളാണ് തുടർച്ചയായി നടന്നതെന്നാണ് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഇസ്രായേൽ തങ്ങളുടെ നയത്തിൽ നിന്ന് ഒരടി പുറകോട്ടില്ലെന്നതിന്റെ സൂചനയാണ്.

ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേലി ആക്രമണം നടന്നത്. രണ്ട് മാസത്തോളം നീണ്ട ഇസ്രായേൽ-ഹിസ്ബുള്ള പോരാട്ടത്തിന് അറുതി വരുത്താൻ അമേരിക്കൻ പ്രതിനിധി ആമോസ് ഹോഷ്‌സ്‌റ്റീൻ നേരത്തെ ഇവിടം സന്ദർശിച്ചിരുന്നു. എന്നാൽ അതിനും കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ ആക്രമണ പരമ്പര സൂചിപ്പിക്കുന്നത്.              
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (31 minutes ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (41 minutes ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (1 hour ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (1 hour ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (2 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (3 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (4 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (5 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (5 hours ago)

Malayali Vartha Recommends