യുക്രൈയ്ൻ യുദ്ധം രൂക്ഷമാവുകയാണ്... പുടിന്‍ വീമ്പടിച്ച ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ യുക്രെയിനിൽ...യുദ്ധത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശക്തമായ ആയുധം ഉപയോഗിക്കുന്നത്...

യുക്രൈയ്ൻ യുദ്ധം രൂക്ഷമാവുകയാണ്. പ്രത്യേകിച്ചും റഷ്യക്ക് അനുകൂലമായ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. യുക്രൈയ്ൻ നഗരമായ ഡിനീപ്രോയിൽ പുതിയ മിസൈൽ പ്രയോഗിച്ചു റഷ്യ. അതിനിയും റഷ്യയുടെ കൈയില്‍ ബാക്കിയുണ്ട്. വേണ്ടിവന്നാൽ ഉപയോഗിക്കും എന്ന് മുന്നറിയിപ്പും നൽകി. ഒരേഷ്നെക് (Oreshnik) എന്ന മിസൈലിനെ തടുക്കാൻ പടിഞ്ഞാറൻ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിയില്ലെന്നാണ് പുടിൻ അവകാശപ്പെടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു പ്രയോഗം എന്നാൽ ലോകത്താര്‍ക്കും ഇത്തരം ആയുധങ്ങള്‍ ഇല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വീമ്പടിച്ച ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ യുക്രെയിന്‍ വീണ്ടെടുത്തു.
യുക്രെയിനിലെ നിപ്രോ നഗരം ലക്ഷ്യമാക്കിയാണ് മധ്യദൂര ബാലിസ്്റ്റിക് മിസൈല്‍ റഷ്യ തൊടുത്തുവിട്ടത്. യുദ്ധത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശക്തമായ ആയുധം ഉപയോഗിക്കുന്നത്.അവശിഷ്ടങ്ങള്‍ യുക്രെയിന്‍ വെപ്പണ്‍സ് ഫോറന്‍സിക് വിഭാഗം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നവംബര്‍ 21 ന് മണിക്കൂറില്‍ 8000 മൈല്‍ വേഗത്തിലാണ് നിപ്രോ ലക്ഷ്യമാക്കി മിസൈലെത്തിയത്. മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് 5500 കിലോമീറ്റര്‍ വരെ വേഗമാണ് ഉള്ളത്.്‌യുക്രൈന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈലുകള്‍ അവര്‍ക്ക് നേരേ എത്തുന്നത്. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഒരു മേഖലയിലാകെ ചിതറിക്കിടക്കുകയാണ്.
ഒറേഷ്നിക്ക് മിസൈലുകളെ ലോകത്തെ ഒരു പ്രതിരോധ സംവിധാനത്തിനും തടയാന്‍ കഴിയില്ലെന്ന് പുടിന്‍ അവകാശപ്പെട്ടിരുന്നു.നിരവധി ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലുകള്‍ അയച്ച റഷ്യയുടെ നടപടിയെ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കി അപലപിച്ചു. സഖ്യകക്ഷികള്‍ ഇക്കാര്യം ഗൗരവകരമായികാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം റഷ്യയിലേക്ക് യുക്രെയിന്‍ അമേരിക്കയും ബ്രിട്ടനും നിര്‍മ്മിച്ച മിസൈലുകള്‍ പ്രയോഗിച്ച സാഹചര്യത്തിലാണ് തിരിച്ചടിച്ചത് എന്നാണ് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























