Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

17 JULY 2026 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്

യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

ലോക രാഷ്ട്രങ്ങൾക്ക് ഭീഷണിയായി ഇറാനിലെ യുദ്ധം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു. ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി തുടർച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കുമ്പോൾ, യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.

ഹോർമുസ്ഗാനിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തന്ത്രപ്രധാന ദ്വീപായ ക്യൂഷിം, ബന്ദർ അബ്ബാസ് എന്നിവയ്ക്ക് പുറമെ ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും യുഎസ് മിസൈലുകൾ പതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ്ഗാൻ പ്രവിശ്യയിലെ രണ്ട് പ്രധാന പാലങ്ങളും യുഎസ് ആക്രമണത്തിൽ തകർന്നു. ഇതിൽ ബന്ദർ അബ്ബാസിനു പടിഞ്ഞാറുള്ള ഒരു പാലം തകർന്നതായി ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചകൾക്ക് തയാറായില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ മുൻ പ്രസ്താവനയ്ക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടൂർക്ക് രംഗത്തുവന്നു. ജനങ്ങളുടെ അത്യാവശ്യ സൗകര്യങ്ങൾക്കു നേരെ ബോധപൂർവം നടത്തുന്ന ആക്രമണങ്ങൾ 1949 ലെ ജനീവ കൺവെൻഷൻ കരാറുകളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഇറാന്റെ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധത്തിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ വച്ച് യുഎസ് നാവികസേന ഇറാനിയൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു. ഉപരോധം മറികടക്കാൻ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകളെ യുഎസ് സൈന്യം തിരിച്ചുവിട്ടു. നേരത്തെ ഏപ്രിൽ 13 മുതൽ ജൂൺ 18 വരെ നീണ്ടുനിന്ന ആദ്യഘട്ട ഉപരോധത്തിൽ ഒൻപത് കപ്പലുകൾ യുഎസ് നിർവീര്യമാക്കുകയും 140 ലധികം കപ്പലുകൾ തടയുകയും ചെയ്തിരുന്നു.

തെക്കുപടിഞ്ഞാറൻ ഇറാനിലെ ഒരു ആശുപത്രിയിൽ നിന്ന് ഇരുന്നൂറോളം കാൻസർ രോഗികളെ ഒഴിപ്പിക്കാൻ യുഎസിന്റെ ക്രൂരമായ ആക്രമണം കാരണമായതായി ഇറാൻ ആരോപിച്ചു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്കയുടെ സമാധാന ചർച്ചകളെ തകർക്കാൻ ഇസ്രയേൽ ഫണ്ട് നൽകി പ്രചാരണം നടത്തുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.

40 ദിവസം നീണ്ടുനിന്ന യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് ഇറാൻ സൈനിക വക്താവ് വ്യക്തമാക്കി.

ഇറാനിലെ രണ്ട് പാലങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് നേരെ യുഎസ് സേന വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി തുടർച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കുമ്പോൾ, യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.

അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ, തലസ്ഥാനമായ ടെഹ്‌റാനിലെ എംഗലാബ് സ്‌ക്വയറിൽ ട്രംപിന്റെ മൃതദേഹം ശവപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന രീതിയിലുള്ള ഭീമൻ ബോർഡ് പ്രത്യക്ഷപ്പെട്ടു. യുഎസ് ഇസ്രയേൽ യുദ്ധത്തിന്റെ തുടക്കത്തിൽ വധിക്കപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മുഷ്ടി ചുരുട്ടിയ രൂപത്തിലുള്ള പ്രതിമയ്ക്ക് സമീപമാണ് രാഷ്ട്രീയ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

തുറന്നിട്ട കറുത്ത ശവപ്പെട്ടിയിൽ ട്രംപിന്റെ മൃതദേഹം കിടത്തിയിരിക്കുന്ന ചിത്രമാണ് പുതിയ ഹോർഡിങ്ങിലുള്ളത്. ചിതറിക്കിടക്കുന്ന മുടിയും അടഞ്ഞ കണ്ണുകളും വായുമുള്ള രൂപത്തിൽ, വയറിനു മുകളിൽ ചുവന്ന ടൈയിൽ കൈകൾ വച്ചിരിക്കുന്ന രീതിയിലാണ് ചിത്രം. ശവപ്പെട്ടിക്ക് മുകളിലായി ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് പേർഷ്യനിലും ഇംഗ്ലീഷിലും വലിയ അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്.

അതേസമയം ലൈംഗിക അതിക്രമക്കേസിലും അപകീർത്തിക്കേസിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എഴുത്തുകാരിയായ ഇ. ജീൻ കരോളിനു 5.63 മില്യൻ ഡോളർ (ഏകദേശം 47 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകി. കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുക കരോളിന്റെ നിയമ സ്ഥാപനത്തിനു കൈമാറാൻ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലൂയിസ് കപ്ലാൻ ഉത്തരവിട്ടതിനെ തുടർന്നാണ് പണം കൈമാറിയത്. ട്രംപിന്റെ ശക്തമായ എതിർപ്പുകളെ മറികടന്നാണ് നടപടി.

2023ൽ വിധിച്ച 5 മില്യൻ ഡോളർ സിവിൽ കോടതി വിധിയും അതിന്റെ പലിശയും ചേർത്താണ് നിലവിലെ തുക കൈമാറിയിരിക്കുന്നത്. 1996 ൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് ട്രംപ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു കരോളിന്റെ പരാതി. ഈ ആരോപണം നിഷേധിച്ച ട്രംപിനെതിരെ കരോൾ ഫയൽ ചെയ്ത കേസുകളിൽ ഇതുവരെ ആകെ 88.3 മില്യൻ ഡോളറിന്റെ വിധികളാണ് കോടതികൾ പുറപ്പെടുവിച്ചിട്ടുള്ളത്. കരോളിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും അവരുടെ പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും ട്രംപ് വാദിച്ചിരുന്നു. എന്നാൽ 5 മില്യൻ ഡോളറിന്റെ ഈ വിധിയ്ക്കെതിരെ ട്രംപ് നൽകിയ അപ്പീൽ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.

നഷ്ടപരിഹാര തുക കരോളിനു ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അവരുടെ അഭിഭാഷക റോബർട്ട കപ്ലാൻ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ട്രംപിന്റെ നിയമസംഘം ആവർത്തിച്ചു.

‌‌ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ് വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഊർ‌ജ പ്ലാന്റുകളും പ്രധാന പാലങ്ങളും ലക്ഷ്യമിട്ടായിരിക്കും അടുത്തഘട്ട ആക്രമണമെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘അടുത്ത ആഴ്ച അവർക്ക് കാര്യങ്ങൾ വളരെ ദയനീയമായിരിക്കും. കാരണം അടുത്ത ആഴ്ച ഞങ്ങൾ അവരുടെ ഊർജ പ്ലാന്റുകളെയും പാലങ്ങളെയും ലക്ഷ്യം വയ്ക്കും. അവർ ചർച്ചകളിലേക്ക് വരാനും ഒത്തുതീർപ്പിലെത്താനും തയാറാകാത്ത പക്ഷം ഞങ്ങൾ അവരുടെ എല്ലാ ഊർജ പ്ലാന്റുകളും പാലങ്ങളും തകർത്തുതരിപ്പണമാക്കും’’ – ട്രംപ് പറഞ്ഞു. ഇറാനെതിരെ അമേരിക്കൻ സൈന്യം തുടർച്ചയായ നാലാം ദിവസവും ശക്തമായ ആക്രമണം തുടരുന്നതിനിടയിലാണ് ട്രംപിന്റെ കടുത്ത പ്രസ്താവന.

അതേസമയം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം ഗണ്യമായി കുറഞ്ഞു. 2026 മേയ് മാസം പുറത്തുവന്ന കണക്കുകൾ പ്രകാരം 20,614 സംഭവങ്ങളാണ് യുഎസ് ബോർഡർ അതോറിറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ലെ സമാന കാലയളവിനെ അപേക്ഷിച്ച് അനധികൃത കുടിയേറ്റത്തിൽ 69 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. അന്ന് 67,000 അനധികൃത കുടിയേറ്റങ്ങളാണ് കണ്ടെത്തിയത്.

അനധികൃതമായി അമേരിക്കയുടെ അതിർത്തികളിലൂടെ രാജ്യത്തിലേക്ക് കടക്കുന്നവരുടെ വിവരങ്ങൾ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (സിബിപി) പുറത്തുവിട്ടിരുന്നു. ഇതിൻപ്രകാരം മെക്സിക്കോ വഴിയെത്തി അമേരിക്കയിൽ അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ 99 ശതമാനത്തിന്റെ കുറവ് വന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കാനഡ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന സംഭവങ്ങളിലും 91 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

അനധികൃതമായി രാജ്യത്ത് എത്തുന്നവരെ തടയാനുള്ള കർശന നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. കർശനമായ ഈ കുടിയേറ്റ നയങ്ങളാണ് ഇന്ത്യയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ തങ്ങളുടെ അമേരിക്കൻ മോഹം ഉപേക്ഷിക്കാൻ കാരണമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (5 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (5 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (6 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (6 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (6 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (6 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (6 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (6 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (6 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (6 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (8 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (9 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (10 hours ago)

Malayali Vartha Recommends