ബംഗഌദേശ് കൂട്ടക്കുരുതി: തീവ്രവാദിയുടെ ഞെട്ടിക്കുന്ന മൊഴി പോലീസ് പുറത്ത് വിട്ടു

കഴിഞ്ഞ ദിവസം ബംഗഌദേശില്‍ 20 ബന്ദികളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിന് പിന്നില്‍ ഇസഌമിക് സ്‌റ്റേറ്റ് അല്ല ബംഗഌദേശില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീനിലെ അംഗങ്ങളാണെന്ന് ബംഗഌദേശ് ആഭ്യന്തരമന്ത്രി അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു.
വെടിവെച്ചു കൊന്ന ആറു തീവ്രവാദികളുടെ ദൃശ്യം ബംഗഌദേശ് പുറത്തുവിട്ടുരുന്നു. ഏഴാമനെ ജീവനോടെ പിടികൂടിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. എല്ലാ തീവ്രവാദികളും വിദ്യാസമ്പന്നരും ധനിക കുടുംബത്തില്‍ നിന്നും വന്നവരുമാണെന്ന് ഖാന്‍ പറഞ്ഞു. അതേസമയം ആരും മദ്രസയില്‍ നിന്നും വന്നവരല്ലെന്നും പറഞ്ഞു.
ഇവര്‍ എന്തിനാണ് ഇസഌമിക തീവ്രവാദികളാകുന്നത് എന്ന ചോദ്യത്തിന് അതല്ലേ ഇപ്പോഴത്തെ ഫാഷന്‍ എന്നായിരുന്നു മറുപടി.
രാജ്യത്ത് നിരോധിച്ചിരുന്ന സംഘടനയാണ് ഇത്. സംഭവത്തിന് ഇസഌമിക് സ്‌റ്റേറ്റുമായി ഒരു ബന്ധവുമില്ലെന്നും അസാദുസ്സാമന്‍ ഖാന്‍ പറഞ്ഞു. നേരത്തേ ബന്ദികളെയും രണ്ടു പോലീസുകാരെയും ബന്ദികളാക്കുകയും കൊല്ലുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഇസഌമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. എന്നാല്‍ 11 മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെ സൈനികര്‍ ബന്ദികളെ ഒഴിപ്പിച്ച സംഭവത്തിന് പിന്നില്‍ ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ അല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബംഗഌദേശ്.
സംഭവത്തില്‍ ബംഗഌദേശില്‍ രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പാശ്ചാത്യ ശൈലിയിലുള്ള റെസ്‌റ്റോറന്റില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ആക്രമണത്തിലൂടെ കുരിശുയുദ്ധക്കാരുടെ നാട്ടിലെ 18 പേരെയാണ് കൊന്നൊടുക്കിയതെന്നായിരുന്നു ഇസഌമിക് സ്‌റ്റേറ്റിന്റെ പ്രതികരണം. രക്തപ്പുഴയില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് തീവ്രവാദി ആക്രമണം തകര്‍ത്ത് കഫേയില്‍ പ്രവേശിച്ച സൈന്യം കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























